News
സി.ആറിന് പിറകെ മെസിയും ബെന്‍സേമയും സഊദി പ്രോ ലീഗിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍
കാത്തിരിക്കാന്‍ ഇനി മെസി ഇല്ല. ഭാവി തിരുമാനം അദ്ദേഹം ഉടന്‍ പ്രഖ്യാപിക്കും.

പാരീസ്: കാത്തിരിക്കാന്‍ ഇനി മെസി ഇല്ല. ഭാവി തിരുമാനം അദ്ദേഹം ഉടന്‍ പ്രഖ്യാപിക്കും. ഈ മാസത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുകയാണ്. ഫ്രീ ഏജന്റ് എന്ന നിലയില്‍ എങ്ങോട്ട് എന്ന തീരുമാനം മെസിക്ക് തന്നെ കൈകൊള്ളാം. അദ്ദേഹത്തിനിഷ്ടം പഴയ ക്യാമ്പായ ബാര്‍സിലോണ തന്നെ. പക്ഷേ ഇത് വരെ ക്ലബില്‍ നിന്നും ഔദ്യോഗിക ക്ഷണം വന്നിട്ടില്ല. അതിനാല്‍ തന്നെ കാത്തിരിക്കാന്‍ അര്‍ജന്റീനക്കാരന്‍ ഒരുക്കമല്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. വളരെ വ്യക്തമായ കരാറുമായി സഊദി ക്ലബായ അല്‍ ഹിലാലാണ് രംഗത്ത്. അവര്‍ രേഖാമൂലം തന്നെ മെസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. റിയാദില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഹിലാല്‍ ക്ലബ് സഊദി സര്‍ക്കാരിനെ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മെസി വരുകയാണെങ്കില്‍ ഔദ്യോഗികമായി അദ്ദേഹത്തെ സ്വീകരിക്കാന്‍ സഊദി അറേബ്യ ഒരുക്കമാണ്. അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയില്‍ നിന്നും ഓഫറുണ്ട്. അതില്‍ വ്യക്തത കുറവുണ്ട്. ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിട്ട ശേഷം രണ്ട് വര്‍ഷത്തേക്ക് മെസിയെ ബാര്‍സക്ക് കൈമാറാനുള്ള ആലോചനകളും അതിനിടെ നടന്നിരുന്നു. അതും എങ്ങുമെത്തിയിട്ടില്ല. നിലവിലെ സാമ്പത്തികാവസ്ഥ പരിഗണിക്കുമ്പോള്‍ ബാര്‍സക്ക് മെസിയെ വാങ്ങാന്‍ കഴിയില്ല. സാമ്പത്തിക ബില്‍ വെട്ടിക്കുറക്കാനാണ് ലാലീഗ മാനേജ്‌മെന്റ് ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആ സാഹചര്യത്തില്‍ വന്‍വിലക്ക് മെസിയെ സ്വീകരിക്കുക അസാധ്യം. പിന്നെ ആകെയുള്ള വഴിയാണ് ഡേവിഡ് ബെക്കാമിന്റെ ക്ലബായ മിയാമിയുമായുളള ധാരണ. ഇക്കാര്യത്തില്‍ ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മെസി ക്യാമ്പ് സംതൃപ്തരല്ല.
പി.എസ്.ജിയില്‍ തുടരില്ല എന്ന കാര്യം ഉറപ്പായതിനാല്‍ പുതിയ താവളം പ്രഖ്യാപിക്കാന്‍ വൈകില്ലെന്നാണ് മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജ് മെസി വ്യക്തമാക്കുന്നത്. മെസിയുടെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ മാധ്യമങ്ങള്‍ അവാസ്തവങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സത്യം എല്ലാവരെയും അറിയിക്കാമെന്നുമാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ബാര്‍സയോട് താല്‍പ്പര്യം പ്രകടിപ്പിക്കുമ്പോഴും മെസിയെ നിരാശനാക്കുന്നത് ക്ലബില്‍ നിന്നുള്ള ക്ഷണം വൈകുന്നതാണ്. കോച്ച് സാവി നിരന്തരം സംസാരിക്കുന്നത് മെസിയെക്കുറിച്ചാണ്. ക്ലബിന്റെ പ്രസിഡണ്ട് ജുവാന്‍ ലപ്പോര്‍ട്ടയും ഇക്കാര്യം ആവര്‍ത്തിക്കുന്നു. പക്ഷേ ഔദ്യോഗികമായി ക്ഷണം ആരും നല്‍കിയിട്ടില്ല. ഇതിന് കാരണം സാമ്പത്തിക കാര്യങ്ങളാണ്. ഇത്തവണ ലാലീഗ കിരീടം സ്വന്തമാക്കി കരുത്ത് തെളിയിച്ചിട്ടുണ്ട് ബാര്‍സ. മെസി തിരികെ വരുന്ന സാഹചര്യമുണ്ടായാല്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ വലിയ കിരീടങ്ങള്‍ സ്വന്തമാക്കാനുമാവും. മെസിക്ക് ബാര്‍സ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് സാവി പറയുമ്പോള്‍ അതെങ്ങനെ എന്നത് വ്യക്തമല്ല. സ്വന്തം പ്രതിഫലം മെസി വലിയ തോതില്‍ കുറക്കണമെന്നതാണ് സാവി ഉദ്ദേശിക്കുന്നതെങ്കില്‍ മെസി ക്യാമ്പിനെ മോഹിപ്പിക്കുന്നത് സഊദിയാണ്. എന്തിനും തയ്യാറായി സഊദിയും അല്‍ഹിലാലും നില്‍ക്കുമ്പോള്‍ മോഹിപ്പിക്കുന്ന മറ്റൊരു ഓഫര്‍ സഊദി നല്‍കുന്നത് അഡിഡാസ്, ആപ്പിള്‍ എന്നിവരുമായി ബന്ധപ്പെട്ടാണ്. ഹിലാല്‍ നല്‍കുന്ന പ്രതിഫലം കൂടാതെ വന്‍കിട കമ്പനികളുടെ പിന്തുണയുമാവുമ്പോള്‍ വലിയ കാശാണ് മുന്നില്‍. പക്ഷേ മെസിയുടെ ഭാര്യയും കുട്ടികളും യൂറോപ്പില്‍ തന്നെ തുടരണമെന്ന നിലപാടിലാണ്.
ബെന്‍സീമ റയല്‍ വിടുന്നു
മാഡ്രിഡ്: 647 മല്‍സരങ്ങളില്‍ നിന്നായി റയല്‍ മാഡ്രിഡിനായി 353 ഗോളുകള്‍ സ്വന്തമാക്കിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ സാന്‍ഡിയാഗോ ബെര്‍ണബു വിടുന്നു. സഊദി പ്രോ ലീഗില്‍ പഴയ കുട്ടുകാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പമായിരിക്കും ഇനിയുള്ള നാളുകളില്‍ കരീമെന്നാണ് സൂചന. 14 വര്‍ഷമായി അദ്ദേഹം ബെര്‍ണബുവിലുണ്ട്. റൊണാള്‍ഡോ -സിദാന്‍ സംഘത്തിലെ പ്രധാനിയായി തിളങ്ങി. 2018 ലെ റഷ്യന്‍ ലോകകപ്പിന് ശേഷം റൊണാള്‍ഡോ യുവന്തസിലേക്ക് പോയപ്പോള്‍ റയലിന്റെ പ്രധാന സ്‌ട്രൈക്കറായി മാറി. നിലവില്‍ റയല്‍ ചരിത്രത്തിലെ ഗോള്‍ വേട്ടക്കാരിലെ പ്രധാനികളിലൊരാളായാണ് 35 കാരന്‍ കളം മാറുന്നത്.
ഇത്തവണ റയലിനായി ഗോള്‍ വേട്ട നടത്തിയിട്ടും മേജര്‍ കിരീടങ്ങള്‍ ടീമിന് ലഭിച്ചിരുന്നില്ല. ലാലീഗ കിരീടം ബാര്‍സ സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് പുറത്തായിരുന്നു. പക്ഷേ ലാലീഗയില്‍ റയലിന് ഒരു മല്‍സരം കൂടി ബാക്കിയുണ്ട്. ഞായറാഴ്ച്ച സ്വന്തം വേദിയില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ. ഈ മല്‍സരത്തില്‍ ബെന്‍സേമ കളിക്കുമോ എന്നുറപ്പില്ല. പരുക്കില്‍ ചികില്‍സ തേടി അദ്ദേഹം വിശ്രമത്തിലാണ്. കരീം പോവുന്നതോടെ റയലിന്റെ മുന്‍നിരയില്‍ കരുത്തര്‍ കുറയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ഹാരി കെയിനെയാണ് പകരക്കാരനായി റയല്‍ കോച്ച് കാര്‍ലോസ് അന്‍സലോട്ടി നോക്കുന്നത്.
More
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസികിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.
ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.
3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.
india
ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താൻ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയിൽ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങൾ ഇസ്രാഈലിന് മൂക്കുകയറിടാൻ ഇനിയും വൈകിയാൽ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണ പരമ്പര വ്യക്തമാക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈൽ ഇറാനിൽ കടന്നുകയറി നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രാഈലിൽ സൈനിക ആക്രമണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജൻസിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.
സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചിൽ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നൽകുമ്പോൾ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികൾ. എന്നാൽ, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികൾക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുൻകൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
kerala
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര്‍ യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.
ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ കേസ്
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
kerala3 days ago
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
-
kerala3 days ago
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
-
kerala2 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി