Connect with us

gulf

നൂതന പദ്ധതികള്‍; വിപുലമായ സംവിധാനങ്ങളുമായി വിശുദ്ധ കര്‍മ്മത്തിന് ഇരുഹറം കാര്യാലയം

വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ഇരു ഹറം കാര്യാലയത്തിന് കീഴിലെ ഇക്കൊല്ലത്തെ ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് പ്രഖ്യാപിച്ചു. സഊദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുടെ സാന്നിധ്യത്തിലാണ് ഹജ്ജ് ചരിത്രത്തിലെ വിപുലമായ സംവിധാനങ്ങള്‍ ഉള്‍കൊള്ളുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2030 വിഷന്‍ അനുസരിച്ചുള്ള പദ്ധതി ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതാണ് പദ്ധതികള്‍. തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി കഴിഞ്ഞ ഹജ്ജ് സീസണുകളില്‍ കൈവരിച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അതീവ ശ്രദ്ധയുടെയും ഇടപെടലിന്റെയും ഫലമാണ് മക്കയിലും മദീനയിലുമായി ഇരുഹറമുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടകര്‍ക്കുള്ള വിപുലമായ പദ്ധതികളുമെന്ന് ഡോ. സുദൈസ് വ്യക്തമാക്കി. സഊദി ഭരണകൂടത്തിലെ എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ച പ്രവൃത്തികളാണ് വിജയത്തിന് നിദാനം.

കോവിഡ് ഭീഷണി വിട്ടകന്ന ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് കര്‍മ്മമാണ് ഇത്തവണ നടക്കുക. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മാനുഷികവും സന്നദ്ധ സേവനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പരിഗണനയാണ് ഈ പദ്ധതികളില്‍ നല്‍കിയിട്ടുള്ളത്. ഇരുഹറമുകളുടെയും പുറത്തെ മുറ്റങ്ങള്‍, നിസ്‌കാര സ്ഥലങ്ങള്‍, മത്വാഫ്, സഊദി മസ്അ, റൗദ ശരീഫ്, ഹറം ലൈബ്രറി, കിസ്വ കേന്ദ്രം, റുവാഖ് ഹറം കാര്യാലയത്തിന് കീഴിലെ സ്ഥിരവും താല്കാലികവുമായ പ്രദര്‍ശനങ്ങള്‍, ഓഫീസുകള്‍ തുടങ്ങി തീര്ഥാടകരെത്തുന്ന എല്ലാ ഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഭൂമിയിലും ഇരു ഹറമുകളിലേക്കുമുള്ള സഞ്ചാരം സുഗമമാക്കാനുള്ള നടപടികള്‍ പദ്ധതിയിലുണ്ട്. ഹറമിനകത്തും പുറത്തും മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തുമെന്നും ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. 185 ബോധവല്‍ക്കരണ പരിപാടികളാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. വിവിധ മേഖലകളില്‍ ഇലക്ട്രോണിക് ആപ്ലികേഷനുകള്‍ ഉപയോഗിക്കാനും പ്രോഗ്രാമുകള്‍ ഡിജിറ്റലൈസ് ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.

ഇരുഹറമുകളിലുമായി പതിനാലായിരം പേരെയാണ് തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക സേവനത്തിന് നിയോഗിച്ചിട്ടുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന എണ്ണം പേരാണ് ഇക്കൊല്ലം നാല് ഷിഫ്റ്റുകളിലായി സേവനത്തിനുണ്ടാവുക. പ്രായമായവരെയും ഭിന്ന ശേഷിക്കാരെയും സേവിക്കാന്‍ പ്രത്യേക പദ്ധതികളുണ്ട്. പത്ത് സന്നദ്ധ വിഭാഗങ്ങളിലായി എണ്ണായിരത്തിലധികം അവസരങ്ങളുണ്ടാകും. വിശുദ്ധ ഹറമില്‍ ഒമ്പതിനായിരം ഉന്തുവണ്ടികള്‍ ഏര്‍പ്പെടുത്തും. ഇവ ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട ആപ്പില്‍ കയറി നേരത്തെ ബുക്കിംഗ് ചെയ്യാം. ഹറമുകളില്‍ മൂന്ന് ലക്ഷം ഖുര്‍ആന്‍ കോപ്പികളുണ്ടാകും. പ്രഗത്ഭരായ പണ്ഡിതന്മാരുടെ പഠനക്ലാസുകള്‍ സംഘടിപ്പിക്കും. ഇവ മനാറ അല്‍ ഹറമൈന്‍ വഴി മുഴുസമയം പ്രക്ഷേപണം ചെയ്യും. അമ്പത്തിയൊന്ന് ഭാഷകളില്‍ ആളുകളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കും. ഹറമുകളുടെ വിവിധ ഭാഗങ്ങളിലായി 49 കൗണ്ടറുകള്‍ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. പതിനഞ്ചോളം ഇലട്രോണിക് സേവനങ്ങളും പുണ്യ നഗരികളുണ്ടാകും. നാല്‍പത് ദശ ലക്ഷം ലിറ്റര്‍ സംസം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ തീത്ഥാടകരുമായി ആശയവിനിമയം നടത്താനുള്ള അവസരവുമുണ്ടാകുമെന്ന് ഇരു ഹറം കാര്യാലയ മേധാവി വ്യക്തമാക്കി.

gulf

യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു 

നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്‍ക്കരണം ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാല യം അറിയിച്ചു.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്‍ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ ഒരുശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്‍ ശക്തമായ പരിശോധന നടത്തും. കമ്പനികള്‍ എത്രത്തോളം പാലിച്ചുവെന്നും അവര്‍ ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്‍കുന്നതും ഉള്‍പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടകളുണ്ടാകും. ‘തൊഴില്‍ വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം ലക്ഷ്യ ങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
സ്വദേശിവല്‍ക്കരണ നയങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെയും ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു, ഇത് ദേശീയ മുന്‍ഗണന യില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ അവസാനംവരെ 28,000 കമ്പനികളിലായി 136,000 ത്തിലധികം യുഎഇ പൗരന്മാരാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
എമിറേ റ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ഉള്‍പ്പെടെ അസാധാരണമായ എമിറേറ്റൈസേഷന്‍ ഫല ങ്ങള്‍ നേടുന്ന കമ്പനികള്‍ക്ക് മന്ത്രാലയം തുടര്‍ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്ന് അവര്‍ പറഞ്ഞു. ക്ലബ്ബിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ സേവന ഫീസില്‍ എണ്‍പത് ശതമാനം വരെ സാമ്പത്തിക ഇളവുകളും സര്‍ക്കാര്‍ സംവിധാന സേവനങ്ങളില്‍ മുന്‍ഗണനയും നല്‍കുന്നു. ഇത് അത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
വ്യാജ എമിറേറ്റൈസേഷന്‍’ പദ്ധതികളില്‍ ഏര്‍പ്പെടുകയോ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറി കടക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രാലയം വളരെ കാര്യക്ഷമമായ ഡിജിറ്റല്‍ ഫീല്‍ഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 2022 മധ്യത്തിനും 2025 ഏപ്രിലിനുമിടയില്‍ സ്വദേശിവല്‍ക്കരണ നിയമ ലംഘനം കണ്ടെത്തിയ ഏ കദേശം 2,200 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ലംഘിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 600590000 എന്ന നമ്പറില്‍ ബന്ധപ്പെടാ വുന്നതാണ്.
Continue Reading

gulf

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി 

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

Published

on

അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
Continue Reading

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

Trending