kerala
മറ്റുള്ളവര്‍ക്കായി ജീവിച്ച പൂക്കോയ തങ്ങള്‍-പൂക്കോയ തങ്ങളെ ഹൈദരാബാദ് ആക്ഷന്‍ നടപടിയുടെ ഭാഗമായി അറസ്റ്റ്‌ചെയ്ത സംഭവമിന്നും മായാതെ പലരുടെയും മനോമുകുരത്തില്‍ തെളിയുന്നുണ്ട്
തനിക്ക് വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നിഘണ്ടുവില്‍ ‘സുഖമില്ല’എന്നൊരു വാക്കുണ്ടായിരുന്നില്ല.

ഇ. സാദിഖലി
സയ്യിദ് ഹുസൈന്‍ ഇബ്‌നു മുഹ്‌ളാര്‍ ആറ്റക്കോയ തങ്ങളുടെ പുത്രനായിരുന്ന സയ്യിദ് അഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ മകനാണ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എന്നറിയപ്പെടുന്ന പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹം വളര്‍ന്നതും ജീവിച്ചതും പിതൃസഹോദരനായിരുന്ന സയ്യിദ് അലി പൂക്കോയ തങ്ങളുടെ സംരക്ഷണത്തിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പാണക്കാട് സ്‌കൂളിലാണ് നിര്‍വഹിച്ചത്. പഠനകാലത്ത് തന്നെ അദ്ദേഹത്തില്‍ ചില സവിശേഷതകള്‍ ദൃശ്യമായിരുന്നു. ഇതുകാരണം ജനങ്ങളദ്ദേഹത്തെ കാണാന്‍ വരിക പതിവായി. ഇത് പഠനത്തെ ബാധിക്കുമെന്നായപ്പോള്‍ വളര്‍ത്തു പിതാവ് ഇടപെട്ട് സന്ദര്‍ശകരെ നിയന്ത്രിച്ചുവെന്ന് മാത്രമല്ല മതപഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മതപഠനം പൂര്‍ത്തിയാക്കി കൊടപ്പനക്കല്‍ സ്ഥിര താമസമാക്കിയപ്പോഴേക്കും പരക്കെ അറിയപ്പെട്ട വ്യക്തിത്വമായി.
തനിക്ക് വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നിഘണ്ടുവില്‍ ‘സുഖമില്ല’എന്നൊരു വാക്കുണ്ടായിരുന്നില്ല. ഏത് പ്രതിസന്ധിയിലും സന്ദര്‍ശകരെ അദ്ദേഹം സ്വീകരിക്കുമായിരുന്നു. മരിക്കുന്ന ദിവസം വരെ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനദ്ദേഹം വൈമുഖ്യം കാണിച്ചിരുന്നില്ല. മാരകമായ രോഗത്തോട് മല്ലടിച്ച് വേദന കടിച്ചിറക്കിയ ദിവസങ്ങളിലും സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിട്ടും അദ്ദേഹം, തന്നെ സമീപിച്ച ആരെയും നിരാശരാക്കിയില്ല. സ്വതസിദ്ധമായ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു. രോഗബാധിതനായി കിടപ്പിലായപ്പോഴും വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെത്തിയ ആബാലവൃന്ദം ജനങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി. തന്നെ കാണാന്‍ വരുന്നവരെ വിലക്കരുതെന്ന ആവശ്യത്തിന്മുമ്പില്‍ അല്‍ഭുതമുറ്റിയ മിഴികളോടെ ഭിഷഗ്വരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. പാണക്കാട് തങ്ങളുടെ പരമമായ ദൈവ ഭക്തിയും കര്‍മ്മാനുഷ്ഠാനങ്ങളിലുള്ള നിഷ്ഠയും അദ്ദേഹത്തിന്റെ അനുയായികളുടെ മാത്രമല്ല, ഇതര മതവിശ്വാസികളുടെയും സ്‌നേഹാദരങ്ങള്‍ സമാര്‍ജ്ജിച്ചിരുന്നു. കരുത്തനായൊരു രാഷ്ട്രീയ നേതാവും സര്‍വരാലും അംഗീകരിക്കപ്പെട്ട നീതിമാനും ആത്മീയ ഭിഷഗ്വരനുമായിരുന്ന പൂക്കോയ തങ്ങളെ ഹൈദരാബാദ് ആക്ഷന്‍ നടപടിയുടെ ഭാഗമായി അറസ്റ്റ്‌ചെയ്ത സംഭവമിന്നും മായാതെ പലരുടെയും മനോമുകുരത്തില്‍ തെളിയുന്നുണ്ട്.
മലബാറിന്റെയും തെക്കന്‍ കര്‍ണാടകത്തിന്റെയും ചിലഭാഗങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ നടത്തിയ കൊലകളും കൊള്ളകളും ചെറുക്കുന്നതിലും അട്ടിമറി പ്രവര്‍ത്തനങ്ങളില്‍നിന്ന് മുസ്‌ലിംകളെ അകറ്റിനിര്‍ത്തുന്നതിലും മുസ്‌ലിംലീഗ് നേതാക്കള്‍ കാണിച്ച അമൂല്യവും നിര്‍ണായകവുമായ സേവനങ്ങള്‍ ജില്ലാധികൃതരുടെ ഔദ്യോഗിക രേഖകളില്‍ തെളിഞ്ഞ് കിടപ്പുണ്ട്. എന്നിട്ടും മുസ്‌ലിംലീഗിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവര്‍ ഒളിഞ്ഞും തെളിഞ്ഞും അതിന്റെ നേതാക്കളോട് പക പോക്കുകയായിരുന്നു. അതിന്റെ ഭാഗമെന്നോണം സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ പൊലീസ് നടപടിയായ പൊലീസ് ആക്ഷന്‍ 1948ല്‍ ഹൈദരബാദിലുണ്ടായതിനെതുടര്‍ന്ന് മുസ്‌ലിംലീഗിന്റെ പലരെയും കല്‍തുറുങ്കിലടച്ചു. പൂക്കോയ തങ്ങളെയും ഇതില്‍ അറസ്റ്റ് ചെയ്തു.
കുഞ്ഞബ്ദുള്ള എന്ന പേരില്‍ മലപ്പുറം സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരനാണ് കണ്ണീര്‍ വാര്‍ത്ത്‌കൊണ്ട് തങ്ങള്‍ അറസ്റ്റിലാണെന്നും ഏതാനും സമയത്തിനകം മഞ്ചേരിയിലേക്ക് കൊണ്ട്‌പോകുമെന്നുമുള്ള കാര്യമറിയിച്ചത്. മഞ്ചേരി സബ് മജിസ്‌ട്രേറ്റ് മുമ്പാകെ തങ്ങള്‍ ഹാജരാക്കപ്പെട്ടു. അവിടെനിന്ന് വിചാരണക്ക്‌ശേഷം മഞ്ചേരി സബ് ജയിലിലേക്കയക്കുകയും ചെയ്തു. ഇതിനിടയില്‍ തങ്ങളെ അറസ്റ്റ് ചെയ്ത് മഞ്ചേരിയിലേക്ക് കൊണ്ടുപോയെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നിരുന്നു.
ഏറനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രിയപ്പെട്ട നേതാവിനെ കാണുന്നതിന് ജനങ്ങള്‍ മഞ്ചേരിയിലേക്ക് ഒഴുകി. അവര്‍ പൂക്കോയ തങ്ങളെ അറസ്റ്റ്‌ചെയ്ത നടപടിയില്‍ അമര്‍ഷം കൊണ്ടു. ക്ഷുഭിതരായ ജനക്കൂട്ടത്തെ തങ്ങള്‍ തന്നെ ശാന്തമാക്കി. ‘എല്ലാം ദൈവ വിധി പോലെ നടക്കും. നിങ്ങള്‍ ശാന്തമായി പിരിഞ്ഞ്‌പോകണം.’ മഹാനായ നേതാവിന്റെ മാസ്മര ശക്തിയുള്ള വാക്കുകള്‍ ജനങ്ങളെ നിശബ്ദരാക്കി. അവര്‍ പിരിഞ്ഞ്‌പോവുകയും ചെയ്തു. രണ്ട് ദിവസത്തിന്‌ശേഷമാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. രണ്ടാഴ്ചക്കാലം ജയിലില്‍ കഴിച്ച്കൂട്ടിയ തങ്ങളെ പിന്നീട് വിട്ടയച്ചു.
india
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകള്‍ 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ 769 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.
രാജ്യത്ത് 6,133 സജീവ കേസുകളുണ്ട്. ഭൂരിഭാഗം കേസുകളും സൗമ്യമാണെന്നും വീട്ടില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ജനുവരി മുതല്‍ രാജ്യത്ത് 65 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 22 വരെ, രാജ്യത്തുടനീളം 257 സജീവ കേസുകളുണ്ട്. ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ), ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (SARI) കേസുകള്‍ സംയോജിത ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള സംസ്ഥാന-ജില്ലാ നിരീക്ഷണ സംഘങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഐസിഎംആര്‍ വിആര്‍ഡിഎല്‍ നെറ്റ്വര്‍ക്ക് വഴി പൂര്‍ണ്ണ ജീനോം സീക്വന്‍സിംഗിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോസിറ്റീവ് സാരി സാമ്പിളുകളും അയച്ചിട്ടുണ്ട്,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ജൂണ്‍ 2, 3 തീയതികളില്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ സുനിത ശര്‍മ്മയുടെ നേതൃത്വത്തില്‍ സാങ്കേതിക അവലോകന യോഗങ്ങള്‍ നടത്തി.
kerala
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് കാണാനെത്തിയത്.
അനന്തു പഠിക്കുന്ന മണിമൂളി സി.കെ എച്ച്.എസ്.എസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനന്തുവിന്റെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് ഒന്ന് അവസാനമായി കാണാന്‍ തടിച്ചുകൂടിയത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പത്താം ക്ലാസിലെ സ്‌കൂളിന്റെ പ്രതീക്ഷയായിരുന്നെന്നും അധ്യാപകരോടും കൂട്ടുകാരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നുവെന്നും അധ്യാപകര്‍ ഓര്‍ത്തു. നന്നായി പാട്ടുപാടുകയും സ്‌കൂളിലെ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അനന്തു ഇനിയില്ലെന്ന യാഥാര്‍ഥ്യം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും കണ്ണു നനയിച്ചു.
ഇന്നലെ രാത്രിയാണ് വഴിക്കടവ് തോട്ടില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാന്‍ പോയ അനന്തു പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷനെടുത്ത് കെണിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ്
kerala
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. ജൂണ്‍ 10, 11, 12 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ജൂണ്‍ 10: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
ജൂണ്‍ 11: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്
ജൂണ്‍ 12: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു