Connect with us

Video Stories

25 ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ ഇറാനിന്റെ പിടിയില്‍

Published

on

 

25ഓളം മീന്‍പിടിത്തക്കാരെ ഇറാന്‍ പിടിച്ചുവെച്ചതായി റിപ്പോര്‍ട്ട്. ബഹ്‌റൈനിലും യുഎഇയിലും ജോലി ചെയ്യുന്ന ഇന്ത്യക്കാരായ മീന്‍പിടിത്തക്കാരാണ് തടവിലാക്കപ്പെട്ടത്. ഇറാനിലെ അജ്ഞാത ദ്വീപിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ പ്രവിശ്യയിലേക്ക് പ്രവേശിച്ചെന്ന പേരില്‍ കഴിഞ്ഞ ആഴ്ച 15ഓളം ഇന്ത്യന്‍ മുക്കുവന്മാരെ ഇറാന്‍ തിരിച്ചയച്ചിരുന്നു. 6 മാസത്തോളം തടവില്‍ പാര്‍പ്പിച്ചതിന് ശേഷമാണ് അവരെ പുറത്തുവിട്ടത്.

ഇപ്പോള്‍ 25 പേരടങ്ങുന്ന മീന്‍പിടിത്തക്കാര്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കഴിയുകയാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ഇറാനിലേക്ക് കടന്നെന്ന പേരില്‍ 25 പേരടങ്ങുന്ന ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ മാര്‍ച്ച് മാസം മധ്യത്തിലാണ് ബഹ്‌റൈനില്‍ നിന്ന് പിടികൂടിയതെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. മൂന്ന് ബോട്ടുകളടങ്ങുന്ന ആദ്യസംഘത്തെ മാര്‍ച്ച് 12നും രണ്ടാം സംഘത്തെ മാര്‍ച്ച് 23നുമാണ് പിടിച്ചെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് 15 ഇന്ത്യക്കാരടങ്ങിയ മറ്റൊരു സംഘത്തെ യുഎഇയില്‍ നിന്നും പിടിക്കുകയായിരുന്നു.

”ബഹ്‌റൈനില്‍ നിന്നും പിടിച്ചെടുത്ത മുക്കുവന്മാരുമായി ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ ഭീതിദരാണ്. മതിയായ ഭക്ഷണമോ സുരക്ഷയോ ഇല്ലാതെയാണവര്‍ കഴിയുന്നത്”- സാമൂഹ്യപ്രവര്‍ത്തകയായ സിസ്റ്റര്‍ ജോസഫൈന്‍ വലര്‍മതി പറഞ്ഞു. ഇന്ത്യക്കാരായ മീന്‍പിടിത്തക്കാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ജോസഫൈന്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം തങ്ങള്‍ അതിര്‍ത്തി ഭേദിച്ചിട്ടില്ലെന്നും ഇറാനിലേക്ക് ഞങ്ങള്‍ കയറിയിട്ടില്ലെന്നും ബഹ്‌റൈനില്‍ നിന്നും പിടിച്ച മുക്കുവന്മാര്‍ പറഞ്ഞു. ഞങ്ങള്‍ മീന്‍ വില്‍ക്കാനായി യുഎഇയിലേക്ക് പോവുന്നതിനിടയില്‍ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും തടവിലാക്കുകയുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending