Connect with us

kerala

നിലം നികത്തലെന്ന് ആരോപണം; എ.ഐ.വൈ.എഫ് കൊടികുത്തി, സി.പി.ഐ നേതാവ് ഊരിമാറ്റി

ഇവിടെ ഒരേക്കറോളം പാടം നികത്തുന്നുവെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പിന്നീടും നികത്തുന്നുവെന്ന് ആരോപിച്ചാണ് ചേര്‍ത്തലതെക്ക് ചെറുവാരണം മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെത്തി കൊടികുത്തിയത്.

Published

on

നിലം നികത്തുന്നുവെന്നാരോപിച്ച് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ പ്രകടനമായെത്തി നാട്ടിയ കൊടി സി.പി.ഐ. മണ്ഡലം സെക്രട്ടറിയെത്തി പിഴുതുമാറ്റി. ദേശീയപാതയോരത്തിനുസമീപം ചേര്‍ത്തല കൂറ്റുവേലിയിലാണു സംഭവം. ചേര്‍ത്തലതെക്ക് മണ്ഡലം സെക്രട്ടറി ബിമല്‍ റോയിയാണ് കൊടിമാറ്റിയത്.

ഇവിടെ ഒരേക്കറോളം പാടം നികത്തുന്നുവെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പിന്നീടും നികത്തുന്നുവെന്ന് ആരോപിച്ചാണ് ചേര്‍ത്തലതെക്ക് ചെറുവാരണം മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെത്തി കൊടികുത്തിയത്.

കൊടി മാറ്റണമെന്ന് ബിമല്‍ റോയി ഉടന്‍ വിളിച്ചുപറഞ്ഞെങ്കിലും അവര്‍ അംഗീകരിച്ചില്ല. വില്ലേജ് ഓഫീസില്‍ നിന്നുള്‍പ്പെടെ നിരോധനമുണ്ടെന്ന് എ.ഐ.വൈ.എഫ്. നേതൃത്വം പാര്‍ട്ടി നേതാവിനോടു പറയുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു ബിമല്‍ റോയി നേരിട്ടെത്തി കൊടി ഊരിമാറ്റിയത്.

ഇതിനെതിരേ പ്രതിഷേധിച്ച എ.ഐ.വൈ.എഫ്. ഭാരവാഹികള്‍ പാര്‍ട്ടി ഓഫീസിലേക്കു മാര്‍ച്ചുനടത്തി. രാജിക്കത്തു നല്‍കാന്‍ തീരുമാനിച്ചെങ്കിലും മുതിര്‍ന്ന നേതാക്കളുടെ ഉറപ്പില്‍ പിന്‍തിരിഞ്ഞു. എങ്കിലും പ്രതിഷേധം ശക്തമാണ്.

സി.പി.ഐ. ചെറുവാരണം ലോക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെയാണ് എ.ഐ.വൈ.എഫ്. നേതൃത്വം കൊടിനാട്ടിയത്. അതുകൊണ്ടുതന്നെ മണ്ഡലം സെക്രട്ടറിയുടെ നിലപാടിനെതിരേ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരിക്കുകയാണ്.

പാര്‍ട്ടിക്കൊടി അത്തരം കാര്യങ്ങള്‍ക്കുള്ളതല്ല. എത്രയോ മഹത്തായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. അവിടെ നിലംനികത്തല്‍ നടന്നിട്ടില്ല. പരാതിയുണ്ടെങ്കില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്ക് വില്ലേജ് ഓഫീസിലോ റവന്യൂവകുപ്പിലോ അറിയിക്കേണ്ട കാര്യമേയുള്ളൂവെന്ന് ബിമല്‍ റോയ് പറഞ്ഞു.

 

kerala

മഴ മുന്നറിയിപ്പ് പുതുക്കി, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്

Published

on

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെയും മറ്റന്നാളും 10 ജില്ലകളിൽ വീതം മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റര്‍ മുതൽ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.

ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

Continue Reading

kerala

‘വീട് നന്നാക്കി, നാട് ലഹരിയില്‍ മുക്കി’; സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍

‘എന്നിട്ട് എല്ലാം ശരിയായോ? ‘ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

Published

on

സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ലഹരി വിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍. ‘എന്നിട്ട് എല്ലാം ശരിയായോ? ‘ എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘സംസ്ഥാനം തകര്‍ത്തു’ ‘സ്വന്തം വീട് ഭംഗിയാക്കി’ ‘വീട് നന്നാക്കി’, ‘നാട് ലഹരിയില്‍ മുക്കി’, തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് നഗരത്തില്‍ പലയിടത്തും ഉള്ളത്.

പിണറായി വിജയന്റെ ചിത്രമടക്കം ചേര്‍ത്താണ് പോസ്റ്ററുകള്‍ തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും സംഘടനയുടെ പേര് പോസ്റ്ററുകളില്‍ ഇല്ല. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിവിധ പരിപാടികള്‍ നിശ്ചയിച്ചിരിക്കിരുന്ന ദിവസം തന്നെയാണ് രാഷ്ട്രിയ ചോദ്യങ്ങളുയര്‍ത്തുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending