Connect with us

kerala

നിലം നികത്തലെന്ന് ആരോപണം; എ.ഐ.വൈ.എഫ് കൊടികുത്തി, സി.പി.ഐ നേതാവ് ഊരിമാറ്റി

ഇവിടെ ഒരേക്കറോളം പാടം നികത്തുന്നുവെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പിന്നീടും നികത്തുന്നുവെന്ന് ആരോപിച്ചാണ് ചേര്‍ത്തലതെക്ക് ചെറുവാരണം മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെത്തി കൊടികുത്തിയത്.

Published

on

നിലം നികത്തുന്നുവെന്നാരോപിച്ച് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ പ്രകടനമായെത്തി നാട്ടിയ കൊടി സി.പി.ഐ. മണ്ഡലം സെക്രട്ടറിയെത്തി പിഴുതുമാറ്റി. ദേശീയപാതയോരത്തിനുസമീപം ചേര്‍ത്തല കൂറ്റുവേലിയിലാണു സംഭവം. ചേര്‍ത്തലതെക്ക് മണ്ഡലം സെക്രട്ടറി ബിമല്‍ റോയിയാണ് കൊടിമാറ്റിയത്.

ഇവിടെ ഒരേക്കറോളം പാടം നികത്തുന്നുവെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പിന്നീടും നികത്തുന്നുവെന്ന് ആരോപിച്ചാണ് ചേര്‍ത്തലതെക്ക് ചെറുവാരണം മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെത്തി കൊടികുത്തിയത്.

കൊടി മാറ്റണമെന്ന് ബിമല്‍ റോയി ഉടന്‍ വിളിച്ചുപറഞ്ഞെങ്കിലും അവര്‍ അംഗീകരിച്ചില്ല. വില്ലേജ് ഓഫീസില്‍ നിന്നുള്‍പ്പെടെ നിരോധനമുണ്ടെന്ന് എ.ഐ.വൈ.എഫ്. നേതൃത്വം പാര്‍ട്ടി നേതാവിനോടു പറയുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു ബിമല്‍ റോയി നേരിട്ടെത്തി കൊടി ഊരിമാറ്റിയത്.

ഇതിനെതിരേ പ്രതിഷേധിച്ച എ.ഐ.വൈ.എഫ്. ഭാരവാഹികള്‍ പാര്‍ട്ടി ഓഫീസിലേക്കു മാര്‍ച്ചുനടത്തി. രാജിക്കത്തു നല്‍കാന്‍ തീരുമാനിച്ചെങ്കിലും മുതിര്‍ന്ന നേതാക്കളുടെ ഉറപ്പില്‍ പിന്‍തിരിഞ്ഞു. എങ്കിലും പ്രതിഷേധം ശക്തമാണ്.

സി.പി.ഐ. ചെറുവാരണം ലോക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെയാണ് എ.ഐ.വൈ.എഫ്. നേതൃത്വം കൊടിനാട്ടിയത്. അതുകൊണ്ടുതന്നെ മണ്ഡലം സെക്രട്ടറിയുടെ നിലപാടിനെതിരേ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരിക്കുകയാണ്.

പാര്‍ട്ടിക്കൊടി അത്തരം കാര്യങ്ങള്‍ക്കുള്ളതല്ല. എത്രയോ മഹത്തായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. അവിടെ നിലംനികത്തല്‍ നടന്നിട്ടില്ല. പരാതിയുണ്ടെങ്കില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്ക് വില്ലേജ് ഓഫീസിലോ റവന്യൂവകുപ്പിലോ അറിയിക്കേണ്ട കാര്യമേയുള്ളൂവെന്ന് ബിമല്‍ റോയ് പറഞ്ഞു.

 

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending