Connect with us

More

സോനുനിഗത്തിന്റെ വാദം പൊളിയുന്നു; വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ലെന്ന് അന്വേഷിച്ചു കണ്ടെത്തി ബി.ബി.സി റിപ്പോര്‍ട്ടര്‍

Published

on

മുംബൈ: ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന ഗായകന്‍ സോനു നിഗത്തിന്റെ വാദം പൊളിയുന്നു. സോനുവിന്റെ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നുണ്ടോയെന്ന് ബി.ബി.സി മാധ്യമപ്രവര്‍ത്തക അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നില്ലെന്ന് കണ്ടെത്തി.

671x4511492780893_01

സോനുനിഗത്തിന്റെ വാര്‍സോവയിലുള്ള വീടിനു മുന്നില്‍ അഞ്ചുമണിക്കു തന്നെ ബി.ബി.സി റിപ്പോര്‍ട്ടറുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നു. 5.4നാണ് മുംബൈയില്‍ ബാങ്ക്. എന്നാല്‍ സമയം കഴിഞ്ഞിട്ടും ബാങ്ക് വിളി കേട്ടില്ല. പിന്നീട് അരമണിക്കൂറു കൂടി കാത്തുനിന്നിട്ടും ബാങ്കുവിളി കേള്‍ക്കാനായില്ല. ഏറെ കാത്തുനിന്നിട്ടും ബാങ്കു കേള്‍ക്കാതായപ്പോള്‍ പത്രപ്രവര്‍ത്തകരെല്ലാം പിരിഞ്ഞുപോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു. അവിടെ നിന്നും തിരിച്ചുപോരുമ്പോള്‍ സമീപത്ത് അന്വേഷിച്ചപ്പോള്‍ അവിടെ മൂന്ന് പള്ളികളുണ്ടെന്നും അവിടെ ബാങ്കുവിളിക്കാറുണ്ടെന്നും തെളിഞ്ഞു. സോനുവിന്റെ വീടിന് 600മീറ്ററുകള്‍ക്കപ്പുറമാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

sonu-nigam_640x480_41492599705സോനുവിന്റെ വീടിന് അരകിലോമീറ്റര്‍ ദൂരത്തായി രണ്ടു മദ്രസകളുണ്ട്. അവിടെ 5.20നാണ് ബാങ്ക്. കഴിഞ്ഞ 35വര്‍ഷമായി അവിടെ ബാങ്കുവിളിക്കാറുണ്ട്. എന്നാല്‍ ഇത് സോനുവിന്റെ വീട്ടിലേക്ക് കേള്‍ക്കാറുമില്ല. ഇതുവരെ അതിനെക്കുറിച്ച് ആരും പരാതിയുമായി എത്താറുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു. സോനുവിന്റെ വീടിന് അടുത്തുള്ള മദ്രസകളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാറില്ലെന്ന് സോനുവിന്റെ അയല്‍വാസികള്‍ പറഞ്ഞു. അവര്‍ ഇതുവരേയും ബാങ്കുവിളി കേട്ടിട്ടില്ലെന്നും വ്യക്തമാക്കി. ബി.ബി.സി റിപ്പോര്‍ട്ടറുടെ അന്വേഷണത്തിലാണ് സോനുനിഗത്തിന്റെ വാദം പൊളിയുന്ന കണ്ടെത്തല്‍ ഉണ്ടായത്.

sonu-nigam1_file_759

ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന വാദവുമായി രംഗത്തെത്തിയ സോനുനിഗത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. സോനുവിന്റെ തലമൊട്ടയടിച്ച് ഷൂകൊണ്ട് മാലയുണ്ടാക്കി കഴുത്തിലണിയിപ്പിച്ച് നടത്തിയാല്‍ 10ലക്ഷം രൂപ നല്‍കാമെന്ന് സയ്യിദ് ഷാ ആദിഫ് അല്‍ ഖാദേരി പറഞ്ഞിരുന്നു. തുടര്‍ന്ന് തലമൊട്ടയടിച്ചെത്തി സോനുനിഗം 10ലക്ഷം രൂപ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

kerala

കാസർഗോഡ് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം

എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല

Published

on

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല.

ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

Continue Reading

kerala

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം

Published

on

പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു.

ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ മുൻപിൽ വച്ചാണ് ആശിർ നന്ദയെക്കൊണ്ട് എഴുതി വാങ്ങിച്ചത്. പരാതിയുമായി മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു.

Continue Reading

Trending