More
സോനുനിഗത്തിന്റെ വാദം പൊളിയുന്നു; വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ലെന്ന് അന്വേഷിച്ചു കണ്ടെത്തി ബി.ബി.സി റിപ്പോര്‍ട്ടര്‍

മുംബൈ: ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന ഗായകന്‍ സോനു നിഗത്തിന്റെ വാദം പൊളിയുന്നു. സോനുവിന്റെ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നുണ്ടോയെന്ന് ബി.ബി.സി മാധ്യമപ്രവര്‍ത്തക അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ വീട്ടിലേക്ക് ബാങ്കുവിളി കേള്‍ക്കുന്നില്ലെന്ന് കണ്ടെത്തി.
സോനുനിഗത്തിന്റെ വാര്‍സോവയിലുള്ള വീടിനു മുന്നില്‍ അഞ്ചുമണിക്കു തന്നെ ബി.ബി.സി റിപ്പോര്‍ട്ടറുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നു. 5.4നാണ് മുംബൈയില്‍ ബാങ്ക്. എന്നാല്‍ സമയം കഴിഞ്ഞിട്ടും ബാങ്ക് വിളി കേട്ടില്ല. പിന്നീട് അരമണിക്കൂറു കൂടി കാത്തുനിന്നിട്ടും ബാങ്കുവിളി കേള്‍ക്കാനായില്ല. ഏറെ കാത്തുനിന്നിട്ടും ബാങ്കു കേള്‍ക്കാതായപ്പോള്‍ പത്രപ്രവര്‍ത്തകരെല്ലാം പിരിഞ്ഞുപോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു. അവിടെ നിന്നും തിരിച്ചുപോരുമ്പോള്‍ സമീപത്ത് അന്വേഷിച്ചപ്പോള്‍ അവിടെ മൂന്ന് പള്ളികളുണ്ടെന്നും അവിടെ ബാങ്കുവിളിക്കാറുണ്ടെന്നും തെളിഞ്ഞു. സോനുവിന്റെ വീടിന് 600മീറ്ററുകള്‍ക്കപ്പുറമാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
സോനുവിന്റെ വീടിന് അരകിലോമീറ്റര്‍ ദൂരത്തായി രണ്ടു മദ്രസകളുണ്ട്. അവിടെ 5.20നാണ് ബാങ്ക്. കഴിഞ്ഞ 35വര്‍ഷമായി അവിടെ ബാങ്കുവിളിക്കാറുണ്ട്. എന്നാല്‍ ഇത് സോനുവിന്റെ വീട്ടിലേക്ക് കേള്‍ക്കാറുമില്ല. ഇതുവരെ അതിനെക്കുറിച്ച് ആരും പരാതിയുമായി എത്താറുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു. സോനുവിന്റെ വീടിന് അടുത്തുള്ള മദ്രസകളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാറില്ലെന്ന് സോനുവിന്റെ അയല്‍വാസികള്‍ പറഞ്ഞു. അവര്‍ ഇതുവരേയും ബാങ്കുവിളി കേട്ടിട്ടില്ലെന്നും വ്യക്തമാക്കി. ബി.ബി.സി റിപ്പോര്‍ട്ടറുടെ അന്വേഷണത്തിലാണ് സോനുനിഗത്തിന്റെ വാദം പൊളിയുന്ന കണ്ടെത്തല്‍ ഉണ്ടായത്.
ബാങ്കുവിളി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന വാദവുമായി രംഗത്തെത്തിയ സോനുനിഗത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു. സോനുവിന്റെ തലമൊട്ടയടിച്ച് ഷൂകൊണ്ട് മാലയുണ്ടാക്കി കഴുത്തിലണിയിപ്പിച്ച് നടത്തിയാല്‍ 10ലക്ഷം രൂപ നല്‍കാമെന്ന് സയ്യിദ് ഷാ ആദിഫ് അല്‍ ഖാദേരി പറഞ്ഞിരുന്നു. തുടര്‍ന്ന് തലമൊട്ടയടിച്ചെത്തി സോനുനിഗം 10ലക്ഷം രൂപ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
kerala
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി

-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
kerala17 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
india3 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
india3 days ago
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
kerala3 days ago
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം