Connect with us

Culture

സോനു നിഗത്തിന്റെ മുടിക്ക് വിലയിട്ടയാള്‍ മതപണ്ഡിതനല്ല; അദ്ദേഹം നല്‍കിയത് ഫത്‌വയുമല്ല

Published

on

ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഗായകന്‍ സോനു നിഗമിന്റെ തലമുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് തെരുവിലൂടെ നടത്തിച്ചാല്‍ പത്ത് ലക്ഷം നല്‍കാമെന്ന് പ്രഖ്യാപിച്ച സയ്യിദ് ഷാ ആതിഫ് അലി അല്‍ ഖാദിരിയെ ‘ഇമാം’ എന്നും പ്രഖ്യാപനത്തെ ‘ഫത്‌വ’ എന്നുമാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലുള്ള പ്രസിദ്ധമല്ലാത്ത ബാഗ്നാന്‍ ഖാന്‍കാ ശരീഫിലെ മുഖ്യ നടത്തിപ്പുകാരനായ സയ്യിദ് ഷാ ആതിഫ് മതപണ്ഡിതനോ ഇമാമോ അല്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നിഷ്ട പ്രകാരം നടത്തിയ സയ്യിദ് ഷായുടെ പ്രഖ്യാപനത്തെ ‘ഫത്‌വ’ എന്നു വിശേഷിപ്പിച്ചത് ഇസ്ലാമിക സംജ്ഞകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അജ്ഞത കാരണമാണ്.

ബംഗാള്‍ മുസ്ലിംകള്‍ക്ക് അപരചിതിനായ സയ്യിദ് ഷായുടെ ആഹ്വാനത്തോടുള്ള വെല്ലുവിളി എന്ന നിലയില്‍ സോനു നിഗം സ്വയം തന്നെ തലമുണ്ഡനം ചെയ്യാന്‍ സന്നദ്ധനായത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് ആലിം ഹക്കിം ആണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ സോനുവിന്റെ തല മൊട്ടയടിച്ചത്. ആലിം ഹക്കിമിന് 10 ലക്ഷം നല്‍കാന്‍ സോനു നിഗം സയ്യിദ് ഷാ ആതിഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുണ്ഡനം ചെയ്തതിനൊപ്പം ചെരുപ്പുമാലയിട്ട് നടത്തിക്കുക്കുക കൂടി ചെയ്താല്‍ പണം നല്‍കാമെന്ന് സയ്യിദ് ഷാ മറുപടി നല്‍കി.

ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മതവിധി പറയുന്നതിനെയാണ് ഇസ്ലാമില്‍ ഫത്‌വ എന്നു പറയുന്നത്. ഖുര്‍ആന്‍, പ്രവാചകവചനങ്ങള്‍, കര്‍മശാസ്ത്രം തുടങ്ങിയവയില്‍ അഗാധ പാണ്ഡിത്യമുള്ളവര്‍ക്കേ ഫത്‌വ നല്‍കാനുള്ള അവകാശമുള്ളൂ. സാധാരണ നിലയില്‍ മഹല്ലുകളിലെ ഖാസിമാരോ പണ്ഡിത സഭകളോ ആണ് ഫത്‌വ നല്‍കാറുള്ളത്. എന്നാല്‍, സോനു നിഗം വിഷയത്തിലൂടെ പ്രസിദ്ധനായ സയ്യിദ് ഷാ ആതിഫ് മതപണ്ഡിതനോ ഏതെങ്കിലും പണ്ഡിത സഭയില്‍ അംഗമോ അല്ല. സ്വന്തം നിലയില്‍ ഇദ്ദേഹം നടത്തിയ ഒരു ആഹ്വാനത്തെ കേട്ടപാതി മാധ്യമങ്ങള്‍ ഫത്‌വ എന്നു പേരിട്ട് വാര്‍ത്ത നല്‍കുകയായിരുന്നു.

അതിനിടെ, വ്യത്യസ്ത മതങ്ങളിലെ പുരോഹിതര്‍ക്കൊപ്പം സയ്യിദ് ഷാ ഖാദിരി ഇന്നലെ മാധ്യമങ്ങളെ കണ്ടു. സോനു നിഗം വിഷയത്തില്‍ സയ്യിദ് ഷായ്ക്ക് പിന്തുണ അറിയിച്ചാണ് ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍ മതനേതാക്കള്‍ ഷാക്കൊപ്പം പത്രസമ്മേളനത്തിനെത്തിയത്. പ്രവാചകന്റെ 35-ാം പിന്‍തലമുറയിലെ അംഗമാണ് താന്‍ എന്ന് സയ്യിദ് ഷാ ഖാദിരി അവകാശപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..

Published

on

പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടര്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറഹിമാനാണ് (56) മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

news

ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ ഹര്‍ഭജന്‍ സിംഗ്

മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്..

Published

on

ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടാത്താത്തതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി് ഹര്‍ഭജന്‍ സിംഗ്.  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്‍ശനം. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലുള്ളത്.

എന്നാല്‍ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ നേടിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്‌മെന്റ് ഒതുക്കിയെന്ന് ഹര്‍ഭജന്‍ ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.

മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്‍ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.

അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരുപോലെയാണ്. സ്പിന്‍ നിരയില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു കുല്‍ദീപ് മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിയെ ഏകിദനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

 

 

Continue Reading

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

Trending