Connect with us

kerala

കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സ്വര്‍ണ പണയ തട്ടിപ്പ്; സി.പി.എമ്മില്‍ കൂട്ടരാജി

നേതൃത്വ നടപടികളില്‍ പ്രതിഷേധിച്ച് 5ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 2 ബ്രാഞ്ച് സെക്രട്ടറിമാരും നിരവധി പാര്‍ട്ടി മെമ്പര്‍മാരുമാണ് രാജി നല്‍കിയിരിക്കുന്നത്.

Published

on

കായംകുളം: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് വിഷയത്തില്‍ ജീവനക്കാര്‍ക്ക് എതിരെയുള്ള നടപടി പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാക്കുന്നു. ഏരിയ സെന്റര്‍ അംഗം പ്രസിഡന്റായ ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കം കൂട്ടരാജി നല്‍കിയതോടെ സി.പി.എം പ്രതിരോധത്തിലായി. നേതൃത്വ നടപടികളില്‍ പ്രതിഷേധിച്ച് 5ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 2 ബ്രാഞ്ച് സെക്രട്ടറിമാരും നിരവധി പാര്‍ട്ടി മെമ്പര്‍മാരുമാണ് രാജി നല്‍കിയിരിക്കുന്നത്. ബാങ്കിന് അരക്കോടിയോളം രൂപ നഷ്ടം വന്ന സ്വര്‍ണ പണയ തട്ടിപ്പ് കേസില്‍ ജീവനക്കാരെ ബലിയാടാക്കി നേതാക്കള്‍ രക്ഷപ്പെടുകയാണെന്നാണ് രാജിവെച്ചവരുടെ ആരോപണം.

ബാങ്ക് ചീഫ് അകൗണ്ടന്റ് ഉല്ലാസ് ഭാനു, അകൗണ്ടന്റുമാരായ അമ്പിളി, റേച്ചല്‍ പോള്‍, സീനിയര്‍ ക്ലാര്‍ക്കുമാരായ എന്‍.എസ്. ജയലക്ഷ്മി, കെ. രാഹുല്‍ എന്നിവരെയാണ് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടത്. ഇതില്‍ ജയലക്ഷ്മി പുതിയവിള ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഇവരെ കൂടാതെ ആര്‍. വിജയകുമാര്‍, സുരേന്ദ്ര ബാബു, സലിംലാല്‍, ബാബു എന്നിവരാണ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും രാജി നല്‍കിയത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ച് വേലഞ്ചിറ വടക്ക് ബ്രാഞ്ച് സെക്രട്ടറി ബാബു കുട്ടന്‍, ഇടച്ചന്ത സെക്രട്ടറി ദിമിത്രോവ് എന്നിവരും നിരവധി പാര്‍ട്ടി അംഗങ്ങളും രാജി നല്‍കിയതായി അറിയുന്നു.

ഭരണ സമിതിയുടെ വീഴ്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും വിഷയം ജീവനക്കാരുടെ തലയില്‍ ചാര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് രാജിവെച്ചവര്‍ പറയുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഏറെനാളായി നിലനില്‍ക്കുന്ന വിഭാഗീയതയും വിഷയത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ ജീവനക്കാര്‍ക്കെതിരെ സംഘം പ്രസിഡന്റ് സ്വീകരിച്ച അച്ചടക്ക നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു.

തുടര്‍ന്നാണ് അഭിഭാഷക കമീഷനെ നിയോഗിച്ച് പുതിയ നീക്കം നടത്തിയത്.സി.പി.എം ഏരിയ സെന്റര്‍ അംഗം കൂടിയായ അഡ്വ. സുനില്‍കുമാറാണ് ബാങ്കിന്റെ പ്രസിഡന്റ്. 201618 വര്‍ഷം പണയത്തിലിരുന്ന സ്വര്‍ണ ഉരുപ്പടികള്‍ ഉടമകളറിയാതെ വിറ്റഴിച്ചത് ബാങ്കിന് ഭീമമായ നഷ്ടത്തിന് കാരണമായിരുന്നു. 250ലധികം പണയ ഉരുപ്പടികള്‍ മറിച്ചുവിറ്റതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായ ചര്‍ച്ച സജീവമായിരുന്നു.

പണയ ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ വില്‍ക്കുമ്പോള്‍ പിഴപ്പലിശയടക്കം 14,15 ശതമാനം പലിശയാണ് ഈടാക്കേണ്ടത്. ഇതിനു വിരുദ്ധമായി ഏഴും എട്ടും ശതമാനം മാത്രം ഈടാക്കിയതായാണ് ബാങ്കിലെ രേഖയില്‍ ചേര്‍ത്തിട്ടുളളത്. ഭരണസമിയുടെ അറിവോടെയായിരുന്നു തിരിമറി നടന്നത്. മുന്‍ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതി ഓഡിറ്റിലൂടെ കണ്ടെത്തിയതോടെ നേതാക്കള്‍ വെട്ടിലായി.

നഷ്ടം മുന്‍ സെക്രട്ടറിയും ഭരണസമിതിയും വഹിക്കണമെന്നായിരുന്നു ഓഡിറ്റ് നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ബാങ്കിന് സംഭവിച്ച നഷ്ടം ജീവനക്കാര്‍ വഹിക്കണമെന്നായിരുന്നു പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നിര്‍ദ്ദേശം. എന്നാല്‍ നേതാക്കള്‍ നടത്തിയ അഴിമതിക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന നിലപാടാണ് ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പടെയുള്ള ഒരുവിഭാഗം ജീവനക്കാര്‍ സ്വീകരിച്ചത്. ഇതുമായി ബന്ധമില്ലാത്ത ജീവനക്കാരെ വരെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവ് രൂക്ഷമാക്കാന്‍ കാരണമാക്കി.

സംഭവം വിവാദമായപ്പോള്‍ സെക്രട്ടറി, ചീഫ് അക്കൗണ്ട് അടക്കം ഒമ്പത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് തലയൂരാന്‍ ശ്രമിച്ച പ്രസിഡന്റിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടതോടെ വാശി വര്‍ധിച്ചു. ഇതോടെയാണ് അഡ്വ. കെ. അനിലിനെ കമ്മീഷനായി നിയോഗിച്ച് റിപ്പോര്‍ട്ട് വാങ്ങി നടപടിയിലേക്ക് കടന്നത്. മൂന്ന് ജീവനക്കാര്‍ പണം തിരികെയടച്ച് ജോലിയില്‍ കയറിയിരുന്നു.

സെക്രട്ടറി വിരമിച്ചു. ബാക്കിയുള്ളവര്‍ക്ക് എതിരെയാണ് നടപടിയുണ്ടായത്. ഇതിനിടെ വിഷയം തങ്ങളുമായി ചര്‍ച്ച ചെയ്തില്ലന്നാണ് ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ ആക്ഷേപം. കൂടാതെ വിഷയം പഠിക്കാന്‍ നിയോഗിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എ. മഹേന്ദ്രന്‍, അഡ്വ. കെ.എച്ച്. ബാബുജാന്‍ എന്നിവരുടെ കമീഷന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പുള്ള നടപടിയും ചര്‍ച്ചക്ക് കാരണമാകുകയാണ്. എന്നാല്‍ നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്നാണ് ഭരണ സമിതിയുടെ വാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending