Connect with us

kerala

താനൂര്‍ കസ്റ്റഡി മരണം: 4 പൊലീസുകാരെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച്; പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു

പ്രത്യേക ലഹരി വിരുദ്ധ സ്‌ക്വാഡിലെ (ഡാന്‍സാഫ്) അംഗങ്ങളാണ് ഇവര്‍

Published

on

താനൂര്‍ കസ്റ്റഡി മരണ കേസില്‍ ആദ്യഘട്ട പ്രതിപ്പട്ടിക സമര്‍പ്പിച്ചു. ലഹരിവിരുദ്ധ സ്‌ക്വാഡിലെ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തി ക്രൈം ബ്രാഞ്ച് ആണ് പരപ്പനങ്ങാടി കോടതിയില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട നിലവില്‍ സസ്‌പെന്‍ഷനിലുള്ള പൊലീസുകാരായ ജിനിഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണു പ്രതി ചേര്‍ത്തത്.

പ്രത്യേക ലഹരി വിരുദ്ധ സ്‌ക്വാഡിലെ (ഡാന്‍സാഫ്) അംഗങ്ങളാണ് ഇവര്‍. ലഹരിമരുന്നു കേസില്‍ പൊലീസ് പിടികൂടിയ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ജിഫ്രിയുടെ ശരീരത്തില്‍ 21 മുറിവുകളുണ്ടെന്നും മര്‍ദനം മരണകാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കഴിഞ്ഞദിവസം കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ െ്രെകം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസ് ഡയറിയോടൊപ്പം കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സെപ്റ്റംബര്‍ 7ന് ഹാജരാക്കാനാണ് മലപ്പുറം െ്രെകം ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് കേസില്‍ ആദ്യഘട്ട പ്രതിപ്പട്ടിക പൊലീസ് പരപ്പനങ്ങാടി കോടതിയില്‍ സമര്‍പ്പിച്ചത്.

 

kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 10 ജില്ലകളില്‍ മുന്നറിയിപ്പ്

കേരള തീരത്ത് പടിഞ്ഞാറന്‍കാറ്റ് ശക്തമായി തുടരുന്നതിനാല്‍ മലയോര തീരദേശ മേഖലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്നും മഴ തുടരും. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് പടിഞ്ഞാറന്‍കാറ്റ് ശക്തമായി തുടരുന്നതിനാല്‍ മലയോര തീരദേശ മേഖലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ഗുജറാത്തിന് മുകളിലും, വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വരുന്ന ദിവസങ്ങളിലും മഴ തുടരും.

അതേസമയം ഇന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിലമ്പൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് കൊട്ടിക്കലാശം.

നിലമ്പൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികള്‍ക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. അര്‍ബന്‍ ബാങ്കിന് സമീപത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ കൊട്ടിക്കലാശം.

സുരക്ഷക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 773 പൊലീസുകരെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

വോട്ടെടുപ്പ് മറ്റന്നാള്‍. നിലമ്പൂരിലും എടക്കരയിലുമായാണ് കൊട്ടിക്കലാശം കേന്ദ്രീകരിക്കുക. മൂന്നു മുന്നണികളുടെയും പ്രധാനപ്പെട്ട നേതാക്കളെല്ലാം മണ്ഡലത്തില്‍ അവസാനഘട്ട വോട്ടഭ്യര്‍ഥന നടത്തുകയാണ്.

നിലമ്പൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു. അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

Continue Reading

kerala

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു

ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

Published

on

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്‌നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Continue Reading

Trending