Connect with us

kerala

കരാറുകാര്‍ക്കുള്ള കുടിശ്ശിക 16,000 കോടി കടന്നു; ഒരു വര്‍ഷത്തെ ബില്ലുകള്‍ കെട്ടിക്കിടക്കുന്നു

പല വകുപ്പിലും ചെയ്തജോലിക്കുള്ള പണം ഒരുവര്‍ഷത്തിനിടെ നല്‍കിയിട്ടില്ല

Published

on

സര്‍ക്കാര്‍കരാറുകാര്‍ക്കുള്ള കുടിശ്ശിക 16,000 കോടിരൂപ കവിഞ്ഞു. പല വകുപ്പിലും ചെയ്തജോലിക്കുള്ള പണം ഒരുവര്‍ഷത്തിനിടെ നല്‍കിയിട്ടില്ല. ഇതേവരെ മുടക്കമില്ലാതിരുന്ന പഞ്ചായത്തുതലങ്ങളിലെ ഗ്രാമീണറോഡ് നവീകരണംപോലും നിര്‍ത്തിവെച്ച് കരാറുകാര്‍ മെല്ലെപ്പോക്കിലാണ്. മാര്‍ച്ചുവരെയെങ്കിലും ഈ സ്ഥിതി മാറില്ലെന്നാണ് ധനവകുപ്പ് നല്‍കുന്ന സൂചന.

പൊതുമരാമത്ത് വകുപ്പ് 8 മാസത്തെ പണം നല്‍കാനുണ്ട്. 7000 കോടി രൂപ വരുമിത്. ഓണത്തിനുമുമ്പ് അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ ട്രഷറിയില്‍ മാറിയിരുന്നു. ഇപ്പോള്‍ അതുമില്ല. കുടിശ്ശിക ബാങ്കുവഴി വായ്പാരൂപത്തില്‍ നല്‍കുന്ന രീതിയും നിലച്ചു. ഇതിന് പലിശവരും. പാതിപലിശ കരാറുകാരനും പാതി സര്‍ക്കാരുമാണ് ബാങ്കിന് നല്‍കേണ്ടത്.

ജലവിഭവവകുപ്പില്‍ 18 മാസമായി ബില്ലുകള്‍ മാറിനല്‍കുന്നില്ല. വെള്ളക്കുഴലുകളുടെയും പമ്പ് ഹൗസുകളുടെയും അറ്റക്കുറ്റപ്പണിപോലും ചെയ്യാന്‍കഴിയാത്ത പ്രതിസന്ധി. 1000 കോടിയുടെ ബില്‍ കുടിശ്ശികയാണ്.

കിഫ്ബിയിലെ ജോലികള്‍ക്ക് 2000 കോടിരൂപയാണ് കുടിശ്ശിക. കിഫ്ബിതന്നെ കരുതല്‍ധനം തീര്‍ന്ന് പ്രയാസത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ പ്രാദേശികറോഡ് വികസനം, എം.എല്‍.എ.മാരുടെ പ്രാദേശികവികസനപദ്ധതികള്‍, റീബില്‍ഡ് കേരള എന്നിവയില്‍ ഒരു വര്‍ഷത്തെ പണംനല്‍കാനുണ്ട്. ഇവമാത്രം 6000 കോടിവരും.

ഈ കുടിശ്ശിക സര്‍ക്കാര്‍ കരാറുകാരുടേതുമാത്രമാണ്. പലസംഘങ്ങളും ഏജന്‍സികളും ടെന്‍ഡറെടുത്ത് ജോലികള്‍ചെയ്യുന്നുണ്ട്. അവര്‍ക്കും ഒരുവര്‍ഷംവരെയുള്ള പണംകിട്ടാനുണ്ട്.

പണമില്ല, സാമഗ്രികളും

സര്‍ക്കാര്‍ പണികള്‍ക്ക് എടുക്കുന്ന സാമഗ്രികള്‍ക്ക് പണംകിട്ടാന്‍ വൈകുമെന്നതിനാല്‍ അധികബില്ലാണ് ഏജന്‍സികളും ഉടമകളും ഈടാക്കുന്നത്. ഒരു ബാരല്‍ ടാറിന് 6500 രൂപയാണ് സര്‍ക്കാര്‍നിരക്ക്. കമ്പനികള്‍ ഇതിന് 10,000 രൂപ ഈടാക്കും. മെറ്റല്‍, പാറപ്പൊടി, സിമന്റ് തുടങ്ങിയവയ്ക്കും ഇതേനിലയാണ്. ക്വാറികള്‍ പലയിടത്തും കരാറുകാര്‍ക്ക് സാധനങ്ങള്‍ കൊടുക്കുന്നില്ല.

kerala

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സര്‍ക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു.  ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്.

Continue Reading

kerala

ചന്ദ്രിക എജ്യൂ എക്‌സല്‍ വരവേറ്റ് തിരൂര്‍

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

Published

on

തിരൂര്‍: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്ന് ആഘോഷമാക്കി തിരൂര്‍. ഇന്ന് രാവിലെ 9.30യോടെ തിരൂരിലെ തുഞ്ചന്‍പറമ്പ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി നടന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറ വില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിലായിരുന്നു ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന്റെ തുടക്കം. ഇന്ന് തിരൂരിലും പിന്നീട് കണ്ണൂര്‍, വയനാട്, പട്ടാമ്പി, കൊല്ലം, ആലുവ എന്നിവടങ്ങളിലായി അടുത്ത ദിവസങ്ങളിലും പരിപാടി നടക്കും.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

Trending