Connect with us

kerala

‘സജി ചെറിയാന്‍ പറഞ്ഞത് തികഞ്ഞ വര്‍ഗീയത, എ.കെ. ആന്റണിയെയും നന്ദകുമാറിനെയും വിജയിപ്പിച്ചത് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍’- അബ്ദുറഹ്മാന്‍ രണ്ടത്താണി

ക്രിസ്ത്യാനികളില്ലാത്ത തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് എ കെ ആന്റണിക്ക് ചരിത്ര വിജയം നേടി കൊടുത്തതും ഇതേ വോട്ടര്‍മാരാണെന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നത് നന്ന്

Published

on

കാസര്‍കോഡും താനൂരിലും നഗരസഭകളില്‍ മതം നോക്കിയാണു അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് ആക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ വര്‍ഗ്ഗീയതയുടെ പ്രചാരകനായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി
അബ്ദുറഹ്മാന്‍ രണ്ടത്താണി.

ക്രിസ്ത്യാനികളില്ലാത്ത തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് എ കെ ആന്റണിക്ക് ചരിത്ര വിജയം നേടി കൊടുത്തതും ഇതേ വോട്ടര്‍മാരാണെന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നത് നന്ന്. അന്ന് എ കെ ആന്റണിക്കെതിരെ സി പി എം നിര്‍ത്തിയ മുസ്‌ലിം സ്ഥാനാര്‍ത്ഥിക്ക് കെട്ടി വെച്ച കാശ് കിട്ടാന്‍ ‘ക്ഷ’ വരക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്തെ പൊന്നാനിയില്‍ മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രത്തില്‍ നിന്നാണു സ്വന്തം പാര്‍ട്ടിക്കാരനായ നന്ദകുമാര്‍ എം.എല്‍.എയായതെന്നതെങ്കിലും മന്ത്രി ചെറിയാന്‍ ഓര്‍ക്കേണ്ടതായിരുന്നു. സൗദി അറേബ്യയില്‍ മുസ്‌ലിം പള്ളിയില്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കാറില്ലെന്ന് അസത്യം പ്രചരിപ്പിച്ചത് പോലെ സാമൂഹ്യന്തരീക്ഷം മലീമസമാക്കാനുള്ള മറ്റൊരു ശ്രമമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗങ്ങളായ നേതാക്കളെ ജന പ്രതിനിധികളാക്കിയ പാരമ്പര്യമുള്ളവരാണു മലപ്പുറത്തുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഭരണഘടനയുടെ പവിത്രത പോലും തിരിച്ചറിയാതെ പോകുന്നവരായി മന്ത്രി മാറരുത്..
പിണറായി മന്ത്രിസഭയില്‍ ഗീബല്‍സിന്റെ റോളെടുത്ത് ചൊറിയാന്‍ ഇറങ്ങുന്ന ചെറിയാനു പ്രബുദ്ധ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് ചേരില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലൈഗിംകാരോപണം; ജസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്

അതേസമയം സാക്ഷികള്‍ പരാതികാരിക്ക് എതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Published

on

ചലച്ചിത്ര താരങ്ങളായ ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെയുള്ള പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ നടിയുടെ വെളിപ്പെടുത്തലില്‍ ജയസൂര്യക്കും ബാലചന്ദ്രനുമേനോനുമെതിരെ ലൈംഗികാരോപണത്തിന് കേസെടുക്കുകയായിരുന്നു. അതേസമയം സാക്ഷികള്‍ പരാതികാരിക്ക് എതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008ല്‍ ചിത്രികരിച്ച ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ നടക്കുമ്പേള്‍ പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബലചന്ദ്രമെനോനും എതിരെയുള്ള പരാതി. ഇവര്‍ കൂടാതെ മുകേഷ്, മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ വെച്ചായിരുന്നു എന്നാണ് പരാതി.
എന്നാല്‍ അന്നേ ദിവസം സെക്രട്ടറിയേറ്റ് കോംപൗണ്ടില്‍ ഷൂട്ടിങ് നടന്നിട്ടുണ്ട് എങ്കിലും സര്‍ക്കാര്‍ രേഖകള്‍ പറയുന്നത് ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാധം ഉണ്ടായിരുന്നില്ല എന്നാണ്.

പീഡനം നടന്നതായി പറയുന്ന ശുചിമുറി ഇടിച്ച് പോളിച്ച് അവിടെ ഇപ്പോള്‍ വനംവകുപ്പ് മന്ത്രിയുടെ ഓഫീസാക്കി മറ്റിയിട്ടുണ്ട്. അതിനാല്‍ പരാതിക്കാരിക്ക് പോലും കൃത്യമായി സ്ഥലം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ദൃക്‌സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിപോലുമില്ല. പരാതിക്കാരിയും ജയസൂര്യയും ആ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് അനുകൂലമായ തെളിവുകളെന്നാണ് പോലീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബാലചന്ദ്രമേനോന്‍ ഹോട്ടലില്‍ തമസിച്ചതായി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി അവിടെ വന്നതിന് തെളിവുകളില്ല. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലുള്ള യാതൊരു തെളിവുകളും ലഭിചിട്ടില്ല.
അതേസമയം പരാതിക്കാരി മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഉപദ്രവത്തിന് സാക്ഷിയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ താനൊന്നും കണ്ടിട്ടില്ല എന്ന് മൊഴിമാറ്റി പറഞ്ഞത് കേസിന് തിരിച്ചടിയായി. എ.ഡി.ജി.പിയുടെ അഭിപ്രായം തേടിയശേഷം ആയിരിക്കും ഇരുവരെയും കുറ്റവിമുക്തരാക്കണോ അതോ തെളിവ് വെച്ച് കുറ്റപത്രം നല്‍കണോ എന്നത് തീരുമാനിക്കുന്നത്.

 

Continue Reading

kerala

മണ്‍സൂണ്‍; 14 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 15ന് നിലവില്‍ വരും

Published

on

തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയപ്പട്ടിക ജൂണ്‍ 15ന് നിലവില്‍വരും. കേരളത്തില്‍നിന്ന് പുറപ്പെടുന്നവയടക്കം 14 ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തിലാണ് മാറ്റം. ഒക്ടോബര്‍ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകള്‍ ഓടുക.

(ട്രെയിനുകളും പുതിയ സമയക്രമവും ചുവടെ. ബ്രാക്കറ്റില്‍ നിലവിലെ സമയം)

22149 എറണാകുളം ജങ്ഷന്‍-പൂനെ സൂപ്പര്‍ഫാസ്റ്റ് – പുലര്‍ച്ചെ 2.15 (രാവിലെ 5.15)
22655 എറണാകുളം – ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ്- പുലര്‍ച്ചെ 2.15 (രാവിലെ 5.15)
12217 തിരുവനന്തപുരം നോര്‍ത്ത് യോഗ നഗരി ഋഷി കേഷ് സൂപ്പര്‍ഫാസ്റ്റ് പുലര്‍ച്ചെ 4.50 (രാവിലെ 9.10)
12483 തിരുവനന്തപുരം നോര്‍ത്ത് -അമൃതസര്‍ സൂപ്പര്‍ ഫാസ്റ്റ് -പുലര്‍ച്ചെ 4.50 (രാവിലെ 9.10)
19577 തിരുനെല്‍വേലി- ഹാപ്പ എക്‌സ്പ്രസ് പുലര്‍ച്ചെ 5.05 (രാവിലെ 8.00)
20923 തിരുനെല്‍വേലി -ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്- പുലര്‍ച്ചെ 5.05 (രാവിലെ 8.00)
12202 തിരുവനന്തപുരം നോര്‍ത്ത് -ലോകമാന്യതിലക് എക്‌സ്പ്രസ് -രാവിലെ 7.45 (രാവിലെ 9.10)
20931 തിരുവനന്തപുരം നോര്‍ത്ത്-ഇന്‍ഡോര്‍ സൂപ്പര്‍ ഫാസ്റ്റ്-രാവിലെ 9.10 (രാവിലെ 11.15)
20909 തിരുവനന്തപുരം നോര്‍ത്ത്-പോര്‍ബന്തര്‍ സൂപ്പര്‍ ഫാസ്റ്റ്- രാവിലെ 9.10, (രാവിലെ 11-15)
12617 എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗളാദീപ് എക്‌സ്പ്രസ്- രാവിലെ- 10. 30 (ഉച്ചക്ക് 1.25)
10216 എറണാകുളം ജങ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് – ഉച്ചക്ക് 1.25 (രാവിലെ 10.40)
12431 തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്- ഉച്ചക്ക് 2.40 (രാത്രി 7.15)
12977 എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് വൈകീട്ട് 6.50 (രാത്രി 8.25)
22653 തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് -വെള്ളിയാഴ്ച രാത്രി 10.00 (രാത്രി 12.50 ശനിയാഴ്ച)

Continue Reading

kerala

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

Published

on

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മുട്ടി ( പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

Continue Reading

Trending