Connect with us

kerala

വി.എസിന്റെ കാലത്ത് തോന്നും പടി ചെയ്തതിന്റെയാണ് ഇന്ന് ഇവിടെ അനുഭവിക്കുന്നത്; എം.എം മണി

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദൗത്യസംഘം അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാനാണ് പദ്ധതിയെങ്കില്‍ അതിനെ തങ്ങള്‍ എതിര്‍ക്കും

Published

on

ഭൂവിഷയങ്ങള്‍ പഠിക്കാന്‍ ജില്ലയിലേക്ക് സര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘം വരുന്നതില്‍ പ്രതികരിച്ച് എം.എം മണി. ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കല്‍ പണ്ടുമുതലേ ഉളളതാണ്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദൗത്യസംഘം അഴിഞ്ഞാടിയ പോലെ അഴിഞ്ഞാടാനാണ് പദ്ധതിയെങ്കില്‍ അതിനെ തങ്ങള്‍ എതിര്‍ക്കും. എന്ത് വന്നാലും എതിര്‍ക്കും.

കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നു. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യുംകാലും വെട്ടുമെന്നാണ് ചിലരുടെ പ്രഖ്യാപനം. തലവെട്ടിക്കളഞ്ഞാല്‍ പോരെയെന്ന സി.പി.ഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവനയോടും എം.എം മണി പ്രതികരിച്ചു. കെ കെ ശിവരാമന്‍ വിവരക്കേട് പറഞ്ഞതിന് താന്‍ എന്ത് പറയാനാണ്. അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞുകാണും.

അയാള്‍ക്ക് തോന്നുന്നതുപോലെ അയാള്‍ക്കും പ്രതികരിക്കാം തനിക്ക് തോന്നുന്നതുപോലെ താനും പ്രതികരിക്കും. ദൗത്യ സംഘം വന്ന് ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന് ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതല്ലാതെ ഇവിടെ വന്ന് ജനങ്ങളെ കയ്യേറ്റം ചെയ്യാനും ഇടിച്ചുനിരത്താനും ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. അതിന് ആരുടേയും ശുപാര്‍ശയും ശീട്ടും തനിക്ക് ആവശ്യമില്ല. അതിനുളള ശീട്ടൊക്കെ തന്റെ കയ്യിലുണ്ട്. താന്‍ ആരുടേയും കയ്യും കാലും വെട്ടുമെന്ന് പറഞ്ഞിട്ടില്ല. പണ്ട് പറഞ്ഞിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു.

വി എസിന്റെ കാലത്തെ ദൗത്യ സംഘം അന്ന് എടുത്ത നടപടിയിലെ കേസുകളില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് നഷ്ടപരിഹാരം കൊടുക്കേണ്ടതൊക്കെയാണ് ഇപ്പോ എത്തിക്കൊണ്ടിരിക്കുന്നത്.

എന്ത് കുന്തമാണെങ്കിലും ദൗത്യ സംഘമാണെങ്കിലും നിയമപരമായ ന്യായമായ കാര്യങ്ങള്‍ ചെയ്യുന്നതിന് നമ്മള്‍ അനുകൂലമാണ്. ഈ സര്‍ക്കാര്‍ വി എസിന്റെ സര്‍ക്കാരല്ല പിണറായിയുടെ സര്‍ക്കാരാണ് അദ്ദേഹത്തിന്റെ ഭരണത്തില്‍ വിശ്വാസമുണ്ട്്.

ജില്ലയില്‍ ഇത്രമാത്രം കയ്യേറ്റം എവിടെയാണുളളത്. കണ്ണന്‍ദേവന്‍ കമ്പനിക്ക് ലക്ഷക്കണക്കിന് ഭൂമി എഴുതികൊടുത്തത് രാജഭരണകാലത്ത് ആണ്. തലയാട് എസ്റ്റേറ്റ്, പീരുമേട്ടിലെ മുഴുവന്‍ സ്ഥലവും രാജഭരണ കാലത്ത് കൊടുത്തതാണ്. ഉടുമ്പന്‍ചോല താലൂക്കില്‍ ഏലം കൃഷിക്ക് വേണ്ടി രാജഭരണ കാലത്ത് ആണ് തമിഴ്‌നാട്ടുകാര്‍ക്ക് കൊടുത്തത്. പട്ടംതാണുപിളള പട്ടം കോളനി സ്ഥാപിച്ചു.

കാന്തല്ലൂര്‍ കോളനി എന്നിവ കര്‍ഷകര്‍ക്ക് കൊടുത്തു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ തര്‍ക്കമില്ല. ദൗത്യസംഘം വരുന്നുവെന്നതില്‍ ബേജാറാകേണ്ട കാര്യമില്ല. അന്നത്തെ ദൗത്യസംഘം നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്തു. അവര്‍ ചെയ്തതിനെല്ലാം ഇന്ന് കേസ് ഉണ്ട്. കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഇപ്പോ നഷ്ടപരിഹാരം കൊടുക്കണമെന്നും എം.എം മണി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഈ മാസം 18ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എം.ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദ്യ പരിശോധന നടത്തിയത് എം.ആര്‍ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരായതിനാല്‍ ആ അന്വേഷണത്തില്‍ കൃത്യമായ കണ്ടെത്തലുകള്‍ ഉണ്ടാവില്ലെന്ന വാദമുള്‍പ്പടെ ഹരജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചു.

അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ കേസുകളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്.

Continue Reading

kerala

തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍

കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല.

Published

on

കേരളാതീരത്ത് ചരക്കുകപ്പല്‍ തീപിടിച്ചുണ്ടായ സംഭവത്തില്‍ രക്ഷാ ദൗത്യം ദുഷ്‌കരമാകുന്നു. കപ്പല്‍ 10 ഡിഗ്രി ചെരിഞ്ഞു. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. കപ്പല്‍ അപകടത്തില്‍പെട്ട് 27 മണിക്കൂര്‍ പിന്നിടുമ്പോഴും കപ്പലില്‍ നിന്നും വലിയ തോതില്‍ തീ കത്തുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. കണ്ടെയ്‌നറുകള്‍ കേരള തീരത്തണയുമെന്ന അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

അതേസമയം കാണാതായ നാല് കപ്പല്‍ ജീവനക്കാരെ ഇതുവരെയും കണ്ടെത്താനായില്ല. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രണ്ട് ഡോണിയര്‍ വിമാനങ്ങള്‍ ആകാശം നിരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ദ് കപ്പല്‍സല്‍വേജ് മാസ്റ്ററുമായി രക്ഷാദൗത്യത്തില്‍ പങ്കുചേരും.

മംഗലാപുരത്തേക്ക് നാവികരുമായി പോയ ഐഎന്‍എസ് സൂറത്തും കൊച്ചി നാവികസേന ആസ്ഥാനത്തുനിന്ന് ഐഎന്‍എസ് സുലേജും അപകടസ്ഥലത്ത് ഉടനെത്തും.

അതേസമയം കപ്പല്‍ ചെരിഞ്ഞതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായി റിപ്പോര്‍ട്ടുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കുന്നു. കപ്പലിലെ 157 കണ്ടെയ്‌നറുകളില്‍ അതീവ അപകടരമായ വസ്തുക്കളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീപിടിക്കുന്നതും, വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കളാണ് കപ്പലിലുള്ളത്.

പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവുമാണ് കണ്ടെയ്നറുകളിലുള്ളത്.

കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള ആറു പേരില്‍ രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അതിനിടെ, സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

Continue Reading

kerala

ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്‌കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി

വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു.

Published

on

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ അറബിയും മഹലും സിലബസില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു. സ്‌കൂളുകളില്‍ അറബി, മഹല്‍ ഭാഷകള്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു.

ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠി മെയ് 14ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

അറബിയും മഹലും എടുത്ത് കളഞ്ഞ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ നടപടി 70 വര്‍ഷത്തോേളമായി നിലനില്‍ക്കുന്ന സംവിധാനം ഇല്ലാതാക്കുമെന്നും ഇതില്‍ പഠനങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Continue Reading

Trending