kerala
ഉളിക്കലിനെ ഭീതിയിലാക്കിയ കാട്ടാനയെ ഒടുവില്‍ രാത്രിയോടെ കാടുകയറ്റി;ദൗത്യം പൂര്‍ത്തിയാക്കിയത് രാത്രി 10 മണിയോടടുത്ത്
മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഉളിക്കലിനെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ കാടുകയറ്റി.
കണ്ണൂര്‍: മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഉളിക്കലിനെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ കാടുകയറ്റി. ഒരു പകല്‍ മുഴുവന്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വനംവകുപ്പ് നേതൃത്വത്തില്‍ കാടിറങ്ങിവന്ന കൊമ്പനെ കാട്ടിലേക്ക് വിട്ടത്. മലയോര പട്ടണമായ ഉളിക്കലിനെ വിറപ്പിച്ച കാട്ടാനയെയാണ് രാത്രി പത്ത് മണിയോടുത്ത് കാട്ടിലേക്ക് തുരത്തി വിട്ടത്. ആദ്യം മുതല്‍ ദുഷ്ക്കരമായിരുന്ന ദൗത്യത്തിനൊടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
ഉളിക്കല്‍ ടൗണും കഴിഞ്ഞ് പത്ത് കി.മീറ്റര്‍ അകലെ മാട്ടറയും കാലാങ്കിയും പിന്നിട്ട് കര്‍ണാടക വനാതിര്‍ത്തിയിലേക്ക് ആനയെ നീക്കുന്നതില്‍ വനംവകുപ്പിന് ദൗത്യം വിജയം കണ്ടിരിക്കുകയാണ്. ഏറെനേരം വെെത്തൂര്‍ ഉള്‍പ്പെടെ ജനവാസ മേഖലയില്‍ നിലയുറപ്പിക്കുകയായിരുന്നു കാടിറങ്ങിയെത്തിയ ആന. ഒരു ഘട്ടത്തില്‍ കനത്ത മഴപോലും തടസമായെന്നിരിക്കെ ദുഷ്ക്കരമായ ദൗത്യത്തിനൊടുവിലാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ആന ഉളിക്കലിലെത്തിയത് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ്. മലയോര ഹെെവെയ്ക്കും സമീപത്തെ ലത്തീന്‍ പള്ളിക്കുമിടയിലെ പറമ്പിലാണ് ആന നിലയുറപ്പിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങിയതോടെ ആളപായം ഒഴിവാക്കാന്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും ടൗണിലെ കടകള്‍ അടച്ചിടാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ആളുകള്‍ ടൗണിലെത്തുന്നത് പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചത്.
ടൗണോട് ചേര്‍ന്ന സ്ഥലത്ത് നിന്ന് സമീപത്തെ കശുമാവിന് തോട്ടത്തിലെത്തിലെത്തിച്ച് അവിടെ നിന്ന് കാട്ടിലേക്ക് വിടാനുള്ള ശ്രമവും വനംവകുപ്പ് സ്വീകരിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയം കണ്ടില്ല. പടക്കത്തിന്റെ ശബ്ദവും ആളുകളുടെ ശബ്ദവും കേട്ടതോടെ ആന അവിടെ നിന്ന് വിരണ്ടോടുകയാണുണ്ടായത്. കാടിറങ്ങിയെത്തിയത് ഏതുവഴിയിലാണോ ഏതാണ്ട് അതിനോടനുബന്ധിച്ച വഴിയിലൂടെയൊണ് കാട്ടിലേക്ക് തിരികെപോയതെന്നാണ് വനംവകുപ്പ് വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം. വെെകുന്നേരം പെയ്ത മഴ മാറിയതിന് പിന്നാലെയാണ് പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കി ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചത്. ഒടുവില്‍ അത് രാത്രി പത്ത് മണിയോടടുത്ത് വിജയത്തിലെത്തുകയായിരുന്നു. ആനയെ കണ്ട് ഓടിയ ആറ് പേര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ലെന്നതാണ് ഏറെ ആശ്വാസകരമാകുന്നത്.
ആന കാടിറങ്ങിയതിനെ തുടര്‍ന്ന് ഉളിക്കലിലെ ഒമ്പത് മുതല്‍ 14 വരെ വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിര്‍ത്തിവെക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു. ആദ്യമായാണ് ഈ മേഖലയില്‍ കാട്ടാനയെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സജീവ് ജോസഫ് എംഎല്‍എ, ഉളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഷാജി, വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, മുസ്ലിംലീഗ് ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എന്‍.എ ഖാദര്‍ തുടങ്ങി ജനപ്രതിനിധികളും നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india10 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

