Connect with us

kerala

ഉളിക്കലിനെ ഭീതിയിലാക്കിയ കാട്ടാനയെ ഒടുവില്‍ രാത്രിയോടെ കാടുകയറ്റി;ദൗത്യം പൂര്‍ത്തിയാക്കിയത് രാത്രി 10 മണിയോടടുത്ത്

മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഉളിക്കലിനെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ കാടുകയറ്റി.

Published

on

കണ്ണൂര്‍: മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഉളിക്കലിനെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ കാടുകയറ്റി. ഒരു പകല്‍ മുഴുവന്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് വനംവകുപ്പ് നേതൃത്വത്തില്‍ കാടിറങ്ങിവന്ന കൊമ്പനെ കാട്ടിലേക്ക് വിട്ടത്. മലയോര പട്ടണമായ ഉളിക്കലിനെ വിറപ്പിച്ച കാട്ടാനയെയാണ് രാത്രി പത്ത് മണിയോടുത്ത് കാട്ടിലേക്ക് തുരത്തി വിട്ടത്. ആദ്യം മുതല്‍ ദുഷ്ക്കരമായിരുന്ന ദൗത്യത്തിനൊടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമം വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

ഉളിക്കല്‍ ടൗണും കഴിഞ്ഞ് പത്ത് കി.മീറ്റര്‍ അകലെ മാട്ടറയും കാലാങ്കിയും പിന്നിട്ട് കര്‍ണാടക വനാതിര്‍ത്തിയിലേക്ക് ആനയെ നീക്കുന്നതില്‍ വനംവകുപ്പിന് ദൗത്യം വിജയം കണ്ടിരിക്കുകയാണ്. ഏറെനേരം വെെത്തൂര്‍ ഉള്‍പ്പെടെ ജനവാസ മേഖലയില്‍ നിലയുറപ്പിക്കുകയായിരുന്നു കാടിറങ്ങിയെത്തിയ ആന. ഒരു ഘട്ടത്തില്‍ കനത്ത മഴപോലും തടസമായെന്നിരിക്കെ ദുഷ്ക്കരമായ ദൗത്യത്തിനൊടുവിലാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ആന ഉളിക്കലിലെത്തിയത് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ്. മലയോര ഹെെവെയ്ക്കും സമീപത്തെ ലത്തീന്‍ പള്ളിക്കുമിടയിലെ പറമ്പിലാണ് ആന നിലയുറപ്പിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങിയതോടെ ആളപായം ഒഴിവാക്കാന്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും ടൗണിലെ കടകള്‍ അടച്ചിടാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ആളുകള്‍ ടൗണിലെത്തുന്നത് പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചത്.

ടൗണോട് ചേര്‍ന്ന സ്ഥലത്ത് നിന്ന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെത്തിലെത്തിച്ച് അവിടെ നിന്ന് കാട്ടിലേക്ക് വിടാനുള്ള ശ്രമവും വനംവകുപ്പ് സ്വീകരിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയം കണ്ടില്ല. പടക്കത്തിന്റെ ശബ്ദവും ആളുകളുടെ ശബ്ദവും കേട്ടതോടെ ആന അവിടെ നിന്ന് വിരണ്ടോടുകയാണുണ്ടായത്. കാടിറങ്ങിയെത്തിയത് ഏതുവഴിയിലാണോ ഏതാണ്ട് അതിനോടനുബന്ധിച്ച വഴിയിലൂടെയൊണ് കാട്ടിലേക്ക് തിരികെപോയതെന്നാണ് വനംവകുപ്പ് വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം. വെെകുന്നേരം പെയ്ത മഴ മാറിയതിന് പിന്നാലെയാണ് പടക്കംപൊട്ടിച്ച് ശബ്ദമുണ്ടാക്കി ആനയെ തുരത്താനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചത്. ഒടുവില്‍ അത് രാത്രി പത്ത് മണിയോടടുത്ത് വിജയത്തിലെത്തുകയായിരുന്നു. ആനയെ കണ്ട് ഓടിയ ആറ് പേര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ലെന്നതാണ് ഏറെ ആശ്വാസകരമാകുന്നത്.

ആന കാടിറങ്ങിയതിനെ തുടര്‍ന്ന് ഉളിക്കലിലെ ഒമ്പത് മുതല്‍ 14 വരെ വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിര്‍ത്തിവെക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു. ആദ്യമായാണ് ഈ മേഖലയില്‍ കാട്ടാനയെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സജീവ് ജോസഫ് എംഎല്‍എ, ഉളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഷാജി, വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, മുസ്‌ലിംലീഗ് ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എന്‍.എ ഖാദര്‍ തുടങ്ങി ജനപ്രതിനിധികളും നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

kerala

റീൽസ് എടുക്കൽ മാത്രം, ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നെങ്കില്‍ 10 വര്‍ഷം മുന്‍പെ ദേശീയ പാതയായേനേ’: വി ഡി സതീശൻ

Published

on

ദേശീയപാത നിര്‍മാണത്തില്‍ ആ മുതല്‍ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നോക്കിയ മന്ത്രി പി എ മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു നടക്കുകയാണ്. DPR-ല്‍ മാറ്റമുണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവതരമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റെഡുക്കാന്‍ ഇവര്‍ നോക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസിലായി. രണ്ടാമത്, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൂര്‍ണമായ ക്രെഡിറ്റ് ഇവര്‍ എടുക്കാന്‍ നോക്കി. നാലാം വാര്‍ഷികത്തില്‍ അതില്‍ വിള്ളല്‍ വീണു. ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമെന്നാണ് മന്ത്രിക്ക് പരാതി. ഞങ്ങള്‍ക്ക് സന്തോഷമൊന്നുമല്ല. ഞങ്ങള്‍ ഇത് നേരത്തെ പറഞ്ഞതാണ്. റോഡ് നിര്‍മാണം അശാസ്ത്രീയമാണ്, അപാകതയുണ്ട് എന്ന് ഞാനുള്‍പ്പടെ പറഞ്ഞതാണ്. അന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടത്തി എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞതാണ്. അതാണ് പൊളിഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.

കെ റെയിലിന് മാത്രമാണ് യുഡിഎഫ് എതിരു നിന്നിട്ടുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ പ്രശ്‌നമായിരുന്നുവെന്നും ഭൂമി ഏറ്റെടുത്ത് കൊടുത്തിരുന്നുവെങ്കില്‍ പത്ത് കൊല്ലം മുന്‍പ് യുപിഎ സര്‍ക്കാര്‍ ഇത് പണിതു തന്നേനെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡിപിആറുമായി ബന്ധപ്പെട്ട കാര്യം സുരേഷ് ഗോപി ഉത്തരവാദിത്തോടെ പറഞ്ഞതായിരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡിപിആര്‍ മാറ്റേണ്ടകാര്യം എവിടെയാണ് ഉണ്ടായിരിക്കുന്നത്, എന്നതുള്‍പ്പടെയുള്ള കാര്യം അടിയന്തരമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് എന്‍എച്ച്എഐയുമായി ഒരു കോര്‍ഡിനേഷനും ഉണ്ടായിരുന്നില്ല. റീല്‍സ് എടുക്കല്‍ മാത്രമേ ഉണ്ടായുള്ളു – അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ‘എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത്, നിർണായക തെളിവുകൾ വീണ്ടെടുത്തു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂുടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റാണ് പൊലീസ് വീണ്ടെടുത്തിരിക്കുന്നത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ടെലഗ്രാമിൽ നടത്തിയ ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് ‘പോയി ചാവൂ’ എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണ് ചാറ്റെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സുകാന്തിന്റെ ഫോൺ വീണ്ടും വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. എനിക്ക് നിന്നെ വേണ്ടെന്നും നീ ഒഴിഞ്ഞാലേ എനിക്ക് അ‌വളെ കല്യാണം കഴിക്കാൻ പറ്റൂ എന്നും സുകാന്ത് ടെലഗ്രാം ചാറ്റില്‍ പറയുന്നുണ്ട്. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി പറയുന്നുണ്ട്. നീ പോയി ചാകണം,എന്ന് ചാകുമെന്നും സുകാന്ത് നിരന്തരം ചോദിക്കുന്നുണ്ട്.ഇതിനൊടുവിലാണ് ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കുന്നത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Continue Reading

Trending