Connect with us

kerala

കേരളവര്‍മ്മ കോളേജിലെ അട്ടിമറി: കെ.എസ്.യു നിയമ പോരാട്ടത്തിന് കെപിസിസി പിന്തുണയെന്ന് കെ.സുധാകരന്‍

കെ.എസ്.യു നിയമ പോരാട്ടത്തിന് കെപിസിസി പിന്തുണയെന്ന് കെ.സുധാകരന്‍

Published

on

കേരളവര്‍മ്മ കോളേജിലെ കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ തെരഞ്ഞെടുപ്പ് ഫലം റീ കൗണ്ടിങ്ങിലൂടെ എസ്എഫ് ഐ അട്ടിമറിച്ച ജനാധിപത്യ വിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരായ കെഎസ്‌യുവിന്റെ നിയമപോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

അര്‍ധരാത്രി ഇരുട്ടിന്റെ മറപിടിച്ച് അസാധുവായ വോട്ടുകള്‍ എസ്എഫ്‌ഐക്ക് അനുകൂലമായി എണ്ണി അവരെ വിജയിപ്പിക്കാന്‍ ഇടതനുകൂല അധ്യാപകര്‍ കൂട്ടുനിന്നത് പ്രതിഷേധാര്‍ഹവും അപലപനീയമാണ്.വിദ്യാര്‍ത്ഥികളെ ഒരുപോലെ കാണാത്ത ഇവരെ അധ്യാപകരെന്ന് അഭിസംബോധന ചെയ്യാന്‍പോലും നാണക്കേടാണ്. പകല്‍ സമയത്ത് റീ കൗണ്ടിങ്ങ് വേണമെന്ന കെഎസ് യുവിന്റെ ആവശ്യത്തോട് ഏകപക്ഷീയമായിട്ടാണ് റീട്ടേണിങ് ഓഫീസര്‍ നിരാകരിച്ചത്. ഇത് സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. വിദ്യാര്‍ത്ഥി സംഘടാനയൂണിയന്‍ തിരഞ്ഞെടുപ്പ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ബാഹ്യയിടപെടലുണ്ടായിട്ടുണ്ട്. ഒരു വോട്ടിന് എസ് എഫ് ഐ തോറ്റിടത്ത് രാത്രിയില്‍ ഇടക്കിടെ മുടങ്ങുന്ന വൈദ്യുതി വെളിച്ചത്തില്‍ റീ കൗണ്ടിങ് നടത്തിയപ്പോള്‍ എസ്എഫ് ഐക്ക് 11 വോട്ടിന്റെ വിജയം എങ്ങനെ സാധ്യമായെന്നും അതിന്റെ പിന്നിലെ ചെപ്പടിവിദ്യയെന്തെന്നും കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും സുധാകാരന്‍ പറഞ്ഞു.

സ്വാതന്ത്ര്യം സോഷ്യലിസവും ജനാധിപത്യവും എന്ന് നീട്ടിവിളിച്ചത് കൊണ്ടോ, ചുമരിലെഴുതി വെച്ചത് കൊണ്ടോ അതിന്റെ അര്‍ത്ഥവും മഹത്വവും സിപിഎമ്മിനും എസ് എഫ് ഐക്കും മനസിലാകില്ല. കലാലയങ്ങളിലെ മൂന്ന് പതിറ്റാണ്ടത്തെ എസ്എഫ് ഐ ആധിപത്യം തകര്‍ത്തതിലുള്ള അസഹിഷ്ണുതയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നിലുള്ള വികാരം.ജനാധിപത്യത്തെയാണ് എസ്എഫ് ഐ അട്ടിമറിച്ചത്. സിപിഎമ്മും എസ്എഫ് ഐയും എക്കാലവും ജനാധിപത്യ വിരുദ്ധരാണ്. കാഴ്ചപരിമിതിയുള്ള ശ്രീക്കുട്ടനോട് ഇടതനുകൂല അധ്യാപകരും എസ്എഫ് ഐയും കാട്ടിയത് കൊടും ക്രൂരതയാണ്. എസ്എഫ് ഐക്കാര്‍ കോളേജിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം അങ്ങാടിപ്പാട്ടാണെന്നും സുധാകരന്‍ പറഞ്ഞു.

മര്‍ക്കടമുഷ്ടി കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സ് കശക്കിയെറിഞ്ഞവരാണ് സഖാക്കള്‍. സിപിഎമ്മിന്റെ കളരിയില്‍ പഠിക്കുന്ന കുട്ടി സഖാക്കള്‍ അത് ആവര്‍ത്തിക്കുക മാത്രമാണ്. എന്നാല്‍ സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ അക്രമരാഷ്ട്രീയത്തെ ജനം ഉള്‍ക്കൊള്ളുന്നില്ലെന്നതിന് തെളിവാണ് സമീപകാല നിയമസഭ-തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിലെ കെഎസ് യുവിന്റെ തിളക്കമാര്‍ന്ന വിജയവും. സാങ്കേതികമായി ശ്രീക്കുട്ടനെ എസ്എഫ് ഐക്ക് പരാജയപ്പെടുത്താനായെങ്കിലും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ശ്രീക്കുട്ടനും കെഎസ് യുവിനും ഒപ്പമാണ്. അവരുടെ മനസ്സില്‍ അക്രമരാഷ്ട്രീയത്തെ ജനാധിപത്യരീതിയില്‍ പരാജയപ്പെടുത്തിയ വീരപരിവേഷത്തോടെ ശാരീരിക പരിമിതികളെ മനക്കരുത്തോടെ അതിജീവിച്ച ശ്രീക്കുട്ടന്‍ ജ്വലിച്ച് നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

kerala

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

Published

on

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

മെയ് 19 ഓടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക.

 

Continue Reading

Trending