Connect with us

kerala

കേരളവര്‍മ്മ കോളേജിലെ അട്ടിമറി: കെ.എസ്.യു നിയമ പോരാട്ടത്തിന് കെപിസിസി പിന്തുണയെന്ന് കെ.സുധാകരന്‍

കെ.എസ്.യു നിയമ പോരാട്ടത്തിന് കെപിസിസി പിന്തുണയെന്ന് കെ.സുധാകരന്‍

Published

on

കേരളവര്‍മ്മ കോളേജിലെ കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ തെരഞ്ഞെടുപ്പ് ഫലം റീ കൗണ്ടിങ്ങിലൂടെ എസ്എഫ് ഐ അട്ടിമറിച്ച ജനാധിപത്യ വിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരായ കെഎസ്‌യുവിന്റെ നിയമപോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

അര്‍ധരാത്രി ഇരുട്ടിന്റെ മറപിടിച്ച് അസാധുവായ വോട്ടുകള്‍ എസ്എഫ്‌ഐക്ക് അനുകൂലമായി എണ്ണി അവരെ വിജയിപ്പിക്കാന്‍ ഇടതനുകൂല അധ്യാപകര്‍ കൂട്ടുനിന്നത് പ്രതിഷേധാര്‍ഹവും അപലപനീയമാണ്.വിദ്യാര്‍ത്ഥികളെ ഒരുപോലെ കാണാത്ത ഇവരെ അധ്യാപകരെന്ന് അഭിസംബോധന ചെയ്യാന്‍പോലും നാണക്കേടാണ്. പകല്‍ സമയത്ത് റീ കൗണ്ടിങ്ങ് വേണമെന്ന കെഎസ് യുവിന്റെ ആവശ്യത്തോട് ഏകപക്ഷീയമായിട്ടാണ് റീട്ടേണിങ് ഓഫീസര്‍ നിരാകരിച്ചത്. ഇത് സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. വിദ്യാര്‍ത്ഥി സംഘടാനയൂണിയന്‍ തിരഞ്ഞെടുപ്പ് തുടക്കം മുതല്‍ അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ ബാഹ്യയിടപെടലുണ്ടായിട്ടുണ്ട്. ഒരു വോട്ടിന് എസ് എഫ് ഐ തോറ്റിടത്ത് രാത്രിയില്‍ ഇടക്കിടെ മുടങ്ങുന്ന വൈദ്യുതി വെളിച്ചത്തില്‍ റീ കൗണ്ടിങ് നടത്തിയപ്പോള്‍ എസ്എഫ് ഐക്ക് 11 വോട്ടിന്റെ വിജയം എങ്ങനെ സാധ്യമായെന്നും അതിന്റെ പിന്നിലെ ചെപ്പടിവിദ്യയെന്തെന്നും കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും സുധാകാരന്‍ പറഞ്ഞു.

സ്വാതന്ത്ര്യം സോഷ്യലിസവും ജനാധിപത്യവും എന്ന് നീട്ടിവിളിച്ചത് കൊണ്ടോ, ചുമരിലെഴുതി വെച്ചത് കൊണ്ടോ അതിന്റെ അര്‍ത്ഥവും മഹത്വവും സിപിഎമ്മിനും എസ് എഫ് ഐക്കും മനസിലാകില്ല. കലാലയങ്ങളിലെ മൂന്ന് പതിറ്റാണ്ടത്തെ എസ്എഫ് ഐ ആധിപത്യം തകര്‍ത്തതിലുള്ള അസഹിഷ്ണുതയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നിലുള്ള വികാരം.ജനാധിപത്യത്തെയാണ് എസ്എഫ് ഐ അട്ടിമറിച്ചത്. സിപിഎമ്മും എസ്എഫ് ഐയും എക്കാലവും ജനാധിപത്യ വിരുദ്ധരാണ്. കാഴ്ചപരിമിതിയുള്ള ശ്രീക്കുട്ടനോട് ഇടതനുകൂല അധ്യാപകരും എസ്എഫ് ഐയും കാട്ടിയത് കൊടും ക്രൂരതയാണ്. എസ്എഫ് ഐക്കാര്‍ കോളേജിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം അങ്ങാടിപ്പാട്ടാണെന്നും സുധാകരന്‍ പറഞ്ഞു.

മര്‍ക്കടമുഷ്ടി കൊണ്ട് ജനാധിപത്യത്തിന്റെ അന്തസ്സ് കശക്കിയെറിഞ്ഞവരാണ് സഖാക്കള്‍. സിപിഎമ്മിന്റെ കളരിയില്‍ പഠിക്കുന്ന കുട്ടി സഖാക്കള്‍ അത് ആവര്‍ത്തിക്കുക മാത്രമാണ്. എന്നാല്‍ സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ അക്രമരാഷ്ട്രീയത്തെ ജനം ഉള്‍ക്കൊള്ളുന്നില്ലെന്നതിന് തെളിവാണ് സമീപകാല നിയമസഭ-തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിലെ കെഎസ് യുവിന്റെ തിളക്കമാര്‍ന്ന വിജയവും. സാങ്കേതികമായി ശ്രീക്കുട്ടനെ എസ്എഫ് ഐക്ക് പരാജയപ്പെടുത്താനായെങ്കിലും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ശ്രീക്കുട്ടനും കെഎസ് യുവിനും ഒപ്പമാണ്. അവരുടെ മനസ്സില്‍ അക്രമരാഷ്ട്രീയത്തെ ജനാധിപത്യരീതിയില്‍ പരാജയപ്പെടുത്തിയ വീരപരിവേഷത്തോടെ ശാരീരിക പരിമിതികളെ മനക്കരുത്തോടെ അതിജീവിച്ച ശ്രീക്കുട്ടന്‍ ജ്വലിച്ച് നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍

പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

Published

on

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.

Continue Reading

kerala

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

Published

on

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.

പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.

Continue Reading

kerala

കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബുവിനെയാണ് കൈക്കൂലി വാങ്ങിയതില്‍ കോട്ടയം വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്.

Published

on

കൈകൂലിക്കേസില്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബുവിനെയാണ് അധ്യാപക പുനര്‍നിയമനത്തിനായി കൈക്കൂലി വാങ്ങിയതില്‍ കോട്ടയം വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്.

ഫയലുകള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പരാതിക്കാരില്‍ നിന്നും പ്രതികള്‍ ഒന്നര ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് കേസ്. വടകര സ്വദേശിയായ മുന്‍ അധ്യാപകന്‍ വിജയന്‍ നേരത്തെ പിടിയിലായിരുന്നു.

Continue Reading

Trending