Connect with us

kerala

പൊതു ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സംഭവബഹുലമായ ഒരു ഏടാണ് മണ്ണിശ്ശേരി ശരീഫ് സാഹിബ്; പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി ഒരുപാട് സമ്പത്തും, സമയവുമൊക്കെ ചിലവഴിച്ച് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വലിയൊരു കുടുംബാംഗമായിരുന്ന ശരീഫ് തന്റെ ജീവിത കാലം മുഴുവനും ഈ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് നടന്നു.

Published

on

പൊതു ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സംഭവബഹുലമായ ഒരു ഏടാണ് മണ്ണിശ്ശേരി ശരീഫ് സാഹിബിന്റെ വിയോഗത്തിലൂടെ അടഞ്ഞു പോയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മകന്‍ നൗഷാദ് മരണ വാര്‍ത്ത വിളിച്ചറിയിച്ചത് മുതല്‍ മനസ്സില്‍ ഓര്‍മകളുടെ വേലിയേറ്റമാണ്.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു വേണ്ടി ഒരുപാട് സമ്പത്തും, സമയവുമൊക്കെ ചിലവഴിച്ച് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വലിയൊരു കുടുംബാംഗമായിരുന്ന ശരീഫ് തന്റെ ജീവിത കാലം മുഴുവനും ഈ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് നടന്നു. പാണക്കാട് കുടുംബവുമായി ആത്മ ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചന്ദ്രികയുടെ വളര്‍ച്ചയില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. മുസ്ലിം ലീഗില്‍ വാര്‍ത്തെടുത്ത വ്യക്തിത്വം എന്ന് തന്നെ നിസ്സംശയം അദ്ദേഹത്തെ കുറിച്ച് പറയാം.

വ്യക്തിപരമായി ഒരുപാട് കാര്യങ്ങള്‍ ശരീഫ് സാഹിബിനെ കുറിച്ച് ഓര്‍ക്കാനുണ്ട്. ആ കാലത്ത് മലപ്പുറത്ത് ഞങ്ങള്‍ക്കുണ്ടായിരുന്ന കട തുറക്കാന്‍ വേണ്ടി അതിരാവിലെ ഞാനും, ജ്യേഷ്ഠനും, അനിയനും കൂടി പോകുന്ന യാത്രയില്‍ സഹയാത്രികനായി പതിവായി ശരീഫുമുണ്ടാകും. ഞങ്ങള്‍ പോകുന്ന വാഹനത്തില്‍ കയറാനായി പാതി വഴിയില്‍ അദ്ദേഹം എന്നുമുണ്ടാകും.

അദ്ദേഹത്തെ ചന്ദ്രികയില്‍ ഇറക്കിയിട്ടാണ് ഞങ്ങള്‍ തിരിച്ചു കടയിലേക്ക് വരിക. വൈകുന്നേരം കടയടച്ച് തിരിച്ചു പോരുമ്പോള്‍ ഞങ്ങളുടെ വാഹനത്തില്‍ തന്നെയാണ് അദ്ദേഹം തിരിച്ചു പോന്നിരുന്നതും. അത് ഒരു പതിവ് ചര്യയായിരുന്നു. അത്ര മാത്രം ഞങ്ങളുടെ ജീവിതത്തോട് അദ്ദേഹം സഹവാസം പുലര്‍ത്തിയിരുന്നു.

പൊതു പ്രവര്‍ത്തനത്തിന്റെ തിരക്കുകളിലേക്ക് ഞാന്‍ വഴി മാറിയപ്പോഴും ഈ അവസാന കാലം വരെ എന്റെ ജ്യേഷ്ഠനുമൊത്ത് ആ സഹവാസം മുറ തെറ്റാതെ തുടര്‍ന്നിരുന്നു.ഇടക്കാലത്ത് അദ്ദേഹം പ്രവാസലോകത്തേക്ക് പോയപ്പോഴും നിത്യേനയെന്നോണം വിളിച്ചു ബന്ധപ്പെട്ടിരുന്നതും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നതും ഓര്‍ത്ത് പോകുന്നു.

എന്റെ കല്യാണം കഴിഞ്ഞു ആദ്യമായി വയനാട്ടിലെ ഭാര്യ വീട്ടിലേക്ക് വിരുന്ന് പോയപ്പോള്‍ അദ്ദേഹം കൂടെ പോന്നതൊക്കെ ഇപ്പോഴും നിറമുള്ള ഓര്‍മകളാണ്. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളും അനുഭവങ്ങളുമുണ്ട്. ജീവിതത്തോട് അത്രയും ചേര്‍ന്ന് നിന്ന ഒരു സന്തത സഹചാരിയുടെ വിയോഗ വാര്‍ത്ത സൃഷ്ഠിച്ച ദുഖവും വേദനയും ഇപ്പോഴും അണഞ്ഞിട്ടില്ല.നാഥന്‍ അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രോഗം വന്നിട്ടും കുഞ്ഞിനെ ചികിത്സിച്ചില്ല; ഒരു വയസുകാരന്റെ മരണത്തില്‍ അന്വേഷണം

അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.

Published

on

മലപ്പുറം കാടാമ്പുഴയില്‍ രോഗം വന്നിട്ടും ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം. അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.

കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

Continue Reading

kerala

മഴ കനക്കുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യൊല്ലോ അലേര്‍ട്ട് ഉള്ളത്.

ഞായറാഴ്ച (29-06-2025) പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് നിലവില്‍ സംസ്ഥാനത്ത് മഴ തുടരുന്നത്. നാളെയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാനും അത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

Trending