kerala
കെഎംസിസിയുടെ കാരുണ്യചിറകിലേറി നൂറ് ഉംറ തീർത്ഥാടകർ മക്കയിലെത്തി

അശ്‌റഫ് ആളത്ത്
ദമ്മാം: മക്കഅവരെ മാടിവിളിച്ചു തിരുനബിയുടെ മുറ്റത്ത് ഒരുദിനമെങ്കിലും രാപാർക്കാൻ മദീനഅവരെ മോഹിപ്പിച്ചു. സംസമിൻറെ വക്കത്തിരുന്ന് ഒരിറ്റുതീർത്ഥജലം പാനം ചെയ്യാൻ ഉപാസനകളിലവർ ദാഹിച്ചു.
എന്നാൽ ആത്മീയ ചോതനയുടെ വിശുദ്ധഭൂമികൾ കിനാകണ്ട് നടക്കാൻ മാത്രമായിരുന്നു സ്വപ്നങ്ങളിൽ നിലാവസ്തമിച്ച ആ പാവം മനുഷ്യരുടെ യോഗം.
അതിജീവനംതന്നെ അരിഷ്ടിച്ച് കഴിഞ്ഞുപോകുന്ന ആയുസിൻറെ സായംസന്ധ്യകളിൽ പ്രതീക്ഷയില്ലാത്ത കാലത്തിലേക്ക് നെടുവീർപ്പിട്ടിരിക്കെ നിരാശാജന്യരായ അവരിലേക്ക് ഇബ്രാഹീം നബിയുടെ വിളിയുണ്ടായി.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് നൂറോളം പേരിലേക്ക് അത് മാറ്റൊലികൊണ്ടു. അങ്ങനെ കെഎംസിസിയുടെ കാരുണ്യചിറകിലേറി നൂറ് ഉംറ തീർത്ഥാടകർ മക്കയിലെത്തി.
ബീവി ഹാജറയുടെ കാലടികൾ വീണ വിശുദ്ധമണ്ണിലേക്ക് നാല്പതോളം സ്ത്രീകൾ ഉൾപ്പടെ സത്യവിശ്യാസികളായ നൂറ് തീർത്ഥാടകരെയാണ് തീർത്തും സൗജനയമായി ഇന്ന് രാത്രിയോട് കെഎംസിസി മക്കയിലെത്തിച്ചത്.
കെഎംസിസിയുടെ സംരക്ഷണത്തിൽ നവംബർ 18 വരെ അതിഥികളായി ഇവർ സഊദിയിൽ ഉണ്ടാവും.
കെഎംസിസിയുടെ നേതൃത്വത്തിൽ മക്കയിലേയും മദീനയിലേയും ഉംറ,സിയാറ തീർത്ഥാടനങ്ങൾപൂർത്തിയാക്കുന്ന ഇവർക്ക് റോഡ് മാർഗ്ഗം ബുറൈദ,റിയാദ് എന്നിവിടങ്ങൾകൂടി സന്ദർശിക്കാനുള്ള അവസരമൊരുക്കും.
തുടർന്ന് നവംബർ 17-ന് ദമ്മാമിൽ സ്വീകരണം നൽകും. പിറ്റേന്ന് ദമ്മാം കിംഗ് ഫഹദ് എയർപോർട്ട് വഴി മുഴുവനാളുകളും നാട്ടിലേക്ക് മടങ്ങും. മടക്കയാത്രയിൽ ഇവർക്ക് അനുവദിക്കപ്പെട്ട ലഗ്ഗേജു൦ കെഎംസിസി സമ്മാനമായി നൽകും.
ഇന്ന് രാവിലെ 9 മണിക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽനടന്ന ഊഷ്‌മളമായ യാത്രയയപ്പ് സംഗമത്തിൽ സംബന്ധിച്ചശേഷം പ്രാർത്ഥന നിർഭരമായ മനസോടെയാണ് തീർത്ഥാടകർ ജിദ്ദയിലേക്ക് വിമാനം കയറിയത്. യാത്രയയപ്പ് സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾഉത്ഘാടനം ചെയ്തു.
ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി,പിഎംഎ സലാം തുടങ്ങി മുസ്ലിംലീഗിന്റേയും കെഎംസിസിയുടെയും സമുന്നത നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന സഊദി കെഎംസിസി കിഴക്കൻ മേഖല സമിതിയാണ് മുഴുവൻ ചിലവുകളും വഹിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരും അനുഭാവികളുമായ ഇത്രയും തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിച്ചത്.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദമ്മാം കിഴക്കൻ പ്രവിശ്യ കെഎംസിസി വിഭാവനംചെയ്ത ‘ഇഹ്ത്തിഫാൽ 2023’-ൻറെ ഭാഗമാണ് നിർധനരായ ലീഗ് പ്രവർത്തകർക്കുള്ള ഉംറ പദ്ധതി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും കെഎംസിസി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ മുഖേന ശുപാർശ ചെയ്ത നിസ്വാർത്ഥയ സാമൂഹിക പ്രവർത്തകർ ,വിധവകൾ തുടങ്ങി തീർത്ഥാടനത്തിന് സാമ്പത്തികംമാത്രം തടസ്സമായവരുടെ സാഫല്യ പൂർത്തീകരണമാണ് കെഎംസിസിയുടെ കർമ്മലക്ഷ്യം. പദ്ധതിക്ക് ഒരു കോടിയോളം രൂപ ചെലവ് വരുന്നതായി പ്രവിശ്യകമ്മിറ്റി അറിയിച്ചു.
film
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ സാഹിര്‍ അറസ്റ്റില്‍
ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തില്‍ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.
പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.
kerala
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്‌മാന്‍
ആരോഗ്യരംഗം എത്രമാത്രം ശോചനീയ അവസ്ഥയിലാണെന്ന് തന്റെ ആശുപത്രി വാസത്തില്‍ നേരിട്ടറിഞ്ഞെന്നും പുത്തൂര്‍ റഹ്‌മാന്‍ ഫോസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദവും നാട്ടില്‍ സമ്പന്നര്‍ ഗവണ്‍മെന്റ് ആശുപത്രികളിലാണ് ചികില്‍സക്കെത്തുന്നതെന്ന പൊള്ളയായ പറച്ചിലും കേട്ട് താന്‍ വിദഗ്ധ ചികില്‍സക്ക് ദുബായില്‍ നിന്നും കൊച്ചിയിലേക്കു വന്നെന്നും ഒടുവില്‍ പ്രൈവറ്റ് ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വന്നെന്നും
വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍.
ആരോഗ്യരംഗം എത്രമാത്രം ശോചനീയ അവസ്ഥയിലാണെന്ന് തന്റെ ആശുപത്രി വാസത്തില്‍ നേരിട്ടറിഞ്ഞെന്നും പുത്തൂര്‍ റഹ്‌മാന്‍ ഫോസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയക്കാരിയല്ലാത്ത മീഡിയ സെലിബ്രറ്റിയെ മന്ത്രിയാക്കിയത് രണ്ടാം പിണറായി ഭരണത്തിന്റെ സൗന്ദര്യവല്‍ക്കരണം ലക്ഷ്യമിട്ടാണെന്ന് താന്‍ കരുതിയിരുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. പിന്നീടാണ് കൃസ്ത്യന്‍ സഭകളുടെ താല്‍പര്യപ്രകാരമാണെന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ആരോഗ്യ മന്ത്രിയെ മൂലക്കിരുത്തി ഒരു പരിചയവുമില്ലാത്ത വീണ ജോര്‍ജിനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ മറികടക്കാത്ത മന്ത്രിമാര്‍ മതി എന്ന കാര്യത്തില്‍ ശക്തമായ നിര്‍ബന്ധമുണ്ടായിരുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പറഞ്ഞു. മലയാള അക്ഷരങ്ങളും അക്കങ്ങളും മാറിപ്പോകുന്ന വിദ്യാഭാസമന്ത്രി മുതല്‍ ഒരുപറ്റം തമാശക്കാരാണ് ഇപ്പോഴത്തെ മന്ത്രിസഭയിലധികവുമെന്നും അദ്ദേഹം പരിഹസിച്ചു.
വീണുകിട്ടിയ മന്ത്രിസ്ഥാനം വീണാ ജോര്‍ജ് ആകാശം ഇടിഞ്ഞു വീണാലും ഒഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മുഖ്യമന്ത്രി നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തില്‍ ചികില്‍സ തേടാതെ വീണ്ടും അമേരിക്കയിലേക്ക് പോകുന്നെന്നും പുത്തൂര്‍ റഹ്‌മാന്‍ പരിഹസിച്ചു.
ഒരു മന്ത്രിക്കും ഇന്‍ചാര്‍ജ് കൊടുക്കാതെ മുഖ്യമന്ത്രി പോകുമ്പോള്‍ മന്ത്രിമാരോടുള്ള വിശ്വാസം എത്രത്തോളമെന്ന് വ്യക്തമാകുന്നെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള ചികില്‍സാ യാത്ര ആരോഗ്യമേഖലയെക്കുറിച്ചുള്ള പൊള്ളയായ അവകാശവാദങ്ങളുടെ നഗ്‌നസത്യം വെളിവാക്കി എന്നും അദ്ദേഹം കുറിച്ചു.
kerala
ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം; കേരള സര്‍വകലാശാല ഓഫീസില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍
എസ്എഫ്‌ഐ കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്നാരോപിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയും വിസിയുടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സ്ഥലത്തേക്ക് എത്തി.
ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കയറിയതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
അതേസമയം കാലിക്കറ്റ്- കണ്ണൂര്‍-കേരളാ സര്‍വലാശാലകളിലും എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചിന് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് അത്ര പെട്ടെന്ന് സര്‍വകലാശാലയിലേക്ക് വരാനാകില്ലെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നുമാണ് എസ്എഫ്‌ഐയുടെ ഭീഷണി.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
GULF3 days ago
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
-
kerala3 days ago
വി.എസിന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍
-
kerala3 days ago
തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജപകടം: ഇന്നും വ്യാപക പ്രതിഷേധം
-
kerala3 days ago
‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്