Connect with us

kerala

കെഎംസിസിയുടെ കാരുണ്യചിറകിലേറി നൂറ് ഉംറ തീർത്ഥാടകർ മക്കയിലെത്തി

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: മക്കഅവരെ മാടിവിളിച്ചു തിരുനബിയുടെ മുറ്റത്ത് ഒരുദിനമെങ്കിലും രാപാർക്കാൻ മദീനഅവരെ മോഹിപ്പിച്ചു. സംസമിൻറെ വക്കത്തിരുന്ന് ഒരിറ്റുതീർത്ഥജലം പാനം ചെയ്യാൻ ഉപാസനകളിലവർ ദാഹിച്ചു.

എന്നാൽ ആത്മീയ ചോതനയുടെ വിശുദ്ധഭൂമികൾ കിനാകണ്ട് നടക്കാൻ മാത്രമായിരുന്നു സ്വപ്നങ്ങളിൽ നിലാവസ്തമിച്ച ആ പാവം മനുഷ്യരുടെ യോഗം.
അതിജീവനംതന്നെ അരിഷ്ടിച്ച് കഴിഞ്ഞുപോകുന്ന ആയുസിൻറെ സായംസന്ധ്യകളിൽ പ്രതീക്ഷയില്ലാത്ത കാലത്തിലേക്ക് നെടുവീർപ്പിട്ടിരിക്കെ നിരാശാജന്യരായ അവരിലേക്ക് ഇബ്രാഹീം നബിയുടെ വിളിയുണ്ടായി.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് നൂറോളം പേരിലേക്ക് അത് മാറ്റൊലികൊണ്ടു. അങ്ങനെ കെഎംസിസിയുടെ കാരുണ്യചിറകിലേറി നൂറ് ഉംറ തീർത്ഥാടകർ മക്കയിലെത്തി.

ബീവി ഹാജറയുടെ കാലടികൾ വീണ വിശുദ്ധമണ്ണിലേക്ക് നാല്പതോളം സ്ത്രീകൾ ഉൾപ്പടെ സത്യവിശ്യാസികളായ നൂറ് തീർത്ഥാടകരെയാണ് തീർത്തും സൗജനയമായി ഇന്ന് രാത്രിയോട് കെഎംസിസി മക്കയിലെത്തിച്ചത്.
കെഎംസിസിയുടെ സംരക്ഷണത്തിൽ നവംബർ 18 വരെ അതിഥികളായി ഇവർ സഊദിയിൽ ഉണ്ടാവും.

കെഎംസിസിയുടെ നേതൃത്വത്തിൽ മക്കയിലേയും മദീനയിലേയും ഉംറ,സിയാറ തീർത്ഥാടനങ്ങൾപൂർത്തിയാക്കുന്ന ഇവർക്ക് റോഡ് മാർഗ്ഗം ബുറൈദ,റിയാദ് എന്നിവിടങ്ങൾകൂടി സന്ദർശിക്കാനുള്ള അവസരമൊരുക്കും.
തുടർന്ന് നവംബർ 17-ന് ദമ്മാമിൽ സ്വീകരണം നൽകും. പിറ്റേന്ന് ദമ്മാം കിംഗ് ഫഹദ് എയർപോർട്ട് വഴി മുഴുവനാളുകളും നാട്ടിലേക്ക് മടങ്ങും. മടക്കയാത്രയിൽ ഇവർക്ക് അനുവദിക്കപ്പെട്ട ലഗ്ഗേജു൦ കെഎംസിസി സമ്മാനമായി നൽകും.

ഇന്ന് രാവിലെ 9 മണിക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽനടന്ന ഊഷ്‌മളമായ യാത്രയയപ്പ് സംഗമത്തിൽ സംബന്ധിച്ചശേഷം പ്രാർത്ഥന നിർഭരമായ മനസോടെയാണ് തീർത്ഥാടകർ ജിദ്ദയിലേക്ക് വിമാനം കയറിയത്. യാത്രയയപ്പ് സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾഉത്ഘാടനം ചെയ്തു.

ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി,പിഎംഎ സലാം തുടങ്ങി മുസ്ലിംലീഗിന്റേയും കെഎംസിസിയുടെയും സമുന്നത നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന സഊദി കെഎംസിസി കിഴക്കൻ മേഖല സമിതിയാണ് മുഴുവൻ ചിലവുകളും വഹിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരും അനുഭാവികളുമായ ഇത്രയും തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിച്ചത്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദമ്മാം കിഴക്കൻ പ്രവിശ്യ കെഎംസിസി വിഭാവനംചെയ്ത ‘ഇഹ്ത്തിഫാൽ 2023’-ൻറെ ഭാഗമാണ് നിർധനരായ ലീഗ് പ്രവർത്തകർക്കുള്ള ഉംറ പദ്ധതി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും കെഎംസിസി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ മുഖേന ശുപാർശ ചെയ്ത നിസ്വാർത്ഥയ സാമൂഹിക പ്രവർത്തകർ ,വിധവകൾ തുടങ്ങി തീർത്ഥാടനത്തിന് സാമ്പത്തികംമാത്രം തടസ്സമായവരുടെ സാഫല്യ പൂർത്തീകരണമാണ് കെഎംസിസിയുടെ കർമ്മലക്ഷ്യം. പദ്ധതിക്ക് ഒരു കോടിയോളം രൂപ ചെലവ് വരുന്നതായി പ്രവിശ്യകമ്മിറ്റി അറിയിച്ചു.

kerala

 സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

Published

on

തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.

ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്‍.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം

Continue Reading

kerala

തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്‌ക്കൊപ്പം പരാതിക്കാരന്‍ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

Trending