Connect with us

kerala

കെഎംസിസിയുടെ കാരുണ്യചിറകിലേറി നൂറ് ഉംറ തീർത്ഥാടകർ മക്കയിലെത്തി

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: മക്കഅവരെ മാടിവിളിച്ചു തിരുനബിയുടെ മുറ്റത്ത് ഒരുദിനമെങ്കിലും രാപാർക്കാൻ മദീനഅവരെ മോഹിപ്പിച്ചു. സംസമിൻറെ വക്കത്തിരുന്ന് ഒരിറ്റുതീർത്ഥജലം പാനം ചെയ്യാൻ ഉപാസനകളിലവർ ദാഹിച്ചു.

എന്നാൽ ആത്മീയ ചോതനയുടെ വിശുദ്ധഭൂമികൾ കിനാകണ്ട് നടക്കാൻ മാത്രമായിരുന്നു സ്വപ്നങ്ങളിൽ നിലാവസ്തമിച്ച ആ പാവം മനുഷ്യരുടെ യോഗം.
അതിജീവനംതന്നെ അരിഷ്ടിച്ച് കഴിഞ്ഞുപോകുന്ന ആയുസിൻറെ സായംസന്ധ്യകളിൽ പ്രതീക്ഷയില്ലാത്ത കാലത്തിലേക്ക് നെടുവീർപ്പിട്ടിരിക്കെ നിരാശാജന്യരായ അവരിലേക്ക് ഇബ്രാഹീം നബിയുടെ വിളിയുണ്ടായി.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് നൂറോളം പേരിലേക്ക് അത് മാറ്റൊലികൊണ്ടു. അങ്ങനെ കെഎംസിസിയുടെ കാരുണ്യചിറകിലേറി നൂറ് ഉംറ തീർത്ഥാടകർ മക്കയിലെത്തി.

ബീവി ഹാജറയുടെ കാലടികൾ വീണ വിശുദ്ധമണ്ണിലേക്ക് നാല്പതോളം സ്ത്രീകൾ ഉൾപ്പടെ സത്യവിശ്യാസികളായ നൂറ് തീർത്ഥാടകരെയാണ് തീർത്തും സൗജനയമായി ഇന്ന് രാത്രിയോട് കെഎംസിസി മക്കയിലെത്തിച്ചത്.
കെഎംസിസിയുടെ സംരക്ഷണത്തിൽ നവംബർ 18 വരെ അതിഥികളായി ഇവർ സഊദിയിൽ ഉണ്ടാവും.

കെഎംസിസിയുടെ നേതൃത്വത്തിൽ മക്കയിലേയും മദീനയിലേയും ഉംറ,സിയാറ തീർത്ഥാടനങ്ങൾപൂർത്തിയാക്കുന്ന ഇവർക്ക് റോഡ് മാർഗ്ഗം ബുറൈദ,റിയാദ് എന്നിവിടങ്ങൾകൂടി സന്ദർശിക്കാനുള്ള അവസരമൊരുക്കും.
തുടർന്ന് നവംബർ 17-ന് ദമ്മാമിൽ സ്വീകരണം നൽകും. പിറ്റേന്ന് ദമ്മാം കിംഗ് ഫഹദ് എയർപോർട്ട് വഴി മുഴുവനാളുകളും നാട്ടിലേക്ക് മടങ്ങും. മടക്കയാത്രയിൽ ഇവർക്ക് അനുവദിക്കപ്പെട്ട ലഗ്ഗേജു൦ കെഎംസിസി സമ്മാനമായി നൽകും.

ഇന്ന് രാവിലെ 9 മണിക്ക് കരിപ്പൂർ ഹജ്ജ് ഹൗസിൽനടന്ന ഊഷ്‌മളമായ യാത്രയയപ്പ് സംഗമത്തിൽ സംബന്ധിച്ചശേഷം പ്രാർത്ഥന നിർഭരമായ മനസോടെയാണ് തീർത്ഥാടകർ ജിദ്ദയിലേക്ക് വിമാനം കയറിയത്. യാത്രയയപ്പ് സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾഉത്ഘാടനം ചെയ്തു.

ചടങ്ങിൽ പികെ കുഞ്ഞാലിക്കുട്ടി,പിഎംഎ സലാം തുടങ്ങി മുസ്ലിംലീഗിന്റേയും കെഎംസിസിയുടെയും സമുന്നത നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന സഊദി കെഎംസിസി കിഴക്കൻ മേഖല സമിതിയാണ് മുഴുവൻ ചിലവുകളും വഹിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരും അനുഭാവികളുമായ ഇത്രയും തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിച്ചത്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദമ്മാം കിഴക്കൻ പ്രവിശ്യ കെഎംസിസി വിഭാവനംചെയ്ത ‘ഇഹ്ത്തിഫാൽ 2023’-ൻറെ ഭാഗമാണ് നിർധനരായ ലീഗ് പ്രവർത്തകർക്കുള്ള ഉംറ പദ്ധതി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും കെഎംസിസി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ മുഖേന ശുപാർശ ചെയ്ത നിസ്വാർത്ഥയ സാമൂഹിക പ്രവർത്തകർ ,വിധവകൾ തുടങ്ങി തീർത്ഥാടനത്തിന് സാമ്പത്തികംമാത്രം തടസ്സമായവരുടെ സാഫല്യ പൂർത്തീകരണമാണ് കെഎംസിസിയുടെ കർമ്മലക്ഷ്യം. പദ്ധതിക്ക് ഒരു കോടിയോളം രൂപ ചെലവ് വരുന്നതായി പ്രവിശ്യകമ്മിറ്റി അറിയിച്ചു.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍

ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Published

on

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌

പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Published

on

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.

നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.

Continue Reading

Trending