Connect with us

kerala

‘പുരുഷ പൊലീസ് വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറി’; നടപടിയെടുക്കണമെന്ന് വിഡി സതീശൻ

‘പൊലീസ് വളരെ മോശമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു പെരുമാറിയത്. പെണ്‍കുട്ടിയുടെ വസ്ത്രം വരെ ഒരു എസ.്ഐ വലിച്ചുകീറി. ആ എസ്ഐയ്‌ക്കെതിരെ നടപടി വേണം.

Published

on

നവകേരള സദസുമായി ബന്ധപ്പെട്ടു പൊലീസും ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ നേരിട്ടതില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

പെണ്‍കുട്ടികള്‍ക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ് എന്ന് ആരോപിച്ച സതീശന്‍, അവരെ മോചിപ്പിച്ചു കൊണ്ടുപോകുകയാണെന്നും പ്രഖ്യാപിച്ചു. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത എസ്.എഫ്.ഐ പെണ്‍കുട്ടികളെ ‘മോളേ കരയല്ലേ’ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയ പൊലീസുകാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വരെ വലിച്ചുകീറിയതായി സതീശന്‍ പറഞ്ഞു.

‘പൊലീസ് വളരെ മോശമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു പെരുമാറിയത്. പെണ്‍കുട്ടിയുടെ വസ്ത്രം വരെ ഒരു എസ.്ഐ വലിച്ചുകീറി. ആ എസ്ഐയ്‌ക്കെതിരെ നടപടി വേണം. വനിതാ പൊലീസല്ലാത്ത ഒരു എസ്.ഐ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറി. വളരെ മോശമായ പെരുമാറ്റമാണ് അത്.

പെണ്‍കുട്ടികളെയും സ്ത്രീകളെയും പുരുഷ പൊലീസുകാര്‍ വടിവച്ചു കുത്തുകയായിരുന്നു. അവരെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഞാന്‍ അവരെ മോചിപ്പിച്ചു കൊണ്ടുപോകുകയാണ്.

പൊലീസ് അനാവശ്യമായി പെണ്‍കുട്ടികള്‍ക്കെതിരെ ആക്രമണം നടത്തിയതാണ് ഇത്രയും വലിയ സംഘര്‍ഷത്തിലേക്കു പോകാന്‍ കാരണം. ആ പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്ത എസ്.ഐയ്‌ക്കെതിരെ നടപടി വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഒരു യൂത്ത് കോണ്‍ഗ്രസ് സമരവും പൊലീസിനൊന്നും അടിച്ചൊതുക്കാനാകില്ല. ഇതിനേക്കാള്‍ വലിയ സമരം കാണേണ്ടി വരും. ഞങ്ങളുടെ കുട്ടികളെ കല്യാശേരി മുതല്‍ കൊല്ലം വരെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്ക് എതിരായിട്ടുള്ള വലിയ പ്രതിഷേധമാണിത്. ഈ പ്രതിഷേധം കേരളം മുഴുവനും ഉണ്ടാകും’

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കൊല്ലാന്‍ കരിങ്കല്ലെറിഞ്ഞപ്പോള്‍ അതിനെ ന്യായീകരിച്ച പാര്‍ട്ടി സെക്രട്ടറിയാണ് പിണറായി വിജയന്‍. ഞങ്ങള്‍ പിണറായി വിജയന്റെ പാരമ്പര്യത്തിലുള്ളവരല്ല. ഒരു കടലാസ് പോലും ചുരുട്ടിയെറിയരുതെന്ന് കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞവരാണ് ഞങ്ങള്‍. അത് മാറ്റിപ്പറയാന്‍ വേണ്ടിയാണ് ഇന്നത്തെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

പൊലീസിനോടാണ്, ഡിജിപിയോടാണ്, കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടാണ്, കല്യാശ്ശേരി മുതല്‍ കൊല്ലം വരെ ഞങ്ങളെ ഉപദ്രവിച്ച കേസുകളില്‍ ശരിയായ വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം. നിങ്ങളുടെ ഗണ്‍മാന്മാരും ടിഎസ്ഒമാരും ക്രിമിനലുകളാണ്. അവരെ ആ സ്ഥാനത്തുനിന്ന് പുറത്താക്കണം. ഇതുരണ്ടും ചെയ്തില്ലെങ്കിലും തിരിച്ചടിക്കണം, തിരിച്ചടിക്കും. ഒരു സംശയവും വേണ്ട. എണ്ണിയെണ്ണി അടിക്കും’- സതീശന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..

Published

on

പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടര്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറഹിമാനാണ് (56) മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 200 രൂപ വര്‍ധിച്ചു

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്.

Published

on

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 11,910 രൂപയായി. പവന് 200 രൂപയുടെ വര്‍ധനയെത്തിയതോടെ പുതിയ വില 95,280 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 78,360 രൂപയായപ്പോള്‍, 14 കാരറ്റിന്റെ വില 61,040 രൂപയായി ഉയര്‍ന്നു.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്. 0.18 ശതമാനം വര്‍ധനയോടെ ട്രോയ് ഔണ്‍സിന് 4,209 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചുവരുന്ന നിര്‍ണായക കണക്കുകളും യു.എസ് പണപ്പെരുപ്പ ഡാറ്റയും ഫെഡറല്‍ റിസര്‍വിന്റെ വായ്പനയവുമായി ബന്ധപ്പെട്ട വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. ഇവയാണ് അന്താരാഷ്ട്ര സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കാനിടയുള്ള ഘടകങ്ങള്‍.

ഡോളര്‍ ഇന്‍ഡക്‌സിലെ മാറ്റങ്ങളും മറ്റ് രാജ്യങ്ങളിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. അതോടൊപ്പം, ആര്‍ബിഐ ഇന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ വായ്പനയിലും ആഭ്യന്തര സ്വര്‍ണവിലയ്ക്ക് സ്വാധീനം ഉണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Continue Reading

kerala

കൊച്ചിയെ മൂടി പുകമഞ്ഞ്;  വായു ഗുണനിലവാരം 170 ന് മുകളില്‍,  ജാഗ്രത നിര്‍ദേശം

കൊച്ചിയിലെ വ്യവസായ മേഖലകളില്‍ താമസിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും…

Published

on

കൊച്ചി: കൊച്ചി നഗരത്തെ മൂടി പുകമഞ്ഞ്. വൈറ്റില, തൈക്കൂടം, ഏലൂര്‍, കളമശേരി എന്നിവിടങ്ങളടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. ഇതോടെ പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ന്നു.

പുകമഞ്ഞിന്റെ സാഹചര്യത്തില്‍ വലിയ ആശങ്ക വേണ്ടെന്നും, എന്നാല്‍ ചിലയിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം.ജി. മനോജ് അറിയിച്ചു.

ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളിലെ പോലെ ഗുരുതര അവസ്ഥ കൊച്ചിയിലില്ലെന്നും, ഇവിടെ ദൃശ്യമാകുന്നത് പുകമഞ്ഞിന്റെ പ്രാഥമിക ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ചൂട് കുറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

ചെന്നൈ തീരത്ത് രൂപപ്പെട്ട ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത് മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേര്‍ന്നാല്‍ അത് ആരോഗ്യത്തിന് ദോഷകരമാകും. കൊച്ചിയിലെ വായു ഗുണനിലവാരം ക്രമാതീതമായി താഴുന്ന സാഹചര്യമാണ് നിലവിലുള്ളത്. വായു ഗുണനിലവാര സൂചിക 170ന് മുകളിലാണ്.

ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.മഞ്ഞില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പൊടിപടലങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കും.

കൊച്ചിയിലെ വ്യവസായ മേഖലകളില്‍ താമസിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. കടല്‍ക്കാറ്റ് ലഭിക്കുന്ന സാഹചര്യത്തില്‍ വായു മലിനീകരണം കുറയാന്‍ സഹായിക്കുമെന്നും ഡോ. എം.ജി. മനോജ് അറിയിച്ചു.

 

Continue Reading

Trending