Culture
‘ധീരനായ ആണ്‍കുട്ടി, സമര്‍ത്ഥനായ വിദ്യാര്‍ത്ഥി’; ഉമര്‍ ഫയാസിന്റെ ഓര്‍മ്മകളില്‍ ഗ്രാമം
ശ്രീനഗര്‍: പാക്കിസ്താന് പതാകകള്‍ പതിച്ച ചുമരുകള്‍ക്കും ‘ആസാദി’ മുദ്രാവാക്യങ്ങള്‍
ഉയര്‍ന്നു കേള്‍ക്കുന്ന തെരുവുകള്‍ക്കുമപ്പുറം തെക്കേ കാശ്മീരിലെ ഒരു രണ്ടുമുറി വീട്ടിലേക്കെത്തി നോക്കിയാല്‍ അവിടെ 22- കാരന് മകനെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ തേങ്ങലുകള്‍ കേള്‍ക്കാം. ധീരനായ ലഫ്. ഉമര്‍ ഫയാസിന്റെ അകാല വിയോഗത്തില്‍ കുടുംബത്തിനൊപ്പം ആ ഗ്രാമവും തേങ്ങുകയാണ്. മകന്റെ ഓര്‍മ്മകളില്‍ വെന്തുനീറുമ്പോള്‍ ആ പിതാവ് പറയുകയാണ് ‘എന്റെ മകന് ധീരനായ ഒരാണ്കുട്ടിയായിരുന്നുവെന്ന്’. കഴിഞ്ഞ ദിവസമാണ് കുടുംബത്തിലെ വിവാഹപാര്ട്ടിക്കെത്തിയ ഉമറിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നാണ് ക്രൂരമായി കൊലചെയ്യപ്പെട്ട ഉമറിന്റെ മൃതദേഹം കണ്ടെടുത്തത്.

‘1994-ല്‍ ആണ് എന്റെ മകന് ജനിക്കുന്നത്. ഏതാനും ആഴ്ച്ചകള്‍ കഴിഞ്ഞാല്‍ അവന് 23വയസ്സ് തികയുമായിരുന്നു. അവന് ധീരനായിരുന്നു…’ മകനെക്കുറിച്ച് രണ്ടു വാചകം പറയുന്നതിന് മുമ്പ് ആ പിതാവിന്റെ കണ്ണീര് ഉതിര്‍ന്നുവീണു. പിന്നെ നീണ്ട നിശബ്ദതയായിരുന്നു. ഉമറിനെക്കുറിച്ച് പറയാനുള്ളത് പൂര്‍ത്തീകരിച്ചത് അയല്‍വാസികളായിരുന്നു. 96ശതമാനം മാര്‍ക്കുനേടി പ്ലസ്ടുവിന് വിജയിച്ച ഉമര്‍ എഞ്ചിനീയറിംഗ് പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നാഷ്ണല്‍ ഡിഫന്‍സ് ആര്‍മിയില്‍ ജോലി നേടുന്നത്. കൃഷിക്കാരനായ പിതാവിന് ഉമര്‍ ഒരു പൈലറ്റാവണമെന്നായിരുന്നു ആഗ്രഹമെന്ന് സഹോദരി അസ്മാറ്റ് പറഞ്ഞുവെച്ചു. ചുറ്റിലും കൂടിയിരിക്കുന്ന ഓരോ മുഖത്തേക്കും മിഴിച്ചുനോക്കി നില്ക്കുന്ന ഉമറിന്റെ മാതാവിനെയാണ് വീട്ടിലെ കുഞ്ഞുമുറിയില്‍ കണ്ടത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും അവരില്‍ നിന്ന് ഉത്തരമുണ്ടായില്ല.

‘ഉമര്‍ ഒരു ഭീരുവായിരുന്നില്ല. വളരെ ഫ്രീയായി ആര്‍മിയില്‍ ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുമായിരുന്നു. ഒരിത്തിരി പോലും പൊങ്ങച്ചമില്ലാത്ത മനുഷ്യനായിരുന്നു ഉമര്‍’ -ഉമറിന്റെ സുഹൃത്ത് സൊഹൈല്‍ അഹമ്മദ് പറഞ്ഞു. സഹോദരിയുടെ വിവാഹത്തിന് ഉമറിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഉമറിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന് ക്ഷമാപണവുമായി ഉമര്‍ പിന്നീട് തന്നെ വന്ന് കണ്ടിരുന്നു. അവസാനമായി കണ്ടപ്പോള്‍ ഞങ്ങള്‍ സംസാരിച്ചത് ക്രിക്കറ്റിനെക്കുറിച്ചായിരുന്നു. വിരാട് കോഹ്ലിയുടെ ആരാധകനായിരുന്നു ഉമറെന്നും സൊഹൈല്‍ പറഞ്ഞു. ഉമറിനെ ലക്ഷ്യമാക്കിയാണ് തോക്കുധാരികള്‍ എത്തിയതെന്നും കസിന്റെ വിവാഹത്തിനാണ് അവനെ തട്ടിക്കൊണ്ടുപോയതെന്നും ബന്ധുവായ മുഹമ്മദ് അഷ്റഫ് പറയുന്നു. വിവരം പോലീസിലറിയച്ചതിന് ശേഷമാണ് മനസ്സിലായത് ആ ആണ്‍കുട്ടി ഇനി തിരിച്ചുവരില്ലെന്ന് അറിഞ്ഞത്.-അയല്‍വാസി പറഞ്ഞു.

നൂറ് കണക്കിനാളുകളാണ് ഉമറിന്റെ സംസ്ക്കാരചടങ്ങുകളില്‍ പങ്കെടുത്തത്. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോ രാഷ്ട്രീയക്കാരോ ഒന്നും ഉമറിന്റെ വീട്ടിലെത്തിയില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ആ ധീരഹൃദയത്തിന് വിട നല്കാന് അയല്‍വാസികളും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala24 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

