Connect with us

News

ഗസയിലെ യുദ്ധത്തില്‍ 12,500 ഇസ്രാഈലി സൈനികര്‍ക്ക് വൈകല്യം സംഭവിച്ചതായി റിപ്പോര്‍ട്ട്‌

സൈനികര്‍ക്കിടയിലെ പരിക്കുകളെ കുറിച്ച് വിലയിരുത്താന്‍ ഇസ്രാഈലിന്റെ പ്രതിരോധ മന്ത്രാലയം നിയോഗിച്ച കമ്പനിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Published

on

ഗസയിലെ പോരാട്ടത്തില്‍ 12,500 ഇസ്രാഈലി സൈനികര്‍ക്കെങ്കിലും വൈകല്യം സംഭവിച്ചതായി ഇസ്രാഈലി മാധ്യമം യെദ്യോത്ത് അഹ്രോനോത്ത്. സൈനികര്‍ക്കിടയിലെ പരിക്കുകളെ കുറിച്ച് വിലയിരുത്താന്‍ ഇസ്രാഈലിന്റെ പ്രതിരോധ മന്ത്രാലയം നിയോഗിച്ച കമ്പനിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

അതേസമയം വൈകല്യം സംഭവിച്ചതായി അംഗീകരിക്കപ്പെട്ട സൈനികരുടെ കണക്ക് 20,000 വരെയെത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ കേന്ദ്രത്തില്‍ നിലവില്‍ 60,000ത്തോളം സൈനികരാണ് ചികിത്സയില്‍ ഉള്ളത്.

ഒക്ടോബര്‍ ഏഴിന് ശേഷം 3,400 സൈനികരെയാണ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. 2023 ആകെ 5,000 സൈനികരെയെങ്കിലും കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ പുറത്തുവന്ന കണക്കുകളും ഔദ്യോഗിക വിവരങ്ങളും യുദ്ധസമയത്ത് ഇസ്രാഈല്‍ പുറത്തുവിട്ട കണക്കുകളെ ഖണ്ഡിക്കുന്നതാണ്. ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ ഇസ്രാഈല്‍ സൈന്യം പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതലായിരുന്നു എന്നതിനാല്‍ നേരത്തെ തന്നെ ഇസ്രഈല്‍ സേനയുടെ റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

വൈകല്യം സംഭവിച്ച സൈനികര്‍ക്കുള്ള പദ്ധതിക്കെതിരെ നേരത്തെ തന്നെ വിമര്‍ശങ്ങളുണ്ടെന്നിരിക്കെ വീണ്ടും ആയിരത്തോളം സൈനികര്‍ പുനരുധിവാസ സേവനങ്ങള്‍ക്കായി എത്തുമ്പോള്‍ സാമ്പത്തികമായ വെല്ലുവിളികള്‍ വര്‍ധിക്കുമെന്ന് യെദ്യോത്ത് അഹ്രോനോത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ലെ ഗസ യുദ്ധത്തിനുശേഷം ആത്മഹത്യ ചെയ്ത ഇറ്റ്‌സിക് സൈദിയാന് സമാനമായ കേസുകള്‍ ഉണ്ടാകുമെന്നും യെദ്യോത്ത് അഹ്രോനോത്ത് മുന്നറിയിപ്പ് നല്‍കുന്നു. മന്ത്രാലവുമായി ഓരോ പ്രാവശ്യവും ബന്ധപ്പെടുമ്പോള്‍ സ്വയം അപമാനിതനാകുന്നു എന്ന് തോന്നിയ ഇറ്റ്‌സിക് സൈദിയാന്‍ 2021ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പുനരുധിവാസ ഓഫീസിനു മുമ്പില്‍ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദിലെ വിമാന ദുരന്തം; അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു; ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി

കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Published

on

അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. നഷ്ടത്തിന്റെ വേദന വലുതാണ്. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാനുള്ള ക്ഷമയും ശക്തിയും നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. – മുസ്‌ലിംലീഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നിങ്ങളുടെ വേദന ഈ രാജ്യം മുഴുവൻ പങ്കിടുകയാണ്. ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങൾ ഐക്യപ്പെടുന്നു. കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Continue Reading

kerala

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരായ പരാതി; മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

പരാതിക്കാരായ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

Published

on

ഇന്‍ഫഌവന്‍സറും ബിസിനസ് സംരംഭകയുമായ ദിയ കൃഷ്ണക്കെതിരെ മുന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരായ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്‌ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസില്‍ പൊലീസ് ആവശ്യപ്പെട്ട തെളിവുകള്‍ എല്ലാം കൈമാറിയിട്ടുണ്ടെന്നും മറുഭാഗത്തുള്ളവര്‍ എന്ത് തെളിവു കൊണ്ടുവരുമെന്ന് കാണാമെന്നുമാണ് ദിയ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പരാതിക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴിയെടുക്കുന്നതിന് വേണ്ടി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.

Continue Reading

kerala

കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി.

Published

on

വടക്കന്‍ കേരളത്തില്‍ വരം ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 15നും 16നും സംസ്ഥാനം മുഴുവന്‍ പെരുമഴ പ്രതീക്ഷിക്കാം.

വടക്കന്‍ ജില്ലകളുമായി അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ ഇതിടയാക്കും.

റെഡ് അലേര്‍ട്ട് (അതിതീവ്രമഴ)

• 14കണ്ണൂര്‍, കാസര്‍കോട്

• 15മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

• 16മലപ്പുറം, കോഴിക്കോട്, വയനാട്

• ഓറഞ്ച് അലേര്‍ട്ട് (തീവ്രമഴ)

• 13കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

• 14എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

• 15തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

• 16 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്‌

Continue Reading

Trending