Connect with us

kerala

‘മുഖ്യമന്ത്രി സമരങ്ങളെ ചോരയില്‍ മുക്കികൊല്ലുന്ന രക്തദാഹി; കരുവന്നൂരില്‍ സിപിഎം ഒന്നാം പ്രതി’

ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുകയാണ് സര്‍ക്കാര്‍.

Published

on

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ പൊലീസ് നേരിടുന്നത് ക്രൂരമായിട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരങ്ങളെ ചോരയില്‍ മുക്കികൊല്ലുന്ന ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതേ രീതിയിലാണ് സമരത്തെ നേരിടുന്നതെങ്കില്‍ സമീപനത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുകയാണ് സര്‍ക്കാര്‍. പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണിത്. ഇതുകൊണ്ടൊന്നും സമരം നിര്‍ത്താന്‍ പോകുന്നില്ല. കേരളത്തെ തകര്‍ത്തതിന് എതിരായ പ്രതിഷേധം ഇനിയും ഉണ്ടാകുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയില്‍പ്പെട്ടിരിക്കുകയാണ്. അതെല്ലാം പുറത്തുകൊണ്ടുവരും. മുഖ്യമന്ത്രിയുടെ പൊയ്മുഖം കേരളത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടും. ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കരുവന്നൂര്‍ അഴിമതിയില്‍ ഒന്നാം പ്രതി സിപിഎം നേതാക്കളാണ്. ഇന്ന് മന്ത്രിമാരായി ഇരിക്കുന്നവര്‍ വരെ തെറ്റായ രീതിയില്‍ വായ്പ അനുവദിക്കാന്‍ പ്രോത്സാഹിപ്പിച്ചു. മന്ത്രി പി രാജീവിനെതിരെ ബാങ്ക് സെക്രട്ടറി മൊഴി നല്‍കിയിട്ടുണ്ട്. അനാവശ്യമായി സ്വാധീനിച്ച് തെറ്റായ ലോണ്‍ കൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് മൊഴി. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളെല്ലാം അതില്‍ പ്രതിയാണ്. ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് കാത്തിരിക്കുന്നത് എന്നും വി ഡി സതീശന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിരന്തരം ജയിലില്‍ അടക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു. ജയിലിന് പുറത്തുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനേക്കാള്‍ ആയിരം ഇരട്ടി ശക്തിയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കും നിങ്ങള്‍ ജയിലില്‍ അടച്ചിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നും തെന്നും വി ഡി സതീശന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന്‍ സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന്‍ സൗബിന്‍ ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Published

on

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

Trending