Connect with us

EDUCATION

വൈവിധ്യമാർന്ന കോഴ്സുകളുമായി കുസാറ്റ് വിളിക്കുന്നു

Published

on

അക്കാദമിക രംഗത്ത് മികവാർന്ന സംഭാവനകളർപ്പിച്ചു കൊണ്ട് നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയർത്തിക്കൊണ്ടിരിക്കുന്ന കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ  അപേക്ഷ സമർപ്പിക്കാം. ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി വിദേശ സർവകലാശാലയുമായി പഠനഗവേഷണ മേഖലയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ച കുസാറ്റ് പ്ലേസ്മെൻറ്റിന്റെ കാര്യതയിലും ഏറെ മികവ് പുലർത്തുന്ന ശ്രദ്ധേയ സ്ഥാപനമാണ്.

പ്ലസ് ടു യോഗ്യതയുള്ളവർക്കും 2024 ൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രവേശന നേടാവുന്ന കോഴ്‌സുകൾ

 

  • സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫോർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എഞ്ചിനീയിറിംഗ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നീ ബ്രാഞ്ചുകളിൽ നാല് വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് ടെക്നോളജി (ബി.ടെക്) പ്രോഗ്രാം

 

  • ഫോട്ടോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് എന്നീ സ്പെഷ്യലൈസേഷനോടെയുള്ള കമ്പ്യൂട്ടർ സയൻസ്, ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ അഞ്ചു വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ് (എം.എസ്സി) പ്രോഗ്രാം.

 

  • അഞ്ചു വർഷം ദൈർഘ്യമുള്ള ബിബിഎ- എൽഎൽബി(ഓണേഴ്‌സ്), ബികോം- എൽഎൽബി (ഓണേഴ്‌സ്) , ബി.എസ്‌.സി കമ്പ്യൂട്ടർ സയൻസ്-എൽ.എൽ.ബി (ഓണേഴ്‌സ്) എൽ.എൽ.ബി പ്രോഗ്രാമുകൾ

 

  • ബിസിനസ് പ്രോസസ്സ് ആൻഡ് ഡാറ്റ അനലറ്റിക്സിൽ ത്രിവത്സര ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വോക്) പ്രോഗ്രാം

ഡിപ്ലോമ, ഡിഗ്രി, പിജി, പി.എച്ച്ഡി  എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളും ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്‌സുകൾ എന്നിവയുമുണ്ട്. തൃക്കാക്കര, പുളിങ്കുന്ന്,  ലൈക്ക് സൈഡ് എന്നീ 3 ക്യാമ്പസുകളിലായാണ് കുസാറ്റിലെ കോഴ്‌സുകളുള്ളത്

ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനത്തിന് ഫെബ്രുവരി 26 വരെയും എംടെക് പ്രവേശനത്തിന് മേയ് 31 വരെയും www.admissions.cusat.ac.in എന്ന വെബ്സൈറ് വഴി അപേക്ഷ സമർപ്പിക്കാം

ബി.ടെക് പ്രോഗ്രാമിനും   ഫോട്ടോണിക്സ്, കമ്പ്യൂട്ടർ  സയൻസ്,മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്സുകളുടെ   പ്രവേശനത്തിനും  മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പ്ലസ്ടുവിന് പഠിച്ചിരിക്കണം. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ പ്ലസ്ടുവിന് പഠിച്ചവർക്കാണ്    ബയോളജിക്കൽ സയൻസിലെ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമിന്  പ്രവേശനം ലഭിക്കുക

മറൈൻ എൻജിനീയറിങ് ഒഴികെയുള്ള ബി.ടെക് പ്രോഗ്രാമുകൾ,  ഇന്റഗ്രേറ്റഡ് എം.എസ്സി, എൽഎൽ.ബി, ബി.വോക്    കോഴ്സുകൾ,  എന്നിവയുടെ പ്രവേശനം  കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT-2024) വഴിയാണ് നടക്കുക.  തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്സുകൾക്ക് അനുസരിച്ച് ടെസ്റ്റ് കോഡിൽ വ്യത്യാസം വരും. മറൈൻ എൻജിനീയറിങ് എന്ന റെസിഡെൻഷ്യൽ ബി.ടെക് കോഴ്സിന് പ്രവേശനം ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET-2024) വഴിയാണ്. ഈ കോഴ്സിന് പ്രവേശനം ആഗഹിക്കുന്നവർ അപേക്ഷ ക്ഷണിക്കുന്ന മുറക്ക് CET-2024 ന് അപേക്ഷിക്കാനും റാങ്ക്ലിസ്റ്റ് കുസാറ്റ് വെബ്‌സൈറ്റിൽ യഥാസമയം  അപ്ലോഡ് ചെയ്യാനും ശ്രദ്ധിക്കണം.

ബി.ബി.എ./ബി.കോം-എൽഎൽ.ബി(ഓണേഴ്സ്) കോഴ്‌സുകൾക്ക് ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് -എൽ.എൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമിന് പ്രവേശനമാഗ്രഹിക്കുന്നവർ പ്ലസ്‌ടുവിന് മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും പഠിച്ചിരിക്കണം. ബി.വോക്  (ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ്) പ്രവേശനത്തിന് മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

ഓരോ കോഴ്‌സിനും  യോഗ്യതാ പരീക്ഷയിൽ ലഭിക്കേണ്ട മാർക്ക് നിബന്ധന സംബന്ധിച്ച വിവരം പ്രോസ്പെക്ടസിലുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ മേയ് 10,11,12  തിയതികളിൽ  നടക്കും.

എം.ടെക്, എം.ബി.എ പ്രവേശനത്തിനായി കുസാറ്റ് പ്രത്യേകം പ്രവേശന പരീക്ഷ നടത്തുന്നില്ല. ഗേറ്റ്, ഐ.ഐ.എം നടത്തുന്ന ക്യാറ്റ്, മറ്റു പ്രവേശന പരീക്ഷകളായ സി-മാറ്റ്, കെ-മാറ്റ്, എന്നിവയിലെ  സ്കോറുകൾ പരിഗണിക്കും. പി.എച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്സുകൾ എന്നിവയുടെ പ്രവേശനത്തിന് അതത് വകുപ്പുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

EDUCATION

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഫലമറിയാനുള്ള വെബ്സൈറ്റുകള്‍പ്ലസ്ടു1 www.prd.kerala.gov.in2 www.keralaresults.nic.in 3 www.result.kerala.gov.in 4 www.examresults.kerala.gov.in 5 www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ1 www.keralaresults.nic.in2 www.vhse.kerala.gov.in3 www.results.kite.kerala.gov.in4 www.prd.kerala.gov.in5 www.examresults.kerala.gov.in6 www.results.kerala.nic.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Continue Reading

EDUCATION

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറും; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

Published

on

എസ്.എസ്.എല്‍.സി പരീക്ഷയുടെ രീതി മാറുന്നു. 2025 മുതല്‍ ഹയര്‍സെക്കന്‍ഡറിയിലേതുപോലെ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

എസ്എസ്എല്‍സിക്ക് 99.69 ശതമാനമാണ് വിജയം. 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയം(99.92%); കുറവ് തിരുവനന്തപുരം(99.08%). പാലാ വിദ്യാഭ്യാസ ജില്ലക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് നാളെമുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ മേയ് 28 മുതല്‍. മേയ് 16 മുതല്‍ 25 വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.

Continue Reading

Trending