kerala
വിദേശ സര്‍വകലാശാല: ആശയക്കുഴപ്പത്തില്‍ ഇടതുപക്ഷം
വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം-സി.പി.ഐ വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളുടെ മുനയൊടിക്കുകയാണ് കേരളത്തിന്റ തീരുമാനം.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയ തോതില്‍ സ്വകാര്യ നിക്ഷേപവും വിദേശ സ്വകാര്യ മൂലധനവും കൊണ്ടുവരുന്നതിനും വിദേശ സര്‍വകലാശാല കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനമുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇടതുപക്ഷത്തും ആശയക്കുഴപ്പങ്ങള്‍ ഏറെ.
വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്നും അതിനായി ശ്രമം നടത്തുമെന്നും സര്‍ക്കാര്‍ ബജറ്റിലൂടെയാണ് പ്രഖ്യാപിച്ചത്. വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം-സി.പി.ഐ വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളുടെ മുനയൊടിക്കുകയാണ് കേരളത്തിന്റ തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റ പുതിയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് നവ- ഉദാരീകരണ നയങ്ങള്‍ അതിവേഗത്തില്‍ നടപ്പാക്കുകാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാമെന്നാണ് ബജറ്റ് നല്‍കുന്ന സൂചന. അതേസമയം, സി.പി.എം പൊളിറ്റ് ബ്യാറോ 2023-ല്‍ മുന്നോട്ടുവെച്ച നിലപാടിന്റെ ലംഘനമാണ് ഇപ്പോഴത്തെ തീരുമാമെന്ന വിമര്‍ശനം ശക്തമാവുകയാണ്.
വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം ഒരു കൂട്ടം ഉപരിവര്‍ഗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൃഷ്ടിച്ച്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്നായിരുന്നു പി.ബി ചൂണ്ടിക്കാണിച്ചത്. മോദി സര്‍ക്കാരിന്റെ ഈ നീക്കത്തെ അതിനിശിതമായിട്ടാണ് പി.ബി വിമര്‍ശിച്ചത്.
ഏകപക്ഷീയമായ ഈ നീക്കത്തില്‍ നിന്ന് യു.ജി.സിയെയും കേന്ദ്ര സര്‍ക്കാരിനേയും പിന്തിരിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ, ദേശസ്‌നേഹശക്തികളും രംഗത്തിറങ്ങണമെന്നായിരുന്നു പി.ബിയുടെ പ്രസ്താവന. പൊളിറ്റ് ബ്യാറോ പറഞ്ഞതാണോ കേരളം പ്രഖ്യാപിച്ചതാണോ യഥാര്‍ഥ നിലപാടെന്ന് മനസിലാക്കാന്‍ കഴിയാതെ ഇടതു സഹയാത്രികരായ ബുദ്ധജീവികളും ഇരുട്ടില്‍ തപ്പുകയാണ്.
അതേസമയം, ബജറ്റില്‍ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ തെരുവില്‍ വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെതിരെ സംമരം ചെയ്തവാരാരും ഇടതു സര്‍ക്കാരിന്റെ നയം മാറ്റം അറിഞ്ഞില്ല. തുറന്ന സംവാദങ്ങള്‍ക്കൊപ്പം ഇട നല്‍കാതെയാണ് ബജറ്റില്‍ പുതിയ നയം പ്രഖ്യാപിച്ചത്. അതിനാല്‍, സി.പി.എം കേന്ദ്ര കമ്മിറ്റി നിലപാടിനെ ഉറ്റുനോക്കുകയാണ് ഇടത് ചിന്തകര്‍. ഈ വിഷയം വരുംദിനങ്ങളില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിവെക്കും എന്ന കാര്യത്തില്‍ സംശയമില്ല.
india
അഹമ്മദാബാദിലെ വിമാന ദുരന്തം; അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു; ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി
കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. നഷ്ടത്തിന്റെ വേദന വലുതാണ്. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാനുള്ള ക്ഷമയും ശക്തിയും നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. – മുസ്‌ലിംലീഗ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിങ്ങളുടെ വേദന ഈ രാജ്യം മുഴുവൻ പങ്കിടുകയാണ്. ദുരന്തം ബാധിച്ച എല്ലാവരോടും ഞങ്ങൾ ഐക്യപ്പെടുന്നു. കുടുംബങ്ങൾക്ക് അടിയന്തര സഹായവും പിന്തുണയും ഭരണകൂടം ഉറപ്പ് വരുത്തണമെന്നും മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
kerala
കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരായ പരാതി; മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
പരാതിക്കാരായ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

ഇന്‍ഫഌവന്‍സറും ബിസിനസ് സംരംഭകയുമായ ദിയ കൃഷ്ണക്കെതിരെ മുന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരായ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്‌ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസില്‍ പൊലീസ് ആവശ്യപ്പെട്ട തെളിവുകള്‍ എല്ലാം കൈമാറിയിട്ടുണ്ടെന്നും മറുഭാഗത്തുള്ളവര്‍ എന്ത് തെളിവു കൊണ്ടുവരുമെന്ന് കാണാമെന്നുമാണ് ദിയ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പരാതിക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴിയെടുക്കുന്നതിന് വേണ്ടി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.
kerala
കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി.

വടക്കന്‍ കേരളത്തില്‍ വരം ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 15നും 16നും സംസ്ഥാനം മുഴുവന്‍ പെരുമഴ പ്രതീക്ഷിക്കാം.
വടക്കന്‍ ജില്ലകളുമായി അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ ഇതിടയാക്കും.
റെഡ് അലേര്‍ട്ട് (അതിതീവ്രമഴ)
• 14കണ്ണൂര്‍, കാസര്‍കോട്
• 15മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
• 16മലപ്പുറം, കോഴിക്കോട്, വയനാട്
• ഓറഞ്ച് അലേര്‍ട്ട് (തീവ്രമഴ)
• 13കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
• 14എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
• 15തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
• 16 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി