kerala
വിദേശ സര്‍വകലാശാല: ആശയക്കുഴപ്പത്തില്‍ ഇടതുപക്ഷം
വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം-സി.പി.ഐ വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളുടെ മുനയൊടിക്കുകയാണ് കേരളത്തിന്റ തീരുമാനം.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയ തോതില്‍ സ്വകാര്യ നിക്ഷേപവും വിദേശ സ്വകാര്യ മൂലധനവും കൊണ്ടുവരുന്നതിനും വിദേശ സര്‍വകലാശാല കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനമുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഇടതുപക്ഷത്തും ആശയക്കുഴപ്പങ്ങള്‍ ഏറെ.
വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്നും അതിനായി ശ്രമം നടത്തുമെന്നും സര്‍ക്കാര്‍ ബജറ്റിലൂടെയാണ് പ്രഖ്യാപിച്ചത്. വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം-സി.പി.ഐ വിദ്യാര്‍ഥി സംഘടനകളും ഉയര്‍ത്തിയ എതിര്‍പ്പുകളുടെ മുനയൊടിക്കുകയാണ് കേരളത്തിന്റ തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റ പുതിയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് നവ- ഉദാരീകരണ നയങ്ങള്‍ അതിവേഗത്തില്‍ നടപ്പാക്കുകാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാമെന്നാണ് ബജറ്റ് നല്കുന്ന സൂചന. അതേസമയം, സി.പി.എം പൊളിറ്റ് ബ്യാറോ 2023-ല്‍ മുന്നോട്ടുവെച്ച നിലപാടിന്റെ ലംഘനമാണ് ഇപ്പോഴത്തെ തീരുമാമെന്ന വിമര്‍ശനം ശക്തമാവുകയാണ്.
വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം ഒരു കൂട്ടം ഉപരിവര്‍ഗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൃഷ്ടിച്ച്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്നായിരുന്നു പി.ബി ചൂണ്ടിക്കാണിച്ചത്. മോദി സര്‍ക്കാരിന്റെ ഈ നീക്കത്തെ അതിനിശിതമായിട്ടാണ് പി.ബി വിമര്‍ശിച്ചത്.
ഏകപക്ഷീയമായ ഈ നീക്കത്തില്‍ നിന്ന് യു.ജി.സിയെയും കേന്ദ്ര സര്‍ക്കാരിനേയും പിന്തിരിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ, ദേശസ്നേഹശക്തികളും രംഗത്തിറങ്ങണമെന്നായിരുന്നു പി.ബിയുടെ പ്രസ്താവന. പൊളിറ്റ് ബ്യാറോ പറഞ്ഞതാണോ കേരളം പ്രഖ്യാപിച്ചതാണോ യഥാര്‍ഥ നിലപാടെന്ന് മനസിലാക്കാന്‍ കഴിയാതെ ഇടതു സഹയാത്രികരായ ബുദ്ധജീവികളും ഇരുട്ടില്‍ തപ്പുകയാണ്.
അതേസമയം, ബജറ്റില്‍ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ തെരുവില്‍ വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെതിരെ സംമരം ചെയ്തവാരാരും ഇടതു സര്‍ക്കാരിന്റെ നയം മാറ്റം അറിഞ്ഞില്ല. തുറന്ന സംവാദങ്ങള്‍ക്കൊപ്പം ഇട നല്‍കാതെയാണ് ബജറ്റില്‍ പുതിയ നയം പ്രഖ്യാപിച്ചത്. അതിനാല്‍, സി.പി.എം കേന്ദ്ര കമ്മിറ്റി നിലപാടിനെ ഉറ്റുനോക്കുകയാണ് ഇടത് ചിന്തകര്‍. ഈ വിഷയം വരുംദിനങ്ങളില്‍ വലിയ സംവാദങ്ങള്‍ക്ക് വഴിവെക്കും എന്ന കാര്യത്തില്‍ സംശയമില്ല.
kerala
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
ശക്തമായ മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രദേശത്ത് ഇന്ന് വിദ്യാഭ്യാസ സ്താപനങ്ങല്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രതനിര്‍ദേശം നിലവിലുണ്ട്.
kerala
കൊച്ചിയിലെ കപ്പലപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറംകടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ പ്രകാശ് ശ്രീവാസ്തവയാണ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
കടലില്‍ വീണ കണ്ടെയ്നറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും നീങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നറുകളിലെ മാലിന്യങ്ങള്‍ എന്തെല്ലാമെന്നതിന്റെ പൂര്‍ണവിവരം ഇതുവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് കപ്പല്‍ കമ്പനി വിശദീകരിച്ചിട്ടില്ല. ഇവ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങള്‍ കപ്പല്‍ കമ്പനി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
മലിനീകരണ ആശങ്കയില്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 24ന് മുന്‍പ് മറുപടി നല്‍കണം. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ ഇടപെടല്‍ നടത്തുകയായിരുന്നു. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.
kerala
അവധി തീര്‍ന്നേ…ബാഗെടുത്തോ..; സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും
മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്.

തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്. സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് 9.30 ന് ഉദ്ഘാടനം ചെയ്യും.
കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോളും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്കൂളിലെത്തും. എന്നാല്‍, മഴ തെല്ലൊന്നു മാറിയത് കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകള്‍.
അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയ ഓള് പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ക്ലാസ് കയറ്റം നല്‍കേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്ക്കെതിരെ ബോധവല്‍ക്കരണമായിരിക്കും സ്കൂളുകളില്‍ നടത്തുക. നാല്പത് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി