kerala
ആന്റിബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍; കേരള ശാസ്ത്ര കോണ്‍ഗ്രസിൽ തിളങ്ങി എട്ടാം ക്ലാസുകാരി റീമാ ജാഫര്‍
36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിൽ പങ്കെടുക്കാനായി മാത്രം
കുവൈത്തിൽ നിന്നെത്തിയ തളിപ്പറമ്പുകാരി റിമ ജാഫറാണ് ആന്റി ബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്റെ ഗവേഷണ മികവിലൂടെ അവതരിപ്പിച്ചത്.
കണ്ണൂര്‍: ‘പെട്ടെന്ന് ഒരു പനി വന്നാല്‍ അഭയം തേടുക പാരസെറ്റമോളിലാണ്.. അല്ലെങ്കില്‍ ആന്റിബയോട്ടിക് ഏതെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ കാലാവധി പോലും നോക്കാതെയാണ് ഉപയോഗം. സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ പഴയ കുറിപ്പടി കാണിച്ചും കുറിപ്പടിയില്ലാതെയും ആന്റിബയോട്ടിക് കഴിക്കുന്നവരാണേറെയും’ തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത് പങ്കുവെച്ച് കയ്യടി നേടുകയായിരുന്നു
എട്ടാം ക്ലാസുകാരി മലയാളി വിദ്യാര്‍ഥി റിമ ജാഫര്‍.
36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിൽ പങ്കെടുക്കാനായി മാത്രം
കുവൈത്തിൽ നിന്നെത്തിയ തളിപ്പറമ്പുകാരി റിമ ജാഫറാണ് ആന്റി ബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്റെ ഗവേഷണ മികവിലൂടെ അവതരിപ്പിച്ചത്.
കാസര്‍കോട് നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസിലായിരുന്നു കുവെെറ്റ് അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി റീമ ജാഫര്‍ പ്രബന്ധാവതരണം. ആന്റിബയോട്ടിക് ഉപയോഗം ആവശ്യത്തിനും അനവസരത്തിലുമാകുമ്പോള് അത് മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളും ആന്റി ബയോട്ടിക് ഉള്‍പ്പെടെ അലോപ്പതി മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ ഭൂമിക്കുണ്ടാകുന്ന ഭവിഷത്തുമാണ് റീമ ജാഫര്‍ ആ വലിയ വേദിയില്‍ അവതരിപ്പിച്ചത്.
പ്രതിരോധമരുന്നായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് ബാക്ടീരിയകളെ പ്രതിരോധിക്കാനാകുമോ അത്തരം ബാക്ടീരിയകളുടെ സാന്നിധ്യം നിത്യജീവിതത്തില്‍ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പഠന ഗവേഷണമായിരുന്നു റീമ ജാഫറിന്റേത്. വിദ്യാർഥികളുടെ സെഷനിൽ പ്രബന്ധാവതരണത്തിന് എത്തിയ റീമ ജാഫറിന്റെ വ്യത്യസ്തവും ഗൗരവവുമായ വിഷയം മുതിർന്ന ശാസ്ത്രജ്ഞരുടെ സെഷനിവും ഇടംനേടുകയായിരുന്നു. ഈ സെഷനിലായിരുന്നു റീമ തന്റെ അന്വേഷണങ്ങളുടെ വിശദമായ അവതരണം നടത്തിയത്. കാസർകോട് ഗവ.കോളജില്‍ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ് ഈ രംഗത്തെ പ്രതിഭകളുടെ സംഗമം കൂടയായിരുന്നു.
2022ല്‍ രസതന്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ പ്രൊഫ.മോര്‍ട്ടന്‍ മെല്ഡന്റെ സാന്നിധ്യവും അനുസ്മരണ പ്രഭാഷണങ്ങളും പ്രബന്ധങ്ങള്‍, പോസ്റ്റര്‍ അവതരണങ്ങൾ എന്നിവയാൽ ശാസ്ത്ര ലോകത്തിന്റെ കൊച്ചുപതിപ്പാണ് പരിപാടി. കുട്ടിശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ബിരുദാനന്തരബിരുദ വിദ്യാർഥികളുമായി സംവാദവും മികവുപുലർത്തി. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന കുട്ടികളുടെ ദേശീയ ശാസ്ത്ര കോൺഗ്രസിലും റീമ ജാഫർ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു. സ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF18 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News7 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
