Connect with us

kerala

ആന്റിബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍; കേരള ശാസ്ത്ര കോണ്‍ഗ്രസിൽ തിളങ്ങി എട്ടാം ക്ലാസുകാരി റീമാ ജാഫര്‍

36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിൽ പങ്കെടുക്കാനായി മാത്രം
കുവൈത്തിൽ നിന്നെത്തിയ തളിപ്പറമ്പുകാരി റിമ ജാഫറാണ് ആന്റി ബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്റെ ഗവേഷണ മികവിലൂടെ അവതരിപ്പിച്ചത്.

Published

on

കണ്ണൂര്‍: ‘പെട്ടെന്ന് ഒരു പനി വന്നാല്‍ അഭയം തേടുക പാരസെറ്റമോളിലാണ്.. അല്ലെങ്കില്‍ ആന്റിബയോട്ടിക് ഏതെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ കാലാവധി പോലും നോക്കാതെയാണ് ഉപയോഗം. സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ പഴയ കുറിപ്പടി കാണിച്ചും കുറിപ്പടിയില്ലാതെയും ആന്റിബയോട്ടിക് കഴിക്കുന്നവരാണേറെയും’ തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത് പങ്കുവെച്ച് കയ്യടി നേടുകയായിരുന്നു
എട്ടാം ക്ലാസുകാരി മലയാളി വിദ്യാര്‍ഥി റിമ ജാഫര്‍.

36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിൽ പങ്കെടുക്കാനായി മാത്രം
കുവൈത്തിൽ നിന്നെത്തിയ തളിപ്പറമ്പുകാരി റിമ ജാഫറാണ് ആന്റി ബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്റെ ഗവേഷണ മികവിലൂടെ അവതരിപ്പിച്ചത്.
കാസര്‍കോട് നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസിലായിരുന്നു കുവെെറ്റ് അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി റീമ ജാഫര്‍ പ്രബന്ധാവതരണം. ആന്റിബയോട്ടിക് ഉപയോഗം ആവശ്യത്തിനും അനവസരത്തിലുമാകുമ്പോള്‍ അത് മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളും ആന്റി ബയോട്ടിക് ഉള്‍പ്പെടെ അലോപ്പതി മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ ഭൂമിക്കുണ്ടാകുന്ന ഭവിഷത്തുമാണ് റീമ ജാഫര്‍ ആ വലിയ വേദിയില്‍ അവതരിപ്പിച്ചത്.

പ്രതിരോധമരുന്നായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് ബാക്ടീരിയകളെ പ്രതിരോധിക്കാനാകുമോ അത്തരം ബാക്ടീരിയകളുടെ സാന്നിധ്യം നിത്യജീവിതത്തില്‍ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പഠന ഗവേഷണമായിരുന്നു റീമ ജാഫറിന്റേത്. വിദ്യാർഥികളുടെ സെഷനിൽ പ്രബന്ധാവതരണത്തിന് എത്തിയ റീമ ജാഫറിന്റെ വ്യത്യസ്തവും ഗൗരവവുമായ വിഷയം മുതിർന്ന ശാസ്ത്രജ്ഞരുടെ സെഷനിവും ഇടംനേടുകയായിരുന്നു. ഈ സെഷനിലായിരുന്നു റീമ തന്റെ അന്വേഷണങ്ങളുടെ വിശദമായ അവതരണം നടത്തിയത്. കാസർകോട് ഗവ.കോളജില്‍ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ് ഈ രംഗത്തെ പ്രതിഭകളുടെ സംഗമം കൂടയായിരുന്നു.

2022ല്‍ രസതന്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ പ്രൊഫ.മോര്‍ട്ടന്‍ മെല്‍ഡന്റെ സാന്നിധ്യവും അനുസ്മരണ പ്രഭാഷണങ്ങളും പ്രബന്ധങ്ങള്‍, പോസ്റ്റര്‍ അവതരണങ്ങൾ എന്നിവയാൽ ശാസ്ത്ര ലോകത്തിന്റെ കൊച്ചുപതിപ്പാണ് പരിപാടി. കുട്ടിശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ബിരുദാനന്തരബിരുദ വിദ്യാർഥികളുമായി സംവാദവും മികവുപുലർത്തി. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന കുട്ടികളുടെ ദേശീയ ശാസ്ത്ര കോൺഗ്രസിലും റീമ ജാഫർ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു. സ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending