Connect with us

kerala

പാര്‍ട്ടിയില്‍ ഉണ്ടായിരുന്നയാള്‍ പാര്‍ട്ടി വിട്ടപ്പോള്‍ കൊല്ലാന്‍ ഉത്തരവ് നല്‍കിയ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; പൂക്കോട് വെറ്റനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണം: വി.ഡി സതീശന്‍

സി.പി.എമ്മിന്റെയും പൊലീസിന്റെയും അറിവോടെയാണ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ഇരിക്കുന്ന ഉപജാപകസംഘം നയിക്കുന്ന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൂക്കോട് വെറ്റനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കൊലക്ക് കൂട്ടുനിന്ന ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്നും പുറത്താക്കി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ ഉണ്ടായിരുന്നയാള്‍ പാര്‍ട്ടി വിട്ടപ്പോള്‍ കൊല്ലാന്‍ ഉത്തരവ് നല്‍കിയ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന, ക്രിമിനല്‍ മനസുള്ളയാള്‍ കേരളം ഭരിക്കുമ്പോള്‍ സിദ്ധാര്‍ഥന്റെ കൊലപാതകം കേരള പൊലീസ് അന്വേഷിക്കേണ്ട. പുതിയ വിഷയങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ പ്രതികളെ രക്ഷിക്കും. കൊലക്ക് കൂട്ടുനിന്ന ഡീനിനെയും ഇടപെട്ട അധ്യാപകരെയും പിരിച്ചു വിട്ട് കേസില്‍ പ്രതിയാക്കണം.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് സിദ്ധാര്‍ഥന്റേത്. നൂറ്റിമുപ്പതോളം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വിസ്ത്രനാക്കി, ക്രൂരമായി മര്‍ദിച്ച് വെള്ളം പോലും കുടിക്കാന്‍ നല്‍കാതെ മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ടാണ് സിദ്ധാര്‍ഥനെ കൊലപ്പെടുത്തിയത്. മുഖത്തും താടിയെല്ലിലും നട്ടെല്ലിലും നെഞ്ചിലും ഉള്‍പ്പെടെ 19 ഗുരുതര മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ഇന്‍ക്വസ്റ്റിലും പോസ്റ്റാമാര്‍ട്ടത്തിലും ഇത് കണ്ടെത്തിയിട്ടും പിണറായിയുടെ പൊലീസ് എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നത്? എന്തുകൊണ്ടാണ് അക്രമ വിവരം മൂടിവച്ചത്. സിദ്ധാര്‍ഥന്റെ ബന്ധുക്കളോട് അക്രമ വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി. വിവാദമായതിനു ശേഷമാണ് പൊലീസ് രംഗപ്രവേശം ചെയ്തത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചപ്പോള്‍ മുന്‍ എം.എല്‍.എയായ സി.പി.എം നേതാവ് ഹാജരായി.

സി.പി.എമ്മിന്റെയും പൊലീസിന്റെയും അറിവോടെയാണ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത്. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ കുടുംബത്തെ കുറിച്ച് കള്ളക്കഥ ഉണ്ടാക്കിയതു പോലെ സിദ്ധാര്‍ത്ഥനെതിരെയും കള്ളക്കഥയുണ്ടാക്കി. എന്നാല്‍ അത് പാളിപ്പോയി. കൊലക്കേസ് പ്രതിയാണ് റാഗിങ് വിരുദ്ധ കമ്മിറ്റിയിലെ അംഗം.

19 മാരക മുറിവുകല്‍ ഉണ്ടായിട്ടും കൊലക്കുറ്റത്തിന് കേസെടുത്തില്ല. നിസാര വകുപ്പുകളിട്ട് ക്രിമിനലുകളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം കൊടുത്തത് പിണറായി വിജയനാണ്. ജീവന്‍രക്ഷാ പ്രവര്‍ത്തനം തുടരണമെന്ന മുഖ്യമന്ത്രിയും പ്രഖ്യാപനത്തിന് ശേഷം എത്രയെത്ര അക്രമസംഭവങ്ങളുണ്ടായി? എസ്.ഐയുടെ കരണം എസ്.എഫ്.ഐക്കാരന്‍ അടിച്ചു തകര്‍ത്തു.

ടി.പി ചന്ദശേഖരന്റെ തലച്ചോറ് പൂക്കുല പോലെ ചിതറിക്കുമെന്ന് സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയത് പോലെ ചാലക്കുടിയില്‍ പിണറായിയുടെ എസ്.ഐയെ പേപ്പട്ടിയെ പോലെ നടുറോഡിലിട്ട് തല്ലിക്കൊല്ലുമെന്നാണ് എസ്.എഫ്.ഐ നേതാവ് പ്രസംഗിച്ചത്. നീ പോയി കക്കൂസ് കഴുകെടായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ മറ്റൊരു ഉദ്യോഗസ്ഥന്‍ പാല്‍ക്കുപ്പിയും നല്‍കിയാണ് വാഹനത്തില്‍ കയറ്റിയത്. ക്രിമിനലുകളുടെ സംഘമാണ് എസ്.എഫ്.ഐ.

എന്റെ മകനെ ഭീഷണിപ്പെടുത്തി എസ്.എഫ്.ഐയില്‍ ചേര്‍ത്തെന്നാണ് പൂക്കോട് കോളജിലെ മുന്‍ പി.ടി.എ പ്രസിഡന്റ് പറഞ്ഞത്. മകന്റെ ചേര ഉപയോഗിച്ച് ഹോസ്റ്റല്‍ മുറിയുടെ ഭിത്തിയില്‍ എസ്.എഫ്.ഐ എന്നെഴുതി. ഇങ്ങനെയാണ് എസ്.എഫ്.ഐയില്‍ ആളെ ചേര്‍ക്കുന്നത്. എന്ത് വൃത്തികേട് കാണിച്ചാലും അതിന് കുടപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ക്രിമിനലുകളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘവുമാണ്.

കൊയിലാണ്ടിയില്‍ ഇലക്ഷന് മത്സരിക്കാന്‍ വിസമ്മതിച്ച എസ്.എഫ്.ഐക്കാരനെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചു. എസ്.എഫ്.ഐക്കാര്‍ക്ക് പോലും രക്ഷയില്ല. ഇനിയും ഒരുപാട് പേരുടെ മൂക്കില്‍ നിന്നും ചോര തെറിപ്പിക്കുമെന്നാണ് ക്രിമിനലുകള്‍ ഭീഷണിപ്പെടുത്തിയത്. എന്തൊരു ക്രൂരതയാണ് ഈ ക്രിമിനലുകള്‍ കാട്ടുന്നത്. കോളജില്‍ പോകുന്ന മക്കള്‍ക്ക് എന്ത് സംഭവിക്കുമെന്ന ഭീതിയിലാണ് അമ്മമാര്‍. ജനങ്ങള്‍ക്കിടയില്‍ രോഷം തിളക്കുമ്പോഴാണ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. സെക്യൂരിറ്റിക്കാരന്റെ പണിയല്ലെന്ന് പറഞ്ഞ ഡീനിന്റേത് അഹങ്കാരമാണ്.

സി.പി.എമ്മിന്റെ അധ്യാപക സംഘടന എന്ത് വൃത്തികേടിനും കൂട്ടുനില്‍ക്കും. എഴുതാത്ത പരീക്ഷ എസ്.എഫ്.ഐ സെക്രട്ടറി ജയിച്ച വിവരം പുറത്ത് പറഞ്ഞ അധ്യാപകനെ സ്ഥലംമാറ്റി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു. വെള്ളരിക്കാ പട്ടണമാണ് പിണറായിയുടെ കാലത്തെ കേരളം. അതുകൊണ്ടു തന്നെ സിദ്ധാര്‍ഥന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം.

യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും കെ.എസ്.യുവുവും ഉയര്‍ത്തുന്നത് വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടെയും ചെറുപ്പക്കാരുടെയും ആവശ്യങ്ങളാണ്. സമരത്തിന് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂര്‍ണപിന്തുണയുണ്ടാകും. ഈ സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ മാത്രം ഒതുങ്ങുന്ന സമരം മാത്രമല്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തുന്നു. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ നിരാഹാരം കിടത്താന്‍ വിട്ടിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ കയറി ഇരിക്കുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. സമരം കേരളം മുഴുവന്‍ ആളിപ്പടരും. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരും. നിങ്ങളുടെ ദുര്‍ഭരണത്തിന് അവാസാനം ഉണ്ടായേ പറ്റൂയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വിദേശത്തേക്ക് ഒളിച്ചുപോയതാണ് തെറ്റ്’; മുഖ്യമന്ത്രി മുങ്ങിയത് മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയന്നിട്ടെന്ന് കെ. സുധാകരന്‍

കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി വിജയന്‍ മുങ്ങിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചു കടന്നതാണ്തെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണിയെ സന്ദർശിച്ചശേഷമാണ് കെ. സുധാകരൻ എംപി വീണ്ടും കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

എ.കെ. ആന്‍റണിയുടെ വസതിയിൽ എത്തിയ അദ്ദേഹം 15 മിനിറ്റോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ഇന്ദിരാഭവനിലേക്ക് എത്തിയ കെ. സുധാകരൻ ചെറിയൊരു ഇടവേളയ്ക്കുശേഷം കെപിസിസി അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുത്തു. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു അദ്ദേഹം വീണ്ടും ചുമതല ഏറ്റെടുത്തത്.

പിന്നീട് മാധ്യമങ്ങളെ കണ്ട അദ്ദേഹം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുറന്നു വിമർശിച്ചു. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചുകടന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി മുങ്ങിയതെന്ന് അദ്ദേഹം കുറ്ററപ്പെടുത്തി. ഗുരുതരമായ പ്രശ്നങ്ങൾ കേരളം അഭിമുഖീകരിക്കുമ്പോൾ ക്യാബിനറ്റ് യോഗം പോലും നടത്താതെ മുഖ്യമന്ത്രി മാറിനിൽക്കുന്നത് തെറ്റായ സമീപനമാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസറെ കുറിച്ച് കോൺഗ്രസ് അന്വേഷിക്കുകയാണെന്നും ഇതു കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ സെമികേഡര്‍ പാർട്ടിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. താൻ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഉണ്ടാക്കിയ വിവാദം മാത്രമാണെന്നും പാർട്ടിയിൽ യാതൊരു വിധമായ പ്രശ്നവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

പാകിസ്ഥാന്‍ ഭാഷ സംസാരിക്കുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കണം: ഏക്‌നാഥ് ഷിന്‍ഡെ

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഉണ്ടായി കൊണ്ടിരിക്കുന്ന ദേശസ്നേഹത്തിന്റെ തരംഗം അവര്‍ക്ക് സഹിക്കുന്നില്ല. അവര്‍ നിരന്തരം പാകിസ്താന്റെ ഭാഷ കടമെടുക്കുന്നു. അവര്‍ രാജ്യ ദ്രോഹികളെന്നെന്നതില്‍ സംശയമില്ല,’ ഷിന്‍ഡെ പി.ടി.ഐ യോട് പറഞ്ഞു.

Published

on

പാകിസ്ഥാന്‍ ഭാഷ സംസാരിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി എന്നിവര്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളെ മുന്‍നിര്‍ത്തി പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ.

‘പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഉണ്ടായി കൊണ്ടിരിക്കുന്ന ദേശസ്നേഹത്തിന്റെ തരംഗം അവര്‍ക്ക് സഹിക്കുന്നില്ല. അവര്‍ നിരന്തരം പാകിസ്താന്റെ ഭാഷ കടമെടുക്കുന്നു. അവര്‍ രാജ്യ ദ്രോഹികളെന്നെന്നതില്‍ സംശയമില്ല,’ ഷിന്‍ഡെ പി.ടി.ഐ യോട് പറഞ്ഞു. 2008ലെ ഭീകരാക്രമണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറെയെ കൊന്നത് ആര്‍.എസ്.എസ് ബന്ധമുള്ള പൊലീസ് കാരനാണെന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഷിന്‍ഡെ ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവ് കസബിനെ അംഗീകരിക്കുകയാണെന്നും രക്തസാക്ഷികളെ വിസ്മരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുപാട് വര്‍ഷങ്ങള്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരായിരുന്നു ശരദ് പവാറിന്റേതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നു പറഞ്ഞ ഷിന്‍ഡെ, കര്‍ഷകര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു.

പത്ത് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റവയാണെന്നും ഷിന്‍ഡെ പറയുന്നുണ്ട്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍, റോഡ്, റെയില്‍, വ്യോമ, ജല കണക്റ്റിവിറ്റി എന്നിവയെല്ലാം മികച്ച മാതൃകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയെ കുറിച്ച് ലോകം മുഴുവന്‍ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എന്നും ഇന്ത്യ സംസാരിക്കുന്നു, ലോകം കേള്‍ക്കുന്നു എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി എന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.

Continue Reading

EDUCATION

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറും; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

Published

on

എസ്.എസ്.എല്‍.സി പരീക്ഷയുടെ രീതി മാറുന്നു. 2025 മുതല്‍ ഹയര്‍സെക്കന്‍ഡറിയിലേതുപോലെ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

എസ്എസ്എല്‍സിക്ക് 99.69 ശതമാനമാണ് വിജയം. 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയം(99.92%); കുറവ് തിരുവനന്തപുരം(99.08%). പാലാ വിദ്യാഭ്യാസ ജില്ലക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് നാളെമുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ മേയ് 28 മുതല്‍. മേയ് 16 മുതല്‍ 25 വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.

Continue Reading

Trending