Connect with us

Video Stories

ഭരണഘടനാ ലംഘനങ്ങളുടെ ഒരു വര്‍ഷം

Published

on

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയത്. പ്രതീക്ഷകളുടെ ഒരു പിടി ഭാരവുമായാണ് ഈ സര്‍ക്കാര്‍ നിലവില്‍ വന്നത്. എന്തും നടപ്പിലാക്കാനുള്ള രണ്ടില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കേരള ജനത സ്വാഭാവികമായും ചിന്തിച്ചത് മാറ്റങ്ങളുടെ ശരികള്‍ക്ക് കേരളം സാക്ഷിയാവുകയാണെന്നാണ്. പിണറായിയുടെ ശരീരഭാഷയില്‍ നിന്ന് കേരളം കാത്തിരുന്നത് ഇച്ഛാശക്തിയുടെ ശബ്ദമാണ്. രാഷ്ട്രീയ കേരളത്തില്‍ എല്ലാം ശരിയാകുന്ന ഒരു സാംസ്‌കാരികാന്തരീക്ഷം.
പക്ഷേ, ഒരു വര്‍ഷം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്ന് കാത്തിരുന്നവരുടെ തലയില്‍ ഇടിത്തീ വീഴുന്ന കാഴ്ചക്കാണ് കേരളം സാക്ഷിയായത്. കഴിഞ്ഞ അമ്പത് വര്‍ഷമായി കേരളം കാണാത്ത പീഢനങ്ങളുടെ നീണ്ടനിര, അവകാശലംഘനങ്ങളുടെ തുടര്‍ക്കഥ, ഭരണഘടനാലംഘനങ്ങളുടെ ചിത്രങ്ങള്‍, ദുരിതങ്ങളുടെ പീഡനപര്‍വ്വം ഇനി എങ്ങനെ അടുത്ത നാല് വര്‍ഷം തളളിനീക്കുമെന്ന് അങ്കലാപ്പില്‍ മലയാളി കൈമലര്‍ത്തുകയാണ്.
ഒരു സര്‍ക്കാറിന്റെ വികസന പ്രക്രിയകളാണ് ആ ഭരണത്തെ വിലയിരുത്തുന്നതിന്റെ ആദ്യപടി. വികസനത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ രാഷ്ട്രീയം മറന്ന് ജനങ്ങള്‍ പിന്തുണക്കും. സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തി വാഴ്ത്തപ്പെടും. പക്ഷേ, ഇവിടത്തെ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച മെഗാ-പ്രൊജക്റ്റുകളില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന സമീപനം വ്യാപകമായി. വിഴിഞ്ഞം തുറമുഖം രാജ്യം ഉറ്റുനോക്കിയ വികസന പ്രക്രിയയാണ്. അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്ത് നില്‍ക്കുന്ന രാജ്യാന്തര തുറമുഖം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശരവേഗത്തില്‍ പണി പൂര്‍ത്തിയാക്കവെയാണ് സര്‍ക്കാര്‍ മാറിയത്. കരാറില്‍ മാറ്റം വരുത്തണമെന്ന അഭിപ്രായം പോലുമുയര്‍ന്നതോടെ പദ്ധതി ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയിലെത്തി. ഇത് വീണ്ടും കേരളത്തിന്റെ നിക്ഷേപകാന്തരീക്ഷത്തെ പിറകോട്ട് വലിപ്പിച്ചു.
നിയമങ്ങളിലെ നൂലാമാലകള്‍ കാരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ‘കേരള എയര്‍ ലൈന്‍ പദ്ധതി നടപ്പാക്കാതിരുന്നത്. ഒറ്റയടിക്ക് 20 ഫ്‌ളൈറ്റുകള്‍ വേണമെന്ന നിയമമായിരുന്നു പ്രശ്‌നം. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ആ നിയമം എടുത്തുമാറ്റി. എയര്‍കേരള തുടങ്ങാനുള്ള എല്ലാ സാഹചര്യവും ഉയര്‍ന്നുവന്നു. പക്ഷേ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഏറെ രസകരമായിരുന്നു.ആദ്യം കെ.എസ്.ആര്‍.ടി.സി ലാഭത്തിലാകട്ടെ എന്നിട്ടാകാം എയര്‍കേരള എന്ന പ്രസ്താവന മുന്‍ വര്‍ഷത്തെ ഏറ്റവും വലിയ കോമഡിയാണ്. ഏത് കാലത്താണ് കെ.എസ്.ആര്‍.ടി.സി ലാഭത്തിലെത്തുക? അല്ലെങ്കിലും എയര്‍പോര്‍ട്ടുകളിലേക്കുള്ള ലോ ഫ്‌ളോര്‍ ബസുകളാണ് കെ.എസ്.ആര്‍.ടി.സിയുടെ ലാഭകരമായ റൂട്ടുകളിലൊന്ന് എന്നത് മനസ്സിലാക്കാനുള്ള മിനിമം കോമണ്‍സെന്‍സെങ്കിലും മുഖ്യമന്ത്രി പ്രകടിപ്പിക്കേണ്ടതായിരുന്നു.
ഗുണ്ടാരാജിനെ വെല്ലുന്ന പൊലീസ് രാജാണ് മറ്റൊരു പ്രശ്‌നം. പൊലീസ് തലപ്പത്ത് നിയമിച്ചത് നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനെ. ഒരു ഗുജറാത്ത് സ്റ്റൈല്‍ പൊലീസ് ഭരണം നടപ്പാക്കാനുള്ള ശ്രമം അദ്ദേഹവും നടത്തി. ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയും ലാത്തിയുടെ മുനയില്‍ നിര്‍ത്തി അവരുടെ ന്യായമായ അവകാശങ്ങളെ പോലും ഒതുക്കാന്‍ ശ്രമിച്ചു. ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ അട്ടിമറിച്ചു. പക്ഷേ, കേരളം ഗുജറാത്തല്ലെന്ന് പൊലീസ് മേധാവികള്‍ക്ക് പിന്നീട് വ്യക്തമായി. പീഡിപ്പിക്കപ്പെട്ട അമ്മയോടൊപ്പം കേരളമൊന്നടങ്കം നിലയുറപ്പിച്ചതോടെ ‘മുണ്ടുടുത്ത മോദി’ക്ക് നില്‍ക്കകള്ളിയില്ലാതായി. മഹിജ സംഭവത്തില്‍ കേരളത്തിലലയടിച്ച പ്രതിഷേധം യഥാര്‍ത്ഥത്തില്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള ജനകീയ കേരളത്തിന്റെ രോഷമാണ്.
വിദ്യാഭ്യാസരംഗത്താണ് ഏറ്റവും വലിയ പിടിപ്പുകേട്. കേരളത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാതട്ടിപ്പുകളും. പിണറായി വിജയന്റെ ആദ്യ വര്‍ഷം തന്നെ ഇവ രണ്ടും സംഭവിച്ചു. സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് നരകസമാനമായ തീരുമാനങ്ങള്‍ സമ്മാനിക്കുകയാണ് ഇതുവഴിയുണ്ടായത്. തങ്ങളുടെ പിടിപ്പുകേടുകള്‍ വിദ്യാര്‍ത്ഥികളുടെ തലയിലേക്ക് വെച്ചുകെട്ടുന്ന സംഭവങ്ങള്‍ ദിവസേന വന്നുകൊണ്ടിരുന്നു.
സ്വജനപക്ഷപാതവും സ്ത്രീ പീഡനവും ഇടതുപക്ഷത്തിന്റെ തുരുപ്പുചീട്ടുകളായിരുന്നു. തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ പക്ഷേ, ഈ രണ്ടു സംഭവങ്ങളുടെ പേരില്‍ പിണറായി മന്ത്രിസഭയിലെ രണ്ട് ഗജകേസരികള്‍ക്കാണ് അധികാരം വിട്ടൊഴിയേണ്ടി വന്നത്. രണ്ടും ആരോപണങ്ങളല്ല, പൂര്‍ണമായും തെളിയിക്കപ്പെട്ട പട്ടാപകല്‍ സംഭവങ്ങള്‍.
സത്യത്തില്‍ പിണറായി വിജയനാണോ അദ്ദേഹത്തിന്റെ ഉപദേശകരാണോ കേരളം ഭരിക്കുന്നത് എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ തന്നെ ഏഴോ എട്ടോ ഉപദേശകന്മാര്‍, ഓരോ ഉപദേശകര്‍ക്കും ലക്ഷങ്ങളുടെ പ്രതിഫലം. എന്നാല്‍ ആര്‍ക്കും യാതൊരു ഉത്തരവാദിത്തങ്ങളുമില്ല. ഇവരെല്ലാം ഉപദേശിക്കാന്‍ തുടങ്ങിയതോടെ പിണറായിയുടെ ഭരണം സാധാരണക്കാരില്‍ നിന്നകന്നു. ആര്‍ക്കും ഏതു സമയവും സമീപിക്കാമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രീതിയില്‍ നിന്ന് ആര്‍ക്കും കാണാന്‍ പറ്റാത്ത ചില്ലു കൊട്ടാരത്തിലെ ഗോപുര ഭരണമായി ഈ സര്‍ക്കാര്‍ മാറി. പെന്‍ഷനും ഭക്ഷണവും അരിയും ചോദിച്ചവര്‍ക്ക് പിണറായി നല്‍കിയത് രാഷ്ട്രീയ കൊലപാതകങ്ങളുടെ നീണ്ടനിരയാണ്. ഫ്രഞ്ച് വിപ്ലവത്തിലെ ലൂയി പതിനാലാമന്റെ ഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ അരങ്ങേറുന്നത് എന്ന് പറയാതെ വയ്യ. സംവാദാത്മക ഭരണപ്രക്രിയക്ക് അവസാനം നല്‍കി കൊലപാതക രാഷ്ട്രീയ പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഇത് കേരളത്തെ ഏത് നരകത്തിലേക്കാണ് എത്തിക്കുകയെന്ന് സാംസ്‌കാരിക കേരളം ഭയപ്പാടോടെ നോക്കുകയാണ്. ഒരു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള എല്ലാ ഭീകര സാഹചര്യങ്ങളും ഇന്ന് കേരളത്തിലുണ്ട്. പക്ഷേ, അത് ആവശ്യപ്പെടാതിരിക്കുന്നത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സാമാന്യ രാഷ്ട്രീയ മര്യാദ കൊണ്ട് മാത്രമാണെന്ന് മനസ്സിലാക്കാന്‍ പിണറായി വിജയന്‍ തയാറാകണമെന്ന് ഓര്‍മിപ്പിക്കുകയാണ്. ദുരിത രാഷ്ട്രീയത്തിന്റെ ഒരു വര്‍ഷം എന്ന സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ രാഷ്ട്രീയ ക്യാമ്പയിന്‍ ഈ ഓര്‍മ്മപ്പെടുത്തലുകളുടെ ‘സോഷ്യല്‍ ഓഡിറ്റ്’ ആണ്. യുവ കേരളത്തിന്റെ ഈ മുദ്രാവാക്യം പിണറായി വിജയന്റെ അധികാര ഗോപുരത്തിലേക്ക് ജനാധിപത്യ കേരളം ഉയര്‍ത്തുന്ന ചൂണ്ടുവിരലാണ്. അതവഗണിക്കാന്‍ പിണറായി വിജയന്റെ പൊലീസ് രാജ് മതിയാകില്ല എന്നോര്‍മപ്പെടുത്തട്ടെ.

(മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending