Video Stories
ട്രംപിന്റെ സന്ദര്‍ശനവും റുഹാനിയുടെ രണ്ടാം ഊഴവും
കെ. മൊയ്തീന്‍കോയ
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു. ”ഭീകരവിരുദ്ധ പോരാട്ടം മതങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും ഈ പോരാട്ടത്തില്‍ മുസ്‌ലിം രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കണ”മെന്നും ട്രംപ് ആഹ്വാനം ചെയ്തത് 55 മുസ്‌ലിം രാഷ്ട്ര ഉച്ചകോടിയിലാണെന്നും കാണുമ്പോള്‍ രാഷ്ട്രാന്തരീയ സമൂഹം ഗൗരവപുര്‍വം ഉള്‍ക്കൊള്ളുന്നുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളുടെ നായകത്വം വഹിക്കുന്ന സഊദിയുടെ മണ്ണ് ഇത്തരമൊരു ആഹ്വാനം നല്‍കാന്‍ തെരഞ്ഞെടുത്തത്, ട്രംപിന്റെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. മുസ്‌ലിം ലോകവുമായി സംവദിക്കാന്‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ശേഷം ബറാക്ക് ഒബാമ നേരത്തെ തെരഞ്ഞെടുത്തത് ഈജിപ്തിലെ കൈറോ ആയിരുന്നുവല്ലോ.
ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിലെ ആദ്യ രാജ്യം സഊദിയാണ്. അടുത്തത് ഇസ്രാഈലും തുടര്‍ന്ന് വത്തിക്കാനും. സഊദിയില്‍ മൂന്ന് ഉച്ചകോടിയില്‍ ട്രംപ് സംബന്ധിച്ചു. കോടിക്കണക്കിന് ഡോളറിന്റെ കരാറുകള്‍ ഒപ്പ് വെക്കപ്പെട്ടു. ജി.ജി.സി, അറബ് ഇസ്‌ലാമിക ഉച്ചകോടി, സഊദിയുമായി നേരിട്ട് നടത്തുന്ന ചര്‍ച്ച തുടങ്ങിയവയൊക്കെ കടന്നുപോകുമ്പോഴും ട്രംപ് വിസ്മരിച്ചത്, ആറ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ കുറിച്ചാണ്. അതിലുപരി, അറബ് ലോകത്തിന്റെ അജണ്ട മാറ്റിയെഴുതാനും ട്രംപ് ശ്രമിച്ചത്, രാഷ്ട്രാന്തരീയ സമൂഹം നിരീക്ഷിക്കുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് ആറ് പതിറ്റാണ്ടുകാലമായി നീറിപുകയുന്ന ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് ട്രംപ് വാചാലനായില്ല. വൈറ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ഇസ്രാഈലി പ്രധാനമന്ത്രി ബഞ്ചമീന്‍ നെതന്യാഹുവിന് കൈനിറയെ പാരിതോഷികം സമ്മാനിച്ച ട്രംപ്, ലോക സമൂഹത്തില്‍ വലിയൊരു വിഭാഗത്തെ തന്റെ നിലപാട് വേദനിപ്പിച്ചു എന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അമേരിക്കയുടെ മുന്‍ ഭരണാധികാരികളും അറബ് ലോകവും ഐക്യരാഷ്ട്ര സംഘടനയുമെല്ലാം തത്വത്തില്‍ അംഗീകരിച്ച ‘ദ്വിരാഷ്ട്ര ഫോര്‍മുല’യെ തള്ളിപ്പറയുകയും ജറൂസലമിനെ ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്ത ട്രംപ്, സഊദി അറേബ്യയിലെത്തി മുസ്‌ലിം രാഷ്ട്ര ഉച്ചകോടിയെ അഭിമുഖീകരിച്ചപ്പോഴും ഇതെല്ലാം അവഗണിക്കുകയും വിസ്മരിക്കുകയും ചെയ്തത് ബോധപൂര്‍വ്വം! ജന്മഗേഹത്തില്‍ ആട്ടിയോടിക്കപ്പെട്ട് ആറ് പതിറ്റാണ്ട് കാലമായി ലോകമെമ്പാടും അലയുന്ന ഫലസ്തീന്‍ ജനതയുടെ രോദനം കേള്‍ക്കാതെ പോകുന്ന ഉച്ചകോടികള്‍ ചരിത്രത്തിന്റെ ഭാഗമാവില്ല.
‘ഒന്നിക്കാം അതിജയിക്കാം’ എന്ന സന്ദേശവുമായി റിയാദില്‍ ട്രംപിനെ സ്വീകരിക്കുവാന്‍ എത്തിയ മുസ്‌ലിം ലോക നേതാക്കള്‍ ഇതേക്കുറിച്ചെല്ലാം നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്ന് പ്രതീക്ഷിച്ചതാണല്ലോ. അതേസമയം ഇറാന്റെ നിലപാടിന് എതിരെ ആഞ്ഞടിക്കാന്‍ ട്രംപ് സമയം കണ്ടെത്തുകയുണ്ടായി. വംശീയമായി ശിയാ വിഭാഗത്തില്‍ പ്രോത്സാഹനം നല്‍കുന്ന രാഷ്ട്രം തന്നെ ഇറാന്‍. ഇതിന് സാഹചര്യം ഒരുക്കിയതില്‍ പാശ്ചാത്യ നാടുകള്‍ക്ക് മാറിനില്‍ക്കാനാവുമോ? 1997-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇത്തരം ആശയം മറ്റ് നാടുകളിലേക്ക് കയറ്റി അയക്കാന്‍ ഇറാന് കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ഇറാഖില്‍ സദ്ദാം ഹുസയിന്റെ പതനം, മേഖലയിലെ സ്ഥിതിയാകെ മാറ്റിവരച്ചതിന് കാരണക്കാര്‍ പാശ്ചാത്യ ശക്തികള്‍ തന്നെയാണ്. ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ മാറ്റിയ മുല്ലപ്പൂ വിപ്ലവവും തുടര്‍ന്ന് ലിബിയയിലും യമനിലും ഈ കാറ്റ് ആഞ്ഞുവീശിയതും സൃഷ്ടിച്ച പ്രശ്‌നങ്ങളും പ്രത്യാഘാതവും ഊഹിക്കാവുന്നതില്‍ ഏറെയായി. സിറിയന്‍ ജനതയില്‍ പകുതിയിലേറെ അഭയാര്‍ത്ഥികളായി. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ന്യൂനപക്ഷ വിഭാഗമായ അലവി ശിയാക്കളില്‍ പെടുന്ന ബശാറുല്‍ അസദിന്റെ ഭരണകൂടത്തെ സഹായിക്കുന്നത് ഇറാനും റഷ്യയുമാണ്. ഇറാഖില്‍ സദ്ദാം ഹുസയിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ‘സുന്നി’ ഭരണകൂടത്തെ പിഴുതെറിഞ്ഞ് ‘ഇറാന്‍ മോഡല്‍’ ശിയാ ഭരണം പ്രതിഷ്ഠിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് അമേരിക്കയും പാശ്ചാത്യ ശക്തികളുമാണ്. മധ്യപൗരവസ്ത്യ ദേശത്ത് ശിയാ വിഭാഗീയത നേതൃത്വം നല്‍കുന്ന ഇറാന്റെ നിലപാട് ന്യായീകരിക്കാനാവില്ല. സഊദി അതിര്‍ത്തിയിലും ബഹ്‌റൈനിലുമൊക്കെ ശിയാ ഭീകരര്‍ക്ക് സഹായം നല്‍കുന്നതും ഇറാന്‍. രണ്ടാം തവണ പ്രസിഡണ്ടാവുന്ന ഹസന്‍ റുഹാനി കുറേക്കൂടി ഉദാര സമീപനം സ്വീകരിക്കുന്നുണ്ട്. കുവൈത്തും ഒമാനും സന്ദര്‍ശിച്ച് അറബ് നാടുകളുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി നടത്തിയ നീക്കം പ്രതീക്ഷ പുലര്‍ത്തുന്നു. 2015-ലെ വന്‍ശക്തി രാഷ്ട്രങ്ങളുമായുണ്ടായ ആണവ കരാറിന് ശേഷം നടന്ന ഇറാന്‍ തെരഞ്ഞെടുപ്പില്‍ 57 ശതമാനം വോട്ട് നേടി വിജയിക്കാന്‍ കഴിഞ്ഞ ഹസന്‍ റുഹാനി, രാഷ്ട്രാന്തരീയ രംഗത്ത് കൂടുതല്‍ സൗഹൃദ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന് എതിരായ ഉപരോധം ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാന്‍ വന്‍ ശക്തികള്‍ ബാധ്യസ്ഥരാണ്. ഇതിനുള്ള വന്‍ തുടക്കം എന്ന നിലയില്‍ ഇറാന്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്, ഉപരോധത്തില്‍ ഇളവ് വരുത്തുവാന്‍ അമേരിക്ക നടപടി സ്വീകരിച്ചത്, ഹസന്‍ റുഹാനിക്ക് ഗുണകരമാവണമെന്ന മുന്‍വിധിയോടെയാണെന്ന് രാഷ്ട്രീയ ചിന്തകള്‍ നിരീക്ഷിക്കുന്നു. ഈ നീക്കം അമേരിക്കയുടെ ഇറാന്‍ നയത്തിലെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്താം.
അറബ് ലോകവുമായുള്ള ഇറാന്റെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വൈകുന്നത് മേഖലയിലെ ശത്രുക്കള്‍ മുതലെടുക്കുന്നുണ്ട്. ഹസന്‍ റുഹാനിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചക്ക് കാതോര്‍ക്കുന്ന സന്ദര്‍ഭമാണിത്. മധ്യപൗരസ്ത്യ ദേശത്തിന്റെ മുഖ്യശത്രു ഇസ്രാഈല്‍ ആണെന്ന ഉറച്ച നിലപാടില്‍ നിന്ന് അറബ് ലോകം പിറകോട്ടില്ല. ഫലസ്തീന്‍ സഹോദരന്മാരെ ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിച്ച ഇസ്രാഈലി പൈശാചികതക്ക് അവസാനമായില്ല. ഇസ്രാഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ ഇപ്പോള്‍ സമരം ചെയ്യുകയാണല്ലോ.
ഭീകരതയെ അറബ് ലോകം ഒരിക്കലും പ്രോത്സാഹിപ്പിച്ച ചരിത്രമില്ല. ഇസ്രാഈലി ഭീകരത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സമൂഹത്തിന് ഒരിക്കലും ഭീകരര്‍ക്ക് ഒപ്പം നില്‍ക്കാനുമാവില്ല. യൂറോപ്പില്‍ ജുത സമൂഹം പീഡിപ്പിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തില്‍ ജൂത സമൂഹം സമാധാനപൂര്‍വ്വം ജീവിക്കുകയായിരുന്നുവെന്നാണ് ചരിത്രം. ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം അദ്ദേഹത്തിന്റെ തന്നെ അറബ്-മുസ്‌ലിം വിരുദ്ധ നിലപാട് തിരുത്തുവാന്‍ സഹായകമാവുമെന്ന് പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കാം. ഭീകരതക്കെതിരായ പോരാട്ടം അറബ്, മുസ്‌ലിം സമൂഹം ഏറ്റെടുക്കണം. ഐ.എസ് ഭീകരത അനുഭവിക്കുന്നത്, അമേരിക്കയോ, ഇസ്രാഈലോ അല്ല, മറിച്ച് മുസ്‌ലിം ലോകം തന്നെയാണ്. സിറിയയിലും ഇറാഖിലും ലിബിയയിലും ലബനാനിലും മരിച്ച് വീഴുന്ന നിരപരാധികളായ സഹോദരരെ ഓര്‍ത്തെങ്കിലും ഭീകരതയെ തകര്‍ക്കണം. ഐ.എസിന് പിന്നിലെ ഇരുട്ടിന്റെ ശക്തി ആരെന്ന സംശയത്തിന് ഉത്തരമായിട്ടില്ല. അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്ന നേതാവിനും അനുയായികള്‍ക്കും ആരാണ് പ്രോത്സാഹനവും സഹായവും ആയുധവും നല്‍കുന്നത്? അവര്‍ മുസ്‌ലിം ലോകത്തിന്റെ മിത്രങ്ങളല്ല, മറിച്ച് ശത്രുക്കളാണ്.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു

