Connect with us

india

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Published

on

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.  ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു.

പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്.

കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ.

ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Published

on

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കാലാവസ്ഥാവ്യതിയാനവും പോഷകക്കുറവുള്ള ഭക്ഷണവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് സൗമ്യ സ്വാമിനാഥന്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറിയ വിഭാഗവും പോഷകാഹാരത്തിനുള്ള ശേഷിയില്ലാത്തവരാന്നെന്നും പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ കാലാവസ്ഥാവ്യതിയാനം മൂലം ഏറെ ഭീഷണി നേരിടുന്ന രാജ്യമാണെന്നും പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കൊടും ചൂട് തുടങ്ങിയവ രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ ഗവേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവയും പുറത്തിറക്കി.

 

 

Continue Reading

india

ബിഹാറില്‍ രാത്രി വീട്ടിലെത്തി സിഗരറ്റ് ചോദിച്ചു, നല്‍കാത്തതില്‍ വയോധികയെ പീഡിപ്പിച്ചു

പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

Published

on

ബിഹാറില്‍ വയോധിക പീഡനത്തിന് ഇരയായി. രാത്രി സിഗരറ്റ് ചോദിച്ച് വീട്ടില്‍ എത്തിയ നാല് പുരുഷന്മാരാണ് വയോധികയെ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.

നാല് പേര്‍ സിഗരറ്റ് ചോദിച്ച് ഇവരുടെ വീട്ടിലെത്തുകയും എന്നാല്‍ വയോധിക സിഗരറ്റ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വയോധികയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വയോധികയെ ചികിത്സയ്ക്കായി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമി സംഘം വാതിലില്‍ മുട്ടുന്നത് തുടര്‍ന്നതോടെ വയോധികയുടെ മരുമകളും ഭര്‍ത്താവും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രായമായതിനാല്‍ വയോധികക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി വയോധികയെ ബലമായി വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കുടുംബത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.

 

Continue Reading

india

ജോലിസ്ഥലത്തെ ഇഷ്ടപ്പെടാത്ത ഏതു പെരുമാറ്റവും ലൈംഗികാതിക്രമം: മദ്രാസ് ഹൈകോടതി

തൊഴിലിടത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാനുള്ള (PoSH) നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന പെരുമാറ്റങ്ങള്‍ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.

Published

on

ജോലിസ്ഥലത്തെ ഇഷ്ടപ്പെടാത്ത ഏതു പെരുമാറ്റവും ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈകോടതി. തൊഴിലിടത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാനുള്ള (PoSH) നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന പെരുമാറ്റങ്ങള്‍ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.

എച്ച്.സി.എല്‍ ടെക്നോളജീസിന്റെ സര്‍വിസ് ഡെലിവറി മാനേജരായിരുന്ന പാര്‍ത്ഥസാരഥിക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയിന്മേല്‍ ആരംഭിച്ച നടപടി പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി അസാധുവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കുന്നതിനിടെയാണ് ഹൈകോടതിയുടെ നിരീക്ഷണം.

പാര്‍ത്ഥസാരഥി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായി ഒരു ജീവനക്കാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ തന്റെ ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചതായി മറ്റൊരു ജീവനക്കാരിയും പരാതിപ്പെട്ടു. ആര്‍ത്തവചക്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മൂന്നാമത്തെ ജീവനക്കാരിയോട് ഇയാള്‍ ചോദിച്ചത്.

എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതെന്ന് ഇയാള്‍ വാദിച്ചിരുന്നു. പരാതികള്‍ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ കമ്പനി നടപടിയെടുക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തേക്ക് ശമ്പള വര്‍ധനയും അനുബന്ധ ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനും മേല്‍നോട്ടമില്ലാത്ത റോളില്‍ അദ്ദേഹത്തെ നിയമിക്കാനും ഐ.സി.സി ശുപാര്‍ശ ചെയ്തു. എന്നാല്‍ ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി ഈ ശിപാര്‍ശകള്‍ റദ്ദാക്കുകയായിരുന്നു.

തുടര്‍ന്നാണ് വിഷയം ഹൈകോടതിയില്‍ എത്തുകയായിരുന്നു. ഹൈകോടതി ലേബര്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കി.

 

 

Continue Reading

Trending