Connect with us

india

ബി.ജെ.പി അത്ര എളുപ്പം പടിയിറങ്ങില്ല; ഏത് വിധേനയും അധികാരം നിലനിര്‍ത്താനുള്ള അവരുടെ ശ്രമം തടയണം; സിവില്‍ സൊസൈറ്റി പ്രതിനിധികള്‍

വോട്ടെണ്ണല്‍ നടക്കുന്ന വേളയിലോ അധികാര കൈമാറ്റം നടക്കുന്ന സമയത്തോ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സൊസൈറ്റി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിനിധികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സുതാര്യമാക്കാനായി പ്രത്യേക യോഗം നടത്തി സിവില്‍ സൊസൈറ്റി പ്രതിനിധികള്‍. വോട്ടെണ്ണല്‍ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളും കൃത്രിമത്വങ്ങളും തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ദളിത് സംഘര്‍ഷ് സമിതിയുടെ സ്ഥാപക നേതാവ് എന്‍. വെങ്കിടേഷ് ഉള്‍പ്പെടുന്ന സംഘം, മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ ബി.ടി. ലളിതാനായക്, കര്‍ണാടക ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ മനോഹര്‍ ചന്ദ്ര പ്രസാദ്, അരുണ്‍ ലൂയിസ്, ഡോ. ഇജാസ് അഹമ്മദ് ബുഖാരി, കര്‍ണാടക മുസ്ലിം മുത്തൈദ മഹാജ് താര റാവു, അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തകയും വേക്ക് അപ്പ് കര്‍ണാടക അംഗവുമായ കെ. എല്‍ അശോക് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.

വോട്ടെണ്ണല്‍ നടക്കുന്ന വേളയിലോ അധികാര കൈമാറ്റം നടക്കുന്ന സമയത്തോ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സൊസൈറ്റി സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിനിധികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മെയ് 21 ന് ബെംഗളൂരുവിലും മെയ് 28 ന് ദല്‍ഹിയിലുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ‘ബി.ജെ.പി അത്ര എളുപ്പം പടിയിറങ്ങില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കുക, ജനവിധി ലംഘിക്കുക, തുടങ്ങിയ നിന്ദ്യമായ മാര്‍ഗങ്ങളിലൂടെ അവരുടെ കൈകളില്‍ അധികാരം നിലനിര്‍ത്താന്‍ പാര്‍ട്ടി പരമാവധി ശ്രമിക്കും,’ സൊസൈറ്റി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

‘ബി.ജെ.പിയുടെ കുതിര കച്ചവടം എന്ത് വില കൊടുത്തും തടയാന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള വ്യാജ നടപടിയും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഇത് തടയാന്‍ ഞങ്ങള്‍ എല്ലാ നടപടികളും സ്വീകരിക്കും. വോട്ടെണ്ണല്‍ വേളയില്‍ ക്രമക്കേടുകളില്‍ ഏര്‍പ്പെടുകയോ ജനവിധി മാനിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്ത് ജനാധിപത്യത്തെ നഗ്നമായി പരിഹസിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍, മഹത്തായ സ്വാതന്ത്ര്യസമരം പഠിപ്പിച്ച സത്യാഗ്രഹത്തിന്റെ പാത ഞങ്ങള്‍ പിന്തുടരും,’ സൊസൈറ്റി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കത്ത് എഴുതിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഗുരുതരമായ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണ ഘട്ടത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

india

പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

Published

on

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

Continue Reading

Trending