Connect with us

india

ബംഗാളില്‍ ബി.ജെ.പിയില്‍നിന്ന് തൃണമൂലിലേക്ക് ഒഴുക്ക്; പഞ്ചായത്ത് ഓഫിസിന്റെ കാവിനിറം മാറ്റിയടിച്ചു

ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട 5 ബി.ജെ.പി എം.പിമാര്‍ തങ്ങളുമായി ബന്ധപ്പെട്ടതായുള്ള തൃണമൂല്‍ നേതാക്കളുടെ അവകാശവാദങ്ങള്‍ക്കു പിന്നാലെയാണു പുതിയ റിപ്പോര്‍ട്ട്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ബംഗാള്‍ ബി.ജെ.പിയില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക്. കൂച്ച് ബിഹാര്‍ മേഖലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ നിരവധി ബി.ജെ.പി അംഗങ്ങള്‍ തൃണമൂലില്‍ ചേര്‍ന്നിരിക്കുകയാണ്. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട 5 ബി.ജെ.പി എം.പിമാര്‍ തങ്ങളുമായി ബന്ധപ്പെട്ടതായുള്ള തൃണമൂല്‍ നേതാക്കളുടെ അവകാശവാദങ്ങള്‍ക്കു പിന്നാലെയാണു പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞ മോദി സര്‍ക്കാരില്‍ മന്ത്രിയും യുവ ബി.ജെ.പി നേതാവുമായ നിഷിത് പ്രമാണികിന്റെ കൂച്ച് ബിഹാറിലെ തോല്‍വി ഈ കൂട്ട കൊഴിഞ്ഞുപോക്കിന്റെ വേഗം കൂട്ടിയിട്ടുണ്ടെന്നാണ് ബംഗാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തൃണമൂലിനു വലിയ തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചടക്കിയിരുന്നു. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയുള്ള പുതിയ കൂടുമാറ്റങ്ങളോടെ ബി.ജെ.പി ഭരിച്ച അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ തൃണമൂലിനു ഭൂരിപക്ഷം ലഭിച്ചതായി ‘ദി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭേതഗുരി 2, പ്രമാണികിന്റെ വീട് ഉള്‍പ്പെടുന്ന മാതല്‍ഹട്ട് എന്നിവിടങ്ങളിലെ ബി.ജെ.പി അംഗങ്ങള്‍ ഔദ്യോഗികമായി തന്നെ ടി.എം.സില്‍ ചേര്‍ന്നുകഴിഞ്ഞു. കൂച്ച് ബിഹാറില്‍ നിഷിത് പ്രമാണികിനെ തോല്‍പിച്ച ജഗദീഷ് ചന്ദ്രബര്‍മ ബസൂനിയയുടെ സാന്നിധ്യത്തില്‍ ദിന്‍ഹട്ടയില്‍ നടന്ന പരിപാടിയിലാണ് നേതാക്കള്‍ തൃണമൂലില്‍ അംഗത്വമെടുത്തത്.

ഭേതഗുരി ഒന്ന്, പരാദുബി, നയാര്‍ഹട്ട് എന്നിവിടങ്ങളിലെയും നിരവധി ബി.ജെ.പി പഞ്ചായത്ത് അംഗങ്ങള്‍ തൃണമൂലില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ബി.ജെ.പി കാവി പെയിന്റടിച്ച ഭേതഗുരി രണ്ടിലെ പഞ്ചായത്ത് ഓഫിസിന്റെ നിറവും മാറിയിട്ടുണ്ട്. തൃണമൂല്‍ പതാകയുടെ നിറമായ വെളുപ്പും നീലയും നിറത്തില്‍ പെയിന്റ് മാറ്റി അടിച്ചിരിക്കുകയാണിവിടെ. പെയിന്റിങ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബംഗാളില്‍ തൃണമൂല്‍ കോട്ട തകരുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ട തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി കനത്ത പരാജയം നേരിട്ടത്. എല്ലാവരെയും ഞെട്ടിച്ച് ഒരിക്കല്‍കൂടി തൃണമൂല്‍ കോണ്‍ഗ്രസ് മിന്നും പ്രകടനം കാഴ്ചവച്ചു. ഏറെക്കുറെ 2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു സമാനമായിരുന്നു ഇത്തവണയും ഈ തൃണമൂല്‍ മുന്നേറ്റം. തൃണമൂല്‍ തകര്‍ന്നടിയുമെന്നു രാഷ്ട്രീയനിരീക്ഷകരെല്ലാം 2021ല്‍ പ്രവചിച്ചിരുന്നു. ബി.ജെ.പി അധികാരം പിടിച്ചേക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍, ഫലം വന്നപ്പോള്‍ മുന്‍പത്തേതിനെക്കാളും മികച്ച പ്രകടനത്തിലൂടെ 215 സീറ്റുമായി ബംഗാള്‍ തൂത്തുവാരുകയായിരുന്നു മമത ബാനര്‍ജി. 77 സീറ്റ് പിടിച്ച് ബി.ജെ.പി ഞെട്ടിച്ചെങ്കിലും മമതയുടെ ആധിപത്യം തകര്‍ക്കാന്‍ അതു മതിയായിരുന്നില്ല.

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലും കാര്യങ്ങള്‍ തൃണമൂലിന് അനുകൂലമായിരുന്നില്ല. ഭരണവിരുദ്ധ വികാരത്തിനൊപ്പം സന്ദേശ്ഖലി സംഭവവും മമത ബംഗ്ലാദേശികളെ സഹായിക്കുന്നുവെന്ന ആരോപണങ്ങളെല്ലാം തൃണമൂലിനു തിരിച്ചടിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിട്ടാലും ബി.ജെ.പി അതു ബംഗാള്‍ തൂത്തുവാരി പരിഹരിക്കുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു.

ബി.ജെ.പി നേതൃത്വം പോലും ആ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ വീണ്ടും മമത തരംഗം. 2019ല്‍ ബി.ജെ.പി പിടിച്ച ആറ് സീറ്റുകള്‍ ഉള്‍പ്പെടെ തൃണമൂല്‍ തിരിച്ചുപിടിച്ചു. ബര്‍ഹാംപൂരിലെ അധീര്‍രഞ്ജന്‍ ചൗധരിയുടെ കോട്ട ഉള്‍പ്പെടെ ടി.എം.സി തകര്‍ത്തു. ഏഴ് സീറ്റ് വര്‍ധിപ്പിച്ച് 29ലേക്കു കുതിച്ചു തൃണമൂല്‍. ബി.ജെ.പി 12 ആയി ചുരുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റിലൊതുങ്ങുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

Published

on

മഹാരാഷ്ട്രയിലെ ജാംനര്‍ താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്‍ താമസിക്കുന്ന 21 വയസ്സുള്ള സുലൈമാന്‍ എന്ന യുവാവിനെ തിങ്കളാഴ്ച ഒരുക്കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം ആക്രമിച്ചു.

ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, ജാംനര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും മീറ്ററുകള്‍ അകലെയുള്ള ഒരു കഫേയില്‍ നിന്ന് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. മറ്റൊരു സമുദായത്തില്‍പ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയുമായി യുവാവ് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ജനക്കൂട്ടം യുവാവിനെ വാഹനത്തിലേക്ക് വലിച്ചിഴച്ച് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ആക്രമിച്ച് വീടിന്റെ വാതില്‍പ്പടിയില്‍ ഉപേക്ഷിച്ചു.

ജീവനുവേണ്ടി പോരാടുന്ന യുവാവിനെ സഹായിക്കാന്‍ ശ്രമിച്ച സുലൈമാന്റെ കുടുംബത്തെ അക്രമികള്‍ ആക്രമിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. സുലൈമാനെ പിന്നീട് ജല്‍ഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തുമ്പോഴേക്കും മരിച്ചതായി പ്രഖ്യാപിച്ചു. വടികള്‍, ഇരുമ്പ് ദണ്ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചതെന്നും ഇത് ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ പരിക്കുകള്‍ വരുത്തിയെന്നും പോലീസ് പറഞ്ഞു.

സുലൈമാന്‍ അടുത്തിടെ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കി പോലീസ് സര്‍വീസില്‍ ചേരാന്‍ തയ്യാറെടുക്കുകയായിരുന്നു. ആക്രമണം നടന്ന ദിവസം, പോലീസ് അപേക്ഷ സമര്‍പ്പിക്കാന്‍ അദ്ദേഹം ജാംനറിലേക്ക് പോയിരുന്നു.

‘എന്റെ മകന്റെ ശരീരത്തില്‍ മുറിവുകളില്ലാതെ ഒരു ഇഞ്ച് പോലും ഉണ്ടായിരുന്നില്ല. അവര്‍ അവനെ മര്‍ദിച്ചു. ഞങ്ങള്‍ അവനെ രക്ഷിക്കാന്‍ ഓടിയപ്പോള്‍, അവര്‍ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും നേരെ അക്രമം നടത്തി. സുലൈമാന്‍ എന്റെ ഏക മകനായിരുന്നു. കുറ്റവാളികള്‍ അവനോട് ചെയ്തതിന്, നിയമം നല്‍കാന്‍ കഴിയുന്ന ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല,’ സുലൈമാന്റെ പിതാവ് റഹിം ഖാന്‍ പറഞ്ഞു.

Continue Reading

india

നിങ്ങള്‍ കുടിയേറ്റക്കാരാണ്: കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയാതിക്രമം

കാനഡയിലെ ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാതിക്രമം നടത്തി.

Published

on

കാനഡയിലെ ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാതിക്രമം നടത്തി. ജൂലൈ 29 ന് പീറ്റര്‍ബറോയിലെ ലാന്‍സ്ഡൗണ്‍ പ്ലേസ് മാളിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പിക്കപ്പ് ട്രക്കില്‍ എത്തിയ മൂന്ന് യുവാക്കള്‍ ദമ്പതികളുടെ കാര്‍ തടയുന്നതും അശ്ലീലവാക്കുകളുടെയും വംശീയ അധിക്ഷേപങ്ങളുടെയും അശ്ലീല പരിഹാസങ്ങളുടെയും ഒരു പ്രവാഹം അഴിച്ചുവിടുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു.

തങ്ങളുടെ വാഹനം കേടുവരുത്തിയതിനെ ചൊല്ലി ദമ്പതികള്‍ സംഘവുമായി ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ‘വലിയ മൂക്ക്’, ‘നിങ്ങള്‍ കുടിയേറ്റക്കാരന്‍’ എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളോടെയാണ് കൗമാരക്കാര്‍ പ്രതികരിച്ചത്.

അവരില്‍ ഒരാള്‍ ഇന്ത്യക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ‘ഞാന്‍ കാറില്‍ നിന്ന് ഇറങ്ങി നിന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടോ?’

മറ്റൊരു ക്ലിപ്പില്‍ ഒരാള്‍ ദമ്പതികളെ പരിഹസിക്കുന്നത് കാണിക്കുന്നു, ‘ഏയ് വലിയ മൂക്ക്, നിങ്ങളുടെ വാഹനത്തിന് മുന്നില്‍ പോകുന്നത് നിയമവിരുദ്ധമല്ലെന്ന് നിങ്ങള്‍ക്കറിയാം, ഞാന്‍ നിങ്ങളെ സ്പര്‍ശിച്ചോ? ഞാന്‍ നിങ്ങളെ സ്പര്‍ശിച്ചോ, അതെയോ ഇല്ലയോ? എന്റെ ചോദ്യത്തിന് ഉത്തരം പറയൂ, ഇന്ത്യക്കാരേ, നിങ്ങള്‍.’

അന്വേഷണത്തെത്തുടര്‍ന്ന്, പീറ്റര്‍ബറോ പോലീസ് കവര്‍ത്ത തടാകത്തില്‍ നിന്ന് 18 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും മരണമോ ശരീരത്തിന് ഹാനികരമോ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തുകയും ചെയ്തു. ജാമ്യാപേക്ഷയില്‍ വിട്ടയച്ച ഇയാളെ സെപ്റ്റംബര്‍ 16ന് കോടതിയില്‍ ഹാജരാക്കും.

ഈ കേസിന് ബാധകമായ കനേഡിയന്‍ നിയമപ്രകാരം പ്രത്യേക വിദ്വേഷ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, കോടതിയില്‍ അഭിസംബോധന ചെയ്യപ്പെടുന്ന ‘ഒരു വിദ്വേഷ കുറ്റകൃത്യ ഘടകമുണ്ട്’ എന്ന് പോലീസ് സ്ഥിരീകരിച്ചു.

ഇത്തരം പെരുമാറ്റം ഞങ്ങളുടെ കമ്മ്യൂണിറ്റിയിലോ ഒരു സമൂഹത്തിലോ സ്വീകാര്യമല്ലെന്ന് ഈ കേസിലെ വീഡിയോ കണ്ട ആര്‍ക്കും മനസ്സിലാകുമെന്ന് പോലീസ് മേധാവി സ്റ്റുവര്‍ട്ട് ബെറ്റ്സ് പറഞ്ഞു.

Continue Reading

india

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് കൈവശം വെക്കുന്നത് ഇന്ത്യന്‍ പൗരനാണെന്നതിന്റെ തെളിവല്ല: ബോംബെ ഹൈക്കോടതി

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു.

Published

on

ഒരു സുപ്രധാന ഉത്തരവില്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു. ബംഗ്ലാദേശ് പൗരനാണെന്നും ഇന്ത്യന്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആദായ നികുതി രേഖകള്‍, ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ എന്നിവ തട്ടിപ്പ് നടത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം താനെ പൊലീസ് കേസെടുത്ത ഹരജിക്കാരന് സിംഗിള്‍ ജഡ്ജി ജാമ്യം നിഷേധിച്ചു.

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നതിന് മുമ്പ് ഇന്ത്യ ‘ചരിത്രപരമായി’ രൂപാന്തരപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ജഡ്ജി, അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്ന് കുടിയേറിയവര്‍ക്കിടയില്‍ ഇന്ത്യയിലെ പൗരന്മാരെ തിരിച്ചറിയുന്നതിന് തുടക്കത്തില്‍ ഒരു ‘താല്‍ക്കാലിക’ ക്രമീകരണം നടത്തിയതെങ്ങനെയെന്ന് വിശദീകരിച്ചു. എന്നിരുന്നാലും, 1955 ല്‍ പാര്‍ലമെന്റ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പൗരത്വ നിയമമാണ് ഇന്നും ഇന്ത്യക്കാരുടെ ദേശീയത തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രണ നിയമവുമാണെന്ന് ജഡ്ജി പറഞ്ഞു.

നിയമാനുസൃത പൗരന്മാര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമിടയില്‍ നിയമം വ്യക്തമായ രേഖ വരയ്ക്കുന്നുവെന്നും ജഡ്ജി പറഞ്ഞു. ‘അനധികൃത കുടിയേറ്റക്കാരുടെ വിഭാഗത്തില്‍ പെടുന്ന വ്യക്തികള്‍ക്ക് നിയമത്തില്‍ പറഞ്ഞിരിക്കുന്ന മിക്ക നിയമ വഴികളിലൂടെയും പൗരത്വം നേടുന്നതില്‍ നിന്ന് വിലക്കുണ്ട്. ഈ വ്യത്യാസം പ്രധാനമാണ്, കാരണം ഇത് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയും പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഇന്ത്യയില്‍ തുടരാന്‍ നിയമപരമായ പദവിയില്ലാത്തവര്‍ തെറ്റായി എടുക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു,’ ജഡ്ജി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ ഐഡന്റിറ്റി വ്യാജമാണെന്നോ വിദേശത്തുനിന്നുള്ളയാളാണെന്നോ ആരോപണമുണ്ടായാല്‍, ചില തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് വിഷയം തീരുമാനിക്കാന്‍ കഴിയില്ലെന്നും പൗരത്വ അവകാശവാദം പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് കര്‍ശനമായി പരിശോധിക്കണമെന്നും ജഡ്ജി തന്റെ 12 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.

Continue Reading

Trending