Video Stories
ജനത്തെ തമ്മിലടിപ്പിച്ച്് മോദിയുടെ ഫെസ്റ്റ്
മോദിഫെസ്റ്റ് എന്ന പേരില്‍, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തെയും ഭൗതികമായും വൈകാരികമായും മുള്‍മുനയില്‍ കിടത്തി രണ്ടായിരം കോടി രൂപ ചെലവിട്ട് ഇരുപതു ദിവസം നീളുന്ന മൂന്നാണ്ടറുതി ആഘോഷിക്കുകയാണ് കേന്ദ്രത്തിലെ ദേശീയജനാധിപത്യമുന്നണി സര്‍ക്കാര്‍. ഇന്നലെ ആസാമിലെ ധോലയില്‍ രാജ്യത്തെ ഏറ്റവും വലിയ പാലം തുറന്നുകൊടുത്താണ് മോദി തന്റെ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക മാമാങ്കത്തിന്് തുടക്കംകുറിച്ചത്. 9.15 കിലോമീറ്റര്‍ പാലം പദ്ധതി ഇന്നത്തെ നിലയിലെത്തിച്ചതിന്റെ ഏതാണ്ട് എഴുപതു ശതമാനം ക്രെഡിറ്റും മുന്‍ യു.പി.എ സര്‍ക്കാരിനായിരിക്കെയാണ് തന്റെ സര്‍ക്കാരിന്റെ നേട്ടമെന്നവകാശപ്പെട്ട് മോദി പാലം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. മോദിയുടെ മോഹന വാദ്ഗാനങ്ങളും സമകാലിക യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളുടെ മികച്ച ഉദാഹരണമാണിത്.
അതിവിപുലമായ ബഹുസ്വര രാഷ്ട്രമെന്നും ജനാധിപത്യമെന്നുമൊക്കെ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിറകോട്ടുകൊണ്ടുപോകാനുള്ള കുല്സിത നീക്കങ്ങളാണ് സര്‍ക്കാരിന്റെ പിന്തുണയോടെ ഹിന്ദുത്വ-സംഘ്പരിവാറുകാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് കശാപ്പിനായി വില്‍ക്കാനാവില്ലെന്ന നാലാംവാര്‍ഷിക ദിനത്തിലെ ഉത്തരവ്. തീവ്രഹിന്ദുത്വ മാര്‍ഗത്തില്‍ തന്നെ ചരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഗോ വധത്തിന്റെ പേരില്‍ നിരപരാധികള്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെടുമ്പോള്‍ പിറന്ന നാട്ടില്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം പോലും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്കും നിഷേധിക്കപ്പെടുന്നു. എന്തു ഭക്ഷിക്കണം, എന്തുവായിക്കണം, വിശ്വസിക്കണം, എങ്ങനെ ചിന്തിക്കണം, എന്തുജോലി ചെയ്യണം, എങ്ങനെ വസ്ത്രം ധരിക്കണമെന്നൊക്കെ ചിലര്‍ പറയന്ന കാട്ടുനീതി തിരിച്ചുവന്നിരിക്കുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുനിയമം, വിവരാവകാശ നിയമം, പഠനാവകാശ നിയമം തുടങ്ങിയ അതിബൃഹത്താര്‍ന്ന, വിപ്ലവകരമായ ജനക്ഷേമ പദ്ധതികളുടെ പത്താണ്ടില്‍ നിന്നാണ് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് എന്‍.ഡി.എ ഭരണകൂടം ഈ മഹാ രാജ്യത്തെ പല തലത്തിലും പിന്നോട്ടടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മണിക്കൂറുകളെന്നോണം നരനായാട്ട് നടന്നപ്പോള്‍ ലോക നഗരങ്ങളിലേക്ക് ആകാശ യാത്രകളില്‍ മുഴുകിയിരിക്കയായിരുന്നു പ്രധാനമന്ത്രി. മോദി ഫെസ്റ്റെന്ന് നാലാം വാര്‍ഷികാഘോഷത്തെ വിശേഷിപ്പിച്ചത് അപ്പോള്‍ അര്‍ഥഗര്‍ഭം തന്നെ. തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വാണംപോലെ ഉയരുമ്പോള്‍ പട്ടിണികൊണ്ട് വലഞ്ഞ ജനതയുടെ മേല്‍ നോട്ടു നിരോധനമെന്ന കാടന്‍ നയം അടിച്ചേല്പിച്ച മോദി ഇതിനായി പറഞ്ഞ കാരണങ്ങളെല്ലാം ഏഴു മാസം കഴിഞ്ഞപ്പോഴും അതേപടി നിലനില്ക്കുന്നു. കാര്‍ഷിക മേഖല തകര്‍ന്നു. കര്‍ഷക ആത്മഹത്യ പെരുകി. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കോര്‍പറേറ്റ് കുത്തകകള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ വ്യവസായ-സാമ്പത്തിക-കയറ്റുമതി മേഖലകളെ തുറന്നുകൊടുത്തു. ആകെ ചെയ്ത ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ തുടങ്ങിയവ പബ്ലിസിറ്റി ഗിമ്മിക്കുകള്‍ മാത്രം. ഇപ്പോഴും വ്യവസായം സരംഭകത്വത്തില്‍ നാം 130-ാം സ്ഥാനത്താണ്. സ്വച്ഛ്ഭാരതും ജന്‍ധന്‍ അക്കൗണ്ടും ദീര്‍ഘവീക്ഷണമില്ലാത്തതായി. റെയില്‍വെയടക്കം പൊതുമേഖലയാകെ വിറ്റുതുലയ്ക്കുന്നു. മൊത്ത ആഭ്യന്തര ഉല്പാദനം ഏഴില്‍ നിന്ന് ആറായി കുറഞ്ഞു. ജൂലൈയില്‍ വരാനിരിക്കുന്ന ചരക്കു സേവന നികുതി പ്രതിപക്ഷത്തിന്റെ കൂടി ഇച്ഛപ്രകാരമാണ് നടപ്പാക്കാനാകുന്നത്. ബി.ജെ. പിയുടെ ട്രേഡ്യൂണിയന്‍ പോലും സര്‍ക്കാരിനെ തള്ളിപ്പറഞ്ഞിരിക്കുന്നു.
മുപ്പത്തൊന്നു ശതമാനം മാത്രം വോട്ടുനേടി ഇന്ദ്രപ്രസ്ഥത്തിലേറിയ ആര്.എസ്.എസുകാരനു കീഴില്‍ ജനങ്ങള്‍ ആശങ്കപ്പെട്ടതു തന്നെയാണ് സംഭവിച്ചത്. ഹിന്ദുത്വ ദേശീയതയുടെ ഇരകളായത് യു.പിയിലെ മുഹമ്മദ് അഖ്ലാഖ് മുതല്‍ അനവധി ക്ഷീര-കന്നു കാലികര്‍ഷകരും കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍ തുടങ്ങിയ എഴുത്തുകാരും ദലിത് വിഭാഗക്കാരനായ രോഹിത് വെമുലയും നജീബ് അഹമ്മദുമടക്കം എത്രയെത്രപേര്‍. മുസഫര്‍പൂരിലെ കലാപങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചവര്‍ ഷഹറാന്‍പൂരിലും ആല്‍വാറിലും ഉനയിലും മറ്റും ഊരിപ്പിടിച്ച വാളുമായി അട്ടഹാസം മുഴക്കുന്നു. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയക്കോമരങ്ങളെ അധികാര സോപാനങ്ങളില്‍ കയറ്റിയിരുത്തിയതാണ് യു.പിയിലെ യോഗി ആദിത്യനാഥിലൂടെ രാജ്യം കണ്ടത്. കനയ്യ കുമാറടക്കമുള്ളവരെ തുറുങ്കിലടച്ചതും ഡല്‍ഹി സര്‍വകലാശാലയില്‍ അഴിഞ്ഞാടിയതും ഇതേ സര്‍ക്കാരിന്റെ ആളുകളാണ്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യു.എ.പി.എ നിയമം പൗരന്മാരുടെ ജീവിതം തകര്‍ക്കുമ്പോള്‍ മാവോയിസ്റ്റ് ഭീഷണി പതിറ്റാണ്ടുകള്‍ക്കുശേഷം തിരിച്ചുവന്നിരിക്കുന്നു. പണപ്പെരുപ്പം കൂടുകയും രൂപയുടെ വില ഇടിയുകയും ചെയ്തിരിക്കുന്നു.
മോദിയുള്‍പ്പെട്ട ഗുജറാത്ത് ടെലികോം, മധ്യപ്രദേശിലെ വ്യാപം, ഛത്തീസ്ഗഢിലെ ഹെലികോപ്റ്റര്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി റിജിജു ഉള്‍പ്പെട്ട ആസാമിലെ വൈദ്യുത പദ്ധതി, കേന്ദ്രവിദേശകാര്യ മന്ത്രി സുഷമസ്വരാജ് ലണ്ടനിലുള്ള വിവാദ വ്യവസായി ലളിത്മോദിക്ക് വേണ്ടി പുറപ്പെടുവിച്ച അനര്‍ഹമായ ഉത്തരവ് തുടങ്ങി എത്രയെത്ര അഴിമതികള്‍ ഭരണകക്ഷിയെ വേട്ടയാടി. പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന കോടികളുടെ അഴിമതിയാരോപണം അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ കൂട്ടാക്കിയില്ല. കേരളം, ഡല്‍ഹി, പശ്ചിമബംഗാള്‍ പോലുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സര്‍ക്കാരുകളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് മൂന്നു വര്‍ഷത്തിനിടയല്‍ നടന്നത്. ഫെഡറലിസത്തെ അട്ടിമറിച്ച് കൊണ്ടുവന്ന നീതി ആയോഗ് വഴി സംസ്ഥാന സര്‍ക്കാരുകളെ വിലങ്ങിടുന്ന നയമാണ് കേന്ദ്രം ആസൂത്രണ കമ്മീഷനെ ഞെക്കിക്കൊന്നതിലൂടെ ചെയ്തത്. മുഖ്യമന്ത്രിമാര്‍ക്കുപോലും പ്രധാനമന്ത്രിയെ കാണാന്‍ കഴിയില്ലെന്ന അവസ്ഥ. ചരിത്രത്തിലാദ്യമായാണ് തുടരെത്തുടരെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഭീകരാക്രമണം ഉണ്ടായതും ഇരുന്നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടതും. തിരിച്ചടിച്ചുവെന്ന് വീമ്പിളക്കുകയല്ലാതെ ഭീകരത തടയാന്‍ സര്‍ക്കാരിനാവുന്നില്ല.
ദേശീയതയുടെ വക്താക്കള്‍ നിത്യോപയോഗ സാധനങ്ങള്‍ പോലും ഇറക്കുമതി ചെയ്ത് സാധാരണക്കാരെയും കര്‍ഷകരെയും പാപ്പരാക്കി. റബര്‍, കുരുമുളക്, അടയ്്ക്ക, ഏലം തുടങ്ങിയവയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ പെട്രോളിയം വിലയിടിവ് ജനങ്ങള്‍ക്ക് നല്‍കാതെ പരമാവധി നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കാനാണ് ശ്രമിച്ചത്. വര്‍ഷം ഒരുകോടി തൊഴിലവസരം എന്ന തെരഞ്ഞെടുപ്പു വാഗ്ദാനം മൂന്നുകൊല്ലം കൊണ്ട് 3.86 ലക്ഷത്തിലൊതുങ്ങിയപ്പോള്‍ അടുത്ത രണ്ടു വര്‍ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി വീണ്ടുമിറങ്ങിയിരിക്കുകയാണ്. എല്ലാവരെയും എല്ലായ്പോഴും പറ്റിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിക്കാര്‍ ഓര്‍ക്കുന്നത് നന്ന്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News20 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

