Connect with us

Video Stories

ജനത്തെ തമ്മിലടിപ്പിച്ച്് മോദിയുടെ ഫെസ്റ്റ്

Published

on

മോദിഫെസ്റ്റ് എന്ന പേരില്‍, ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തെയും ഭൗതികമായും വൈകാരികമായും മുള്‍മുനയില്‍ കിടത്തി രണ്ടായിരം കോടി രൂപ ചെലവിട്ട് ഇരുപതു ദിവസം നീളുന്ന മൂന്നാണ്ടറുതി ആഘോഷിക്കുകയാണ് കേന്ദ്രത്തിലെ ദേശീയജനാധിപത്യമുന്നണി സര്‍ക്കാര്‍. ഇന്നലെ ആസാമിലെ ധോലയില്‍ രാജ്യത്തെ ഏറ്റവും വലിയ പാലം തുറന്നുകൊടുത്താണ് മോദി തന്റെ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക മാമാങ്കത്തിന്് തുടക്കംകുറിച്ചത്. 9.15 കിലോമീറ്റര്‍ പാലം പദ്ധതി ഇന്നത്തെ നിലയിലെത്തിച്ചതിന്റെ ഏതാണ്ട് എഴുപതു ശതമാനം ക്രെഡിറ്റും മുന്‍ യു.പി.എ സര്‍ക്കാരിനായിരിക്കെയാണ് തന്റെ സര്‍ക്കാരിന്റെ നേട്ടമെന്നവകാശപ്പെട്ട് മോദി പാലം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. മോദിയുടെ മോഹന വാദ്ഗാനങ്ങളും സമകാലിക യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളുടെ മികച്ച ഉദാഹരണമാണിത്.

അതിവിപുലമായ ബഹുസ്വര രാഷ്ട്രമെന്നും ജനാധിപത്യമെന്നുമൊക്കെ അഭിമാനം കൊണ്ടിരുന്ന ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിറകോട്ടുകൊണ്ടുപോകാനുള്ള കുല്‍സിത നീക്കങ്ങളാണ് സര്‍ക്കാരിന്റെ പിന്തുണയോടെ ഹിന്ദുത്വ-സംഘ്പരിവാറുകാര്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് കശാപ്പിനായി വില്‍ക്കാനാവില്ലെന്ന നാലാംവാര്‍ഷിക ദിനത്തിലെ ഉത്തരവ്. തീവ്രഹിന്ദുത്വ മാര്‍ഗത്തില്‍ തന്നെ ചരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഗോ വധത്തിന്റെ പേരില്‍ നിരപരാധികള്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെടുമ്പോള്‍ പിറന്ന നാട്ടില്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം പോലും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്കും നിഷേധിക്കപ്പെടുന്നു. എന്തു ഭക്ഷിക്കണം, എന്തുവായിക്കണം, വിശ്വസിക്കണം, എങ്ങനെ ചിന്തിക്കണം, എന്തുജോലി ചെയ്യണം, എങ്ങനെ വസ്ത്രം ധരിക്കണമെന്നൊക്കെ ചിലര്‍ പറയന്ന കാട്ടുനീതി തിരിച്ചുവന്നിരിക്കുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുനിയമം, വിവരാവകാശ നിയമം, പഠനാവകാശ നിയമം തുടങ്ങിയ അതിബൃഹത്താര്‍ന്ന, വിപ്ലവകരമായ ജനക്ഷേമ പദ്ധതികളുടെ പത്താണ്ടില്‍ നിന്നാണ് കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് എന്‍.ഡി.എ ഭരണകൂടം ഈ മഹാ രാജ്യത്തെ പല തലത്തിലും പിന്നോട്ടടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പിന്നാക്ക-ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മണിക്കൂറുകളെന്നോണം നരനായാട്ട് നടന്നപ്പോള്‍ ലോക നഗരങ്ങളിലേക്ക് ആകാശ യാത്രകളില്‍ മുഴുകിയിരിക്കയായിരുന്നു പ്രധാനമന്ത്രി. മോദി ഫെസ്റ്റെന്ന് നാലാം വാര്‍ഷികാഘോഷത്തെ വിശേഷിപ്പിച്ചത് അപ്പോള്‍ അര്‍ഥഗര്‍ഭം തന്നെ. തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വാണംപോലെ ഉയരുമ്പോള്‍ പട്ടിണികൊണ്ട് വലഞ്ഞ ജനതയുടെ മേല്‍ നോട്ടു നിരോധനമെന്ന കാടന്‍ നയം അടിച്ചേല്‍പിച്ച മോദി ഇതിനായി പറഞ്ഞ കാരണങ്ങളെല്ലാം ഏഴു മാസം കഴിഞ്ഞപ്പോഴും അതേപടി നിലനില്‍ക്കുന്നു. കാര്‍ഷിക മേഖല തകര്‍ന്നു. കര്‍ഷക ആത്മഹത്യ പെരുകി. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കോര്‍പറേറ്റ് കുത്തകകള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ വ്യവസായ-സാമ്പത്തിക-കയറ്റുമതി മേഖലകളെ തുറന്നുകൊടുത്തു. ആകെ ചെയ്ത ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയവ പബ്ലിസിറ്റി ഗിമ്മിക്കുകള്‍ മാത്രം. ഇപ്പോഴും വ്യവസായം സരംഭകത്വത്തില്‍ നാം 130-ാം സ്ഥാനത്താണ്. സ്വച്ഛ്ഭാരതും ജന്‍ധന്‍ അക്കൗണ്ടും ദീര്‍ഘവീക്ഷണമില്ലാത്തതായി. റെയില്‍വെയടക്കം പൊതുമേഖലയാകെ വിറ്റുതുലയ്ക്കുന്നു. മൊത്ത ആഭ്യന്തര ഉല്‍പാദനം ഏഴില്‍ നിന്ന് ആറായി കുറഞ്ഞു. ജൂലൈയില്‍ വരാനിരിക്കുന്ന ചരക്കു സേവന നികുതി പ്രതിപക്ഷത്തിന്റെ കൂടി ഇച്ഛപ്രകാരമാണ് നടപ്പാക്കാനാകുന്നത്. ബി.ജെ. പിയുടെ ട്രേഡ്‌യൂണിയന്‍ പോലും സര്‍ക്കാരിനെ തള്ളിപ്പറഞ്ഞിരിക്കുന്നു.
മുപ്പത്തൊന്നു ശതമാനം മാത്രം വോട്ടുനേടി ഇന്ദ്രപ്രസ്ഥത്തിലേറിയ ആര്‍.എസ്.എസുകാരനു കീഴില്‍ ജനങ്ങള്‍ ആശങ്കപ്പെട്ടതു തന്നെയാണ് സംഭവിച്ചത്. ഹിന്ദുത്വ ദേശീയതയുടെ ഇരകളായത് യു.പിയിലെ മുഹമ്മദ് അഖ്‌ലാഖ് മുതല്‍ അനവധി ക്ഷീര-കന്നു കാലികര്‍ഷകരും കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍ തുടങ്ങിയ എഴുത്തുകാരും ദലിത് വിഭാഗക്കാരനായ രോഹിത് വെമുലയും നജീബ് അഹമ്മദുമടക്കം എത്രയെത്രപേര്‍. മുസഫര്‍പൂരിലെ കലാപങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചവര്‍ ഷഹറാന്‍പൂരിലും ആല്‍വാറിലും ഉനയിലും മറ്റും ഊരിപ്പിടിച്ച വാളുമായി അട്ടഹാസം മുഴക്കുന്നു. സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയക്കോമരങ്ങളെ അധികാര സോപാനങ്ങളില്‍ കയറ്റിയിരുത്തിയതാണ് യു.പിയിലെ യോഗി ആദിത്യനാഥിലൂടെ രാജ്യം കണ്ടത്. കനയ്യ കുമാറടക്കമുള്ളവരെ തുറുങ്കിലടച്ചതും ഡല്‍ഹി സര്‍വകലാശാലയില്‍ അഴിഞ്ഞാടിയതും ഇതേ സര്‍ക്കാരിന്റെ ആളുകളാണ്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യു.എ.പി.എ നിയമം പൗരന്മാരുടെ ജീവിതം തകര്‍ക്കുമ്പോള്‍ മാവോയിസ്റ്റ് ഭീഷണി പതിറ്റാണ്ടുകള്‍ക്കുശേഷം തിരിച്ചുവന്നിരിക്കുന്നു. പണപ്പെരുപ്പം കൂടുകയും രൂപയുടെ വില ഇടിയുകയും ചെയ്തിരിക്കുന്നു.
മോദിയുള്‍പ്പെട്ട ഗുജറാത്ത് ടെലികോം, മധ്യപ്രദേശിലെ വ്യാപം, ഛത്തീസ്ഗഢിലെ ഹെലികോപ്റ്റര്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി റിജിജു ഉള്‍പ്പെട്ട ആസാമിലെ വൈദ്യുത പദ്ധതി, കേന്ദ്രവിദേശകാര്യ മന്ത്രി സുഷമസ്വരാജ് ലണ്ടനിലുള്ള വിവാദ വ്യവസായി ലളിത്‌മോദിക്ക് വേണ്ടി പുറപ്പെടുവിച്ച അനര്‍ഹമായ ഉത്തരവ് തുടങ്ങി എത്രയെത്ര അഴിമതികള്‍ ഭരണകക്ഷിയെ വേട്ടയാടി. പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന കോടികളുടെ അഴിമതിയാരോപണം അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ കൂട്ടാക്കിയില്ല. കേരളം, ഡല്‍ഹി, പശ്ചിമബംഗാള്‍ പോലുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സര്‍ക്കാരുകളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് മൂന്നു വര്‍ഷത്തിനിടയല്‍ നടന്നത്. ഫെഡറലിസത്തെ അട്ടിമറിച്ച് കൊണ്ടുവന്ന നീതി ആയോഗ് വഴി സംസ്ഥാന സര്‍ക്കാരുകളെ വിലങ്ങിടുന്ന നയമാണ് കേന്ദ്രം ആസൂത്രണ കമ്മീഷനെ ഞെക്കിക്കൊന്നതിലൂടെ ചെയ്തത്. മുഖ്യമന്ത്രിമാര്‍ക്കുപോലും പ്രധാനമന്ത്രിയെ കാണാന്‍ കഴിയില്ലെന്ന അവസ്ഥ. ചരിത്രത്തിലാദ്യമായാണ് തുടരെത്തുടരെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഭീകരാക്രമണം ഉണ്ടായതും ഇരുന്നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടതും. തിരിച്ചടിച്ചുവെന്ന് വീമ്പിളക്കുകയല്ലാതെ ഭീകരത തടയാന്‍ സര്‍ക്കാരിനാവുന്നില്ല.
ദേശീയതയുടെ വക്താക്കള്‍ നിത്യോപയോഗ സാധനങ്ങള്‍ പോലും ഇറക്കുമതി ചെയ്ത് സാധാരണക്കാരെയും കര്‍ഷകരെയും പാപ്പരാക്കി. റബര്‍, കുരുമുളക്, അടയ്്ക്ക, ഏലം തുടങ്ങിയവയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ പെട്രോളിയം വിലയിടിവ് ജനങ്ങള്‍ക്ക് നല്‍കാതെ പരമാവധി നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിച്ചത്. വര്‍ഷം ഒരുകോടി തൊഴിലവസരം എന്ന തെരഞ്ഞെടുപ്പു വാഗ്ദാനം മൂന്നുകൊല്ലം കൊണ്ട് 3.86 ലക്ഷത്തിലൊതുങ്ങിയപ്പോള്‍ അടുത്ത രണ്ടു വര്‍ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി വീണ്ടുമിറങ്ങിയിരിക്കുകയാണ്. എല്ലാവരെയും എല്ലായ്‌പോഴും പറ്റിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിക്കാര്‍ ഓര്‍ക്കുന്നത് നന്ന്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending