Connect with us

Video Stories

കന്നുകാലി വില്‍പ്പന നിരോധനം: കേന്ദ്രം നടത്തുന്നത് ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും എതിരായ നിഴല്‍യുദ്ധം

Published

on

ന്യൂഡല്‍ഹി: മൃഗസംരക്ഷണത്തിന്റെ പട്ടില്‍ പുതഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കാലിവില്‍പ്പന നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ഇറച്ചി വില്‍പ്പനയെ മാത്രമല്ല, അനുബന്ധമായ ഒട്ടേറെ വ്യവസായ മേഖലകളേയും നടപടി ഗുരുതരമായി ബാധിക്കും. ഗോവധത്തെ മാത്രമാണ് ഇത്രകാലവും സംഘ്പരിവാര്‍ എതിര്‍ത്തുവന്നത്. അതില്‍നിന്നു മാറി കന്നുകാലികളെ കശാപ്പു ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കാനുള്ള നീക്കത്തിനു പിന്നില്‍, ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ദളിതരേയും മുസ്്‌ലിംകളെയും സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യമാണുള്ളത്. പുതിയ ഉത്തരവ് പ്രകാരം പശു, കാള, പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനു വേണ്ടി വില്‍ക്കുന്നത് നിയമവിരുദ്ധമായി മാറും.

ഒരു ലക്ഷം കോടി രൂപയുടെ ഇറച്ചി വ്യാപാരമാണ് പ്രതിവര്‍ഷം രാജ്യത്ത് നടക്കുന്നത്. ഇതില്‍ 23,303 കോടി രൂപ ഇറച്ചി കയറ്റുമതിയില്‍നിന്നാണ്. സര്‍ക്കാര്‍ തീരുമാനം നടപ്പാകുന്നതോടെ ഇവ പൂര്‍ണമായി നിലയ്ക്കും.
കന്നുകാലി എന്ന വാക്കിന്റെ പരിധിയില്‍ കാളകളും വരുമെന്നും അതിനാല്‍ സര്‍ക്കാര്‍ തീരുമാനം ഈ മേഖലയെ തകര്‍ക്കുമെന്നും ആള്‍ ഇന്ത്യാ മീറ്റ് ആന്റ് ലൈവ്‌സ്‌റ്റോക്ക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഡി.ബി സബര്‍വാള്‍ പറഞ്ഞു.
രാജ്യത്തെ ഇറച്ചി വില്‍പ്പന ശാലകള്‍ക്ക് ആവശ്യമുള്ളതില്‍ 10 ശതമാനം കാലികളെ മാത്രമാണ് കര്‍ഷകരില്‍നിന്ന് നേരിട്ട് ലഭിക്കുന്നത്. ശേഷിക്കുന്നവ കാലിച്ചന്തകള്‍ വഴിയാണ് വരുന്നത്. കാലികളെ വളര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത് 60 മുതല്‍ 80 രൂപ വരെ കര്‍ഷകന് പ്രതിദിനം ചെലവ് വരുന്നുണ്ട്. പാല്‍ ഉത്പാദനം മാത്രം ലക്ഷ്യമിട്ട് കാലികളെ വളര്‍ത്തിയാല്‍ കര്‍ഷകന് മുന്നോട്ടു പോകാനാവില്ല. കറവ വറ്റുന്ന പശുക്കളെ ഇറച്ചി ആവശ്യത്തിന് വില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് അതിജീവിക്കാനാവൂ- സബര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് ആണ് രാജ്യത്തെ ഏറ്റവും വലിയ കന്നുകാലി വളര്‍ത്തല്‍ സംസ്ഥാനം. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, തെലുങ്കാന എന്നിവയാണ് കന്നുകാലി വളര്‍ത്തല്‍ പ്രധാന മേഖലയായി കാണുന്ന മറ്റ് സംസ്ഥാനങ്ങള്‍. കശാപ്പുശാലകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തുടങ്ങിവെച്ച നീക്കം യു.പിയിലെ കന്നുകാലി കര്‍ഷകരെ ഇതിനകം തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും പുതിയ നിര്‍ദേശം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്നും സബര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
ഇറച്ചി വില്‍പ്പന തൊഴില്‍ മാര്‍ഗമായി സ്വീകരിച്ചവരില്‍ ഭൂരിഭാഗവും മുസ്്‌ലിംകള്‍ ആണ്. അതേസമയം കാലി വളര്‍ത്തലിനെ വരുമാനമാര്‍ഗമായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ദലിത് കുടുംബങ്ങളാണ്. മാത്രമല്ല, കാലികളുടെ തോല്‍ ഉപയോഗിച്ചുള്ള ലെതര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങള്‍ രാജ്യത്തുണ്ട്. ഇവിടെ തൊഴില്‍ നോക്കുന്നവരില്‍ നല്ലൊരു ഭാഗവും ദലിതുകളാണ്. സര്‍ക്കാര്‍ നീക്കത്തോടെ ഇവക്കെല്ലാം താഴു വീഴുകയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ കൂടുതല്‍ ദുരിതമയമായി മാറുകയും ചെയ്യും.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending