Connect with us

india

സാമ്പത്തിക സർവേ മോദി സർക്കാരിന്റെ പൊള്ളയായ കണക്കുകളുടെ ശേഖരം: മല്ലികാർജുൻ ഖാർഗെ

രാജ്യം ഏറ്റവും അപകടകരവും പ്രയാസകരവുമായ സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത് മോദി സര്‍ക്കാരിന്റെ പൊള്ളയായ കണക്കുകളുടെ ശേഖരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Published

on

സാമ്പത്തിക സര്‍വേ തയ്യാറാക്കിയത് രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചു വെച്ച് കൊണ്ടാണെന്ന് കോണ്‍ഗ്രസ്. രാജ്യം ഏറ്റവും അപകടകരവും പ്രയാസകരവുമായ സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത് മോദി സര്‍ക്കാരിന്റെ പൊള്ളയായ കണക്കുകളുടെ ശേഖരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിന് കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വാര്‍ഷിക രേഖയാണ് സാമ്പത്തിക സര്‍വേ. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇന്നലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത്.

‘നിങ്ങളുടെ സര്‍ക്കാര്‍ 10 വര്‍ഷത്തിനുള്ളില്‍ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ തകര്‍ത്തു. ഇത് വ്യക്തമായതും സത്യസന്ധമായതുമായ ഒരു റിപ്പോര്‍ട്ട് അല്ല. മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചു വെയ്ക്കാനുള്ള റിപ്പോര്‍ട്ട് ആണിത്. രാജ്യം ഏറ്റവും ദുര്‍ഘടമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാതെ തയ്യാറാക്കിയ പൊള്ളയായ റിപ്പോര്‍ട്ട് ആണിത്,’ ഖാര്‍ഗെ പറഞ്ഞു.

‘ഇന്ന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. തൊഴിലില്ലായ്മാ നിരക്ക് എക്കലത്തെയും ഉയര്‍ന്ന നിലയിലാണ്. തൊഴിലവസരങ്ങള്‍ക്കായുള്ള തിരക്കാണെവിടെയും. നാണയപ്പെരുപ്പം രാജ്യത്തെ കുടുംബങ്ങളുടെ സമ്പാദ്യത്തെ 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് തള്ളിവിട്ടിരിക്കുന്നു,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ ദയനീയമാണെന്നും ഭക്ഷണം തരുന്നവരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ചിന്താഗതിയാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി. ദാരിദ്ര്യം ഏറെക്കുറെ തുടച്ചുനീക്കിയെന്ന അവകാശവാദത്തിലൂടെ സര്‍വേ നഗ്‌നമായ നുണ പറയുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം 100 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്.

Published

on

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. എന്ത് വിമാനമാണ് തകര്‍ന്നുവീണതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എല്ലാ എമര്‍ജന്‍സി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയില്‍ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ വിവരങ്ങള്‍ ഓദ്യോഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.

Continue Reading

india

അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു

ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം തകരുകയായിരുന്നു.

Published

on

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നുവീണു. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം തകരുകയായിരുന്നു. 133 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. വിമാനത്താവളത്തില്‍നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Continue Reading

india

ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളാനാകില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരം വെട്ടി കേന്ദ്രം

പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Published

on

കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നല്‍കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Trending