Connect with us

india

നരേന്ദ്ര മോദി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; കോണ്‍ഗ്രസ് എം.പി ജയറാം രമേശ്

ഇന്ത്യയിലെ ദരിദ്രരായ കോടിക്കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പദ്ധതി

Published

on

നരേന്ദ്ര മോദി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് എം.പി ജയറാം രമേശ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വര്‍ധിപ്പിക്കണം, പ്രവൃത്തിദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം, കേന്ദ്ര ബജറ്റില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനത്തിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ദരിദ്രരായ കോടിക്കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പദ്ധതി. 2015ല്‍ പാര്‍ലമെന്റിന്റെ വേദിയില്‍ വച്ച് എം.ജി.എന്‍.ആര്‍.ഇ.ജി.എയെ പരിഹസിച്ചതാണ് പ്രധാനമന്ത്രി മോദിയുടെ അശ്രദ്ധമായ മനോഭാവത്തിന്റെയും ഹ്രസ്വദൃഷ്ടിയുടെയും ആദ്യ സൂചനകളില്‍ ഒന്നെന്ന് രമേശ് പ്രസ്താവിച്ചു.

2025 ജനുവരി വരെ ഈ പ്രോഗ്രാമിന് കീഴില്‍ നിലവിലുള്ള സാമ്പത്തിക മാന്ദ്യത്തിനിടയിലും 9.31കോടി സജീവ തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ഈ തൊഴിലാളികളില്‍ 75 ശതമാനത്തോളം സ്ത്രീകളാണ്. ഈ യാഥാര്‍ത്ഥ്യം ഉണ്ടായിരുന്നിട്ടും അവരുടെ ദുരവസ്ഥയോട് സര്‍ക്കാര്‍ നിസ്സംഗ നയം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2024-25ല്‍ തൊഴിലുറപ്പു വിഹിതം 0.26 ശതമാനമായി കുറച്ചുവെന്നും ജി.ഡി.പിയുടെ 1.7ശതമാനം എങ്കിലും ഈ പ്രോഗ്രാമിലേക്ക് നീക്കിവെക്കണമെന്ന് ലോകബാങ്ക് ശിപാര്‍ശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019-20 നും 2023-24 നും ഇടയില്‍ ഏകദേശം 4 കോടി തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കുകയും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1.2 കോടി തൊഴില്‍ കാര്‍ഡുകള്‍ മാത്രം ചേര്‍ക്കുകയുമാണ് ചെയ്തത്. ഒരോ സംസ്ഥാനത്ത് നിന്നുള്ള കണക്കുകളും സൂചിപ്പിക്കുന്നത് 15ശതമാനം ഇല്ലാതാക്കലുകളും തെറ്റായിരുന്നു എന്നാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 1ന്, എല്ലാ വേതന വിതരണവും ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സിസ്റ്റം വഴിയായിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. എന്നാല്‍, 27 ശതമാനം തൊഴിലാളികള്‍ എ.പി.ബി.എസ് പ്രകാരം വേതനത്തിന് യോഗ്യരല്ല. അവരുടെ ജോലിയുടെ ആവശ്യം രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ ജോലി ചെയ്തിട്ടും പലര്‍ക്കും കൂലി നഷ്ടപ്പെടുന്നു.

തൊഴിലാളികള്‍ക്ക് ഹാജര്‍ രേഖപ്പെടുത്താന്‍ നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റം ആവശ്യമാണ്. എന്നിരുന്നാലും, ആപ്പിലെ തകരാറുകളും സ്മാര്‍ട്ട്ഫോണുകളിലേക്കുള്ള പരിമിതമായ ആക്സസും ക്രമരഹിതമായ കണക്റ്റിവിറ്റിയും കാരണം രജിസ്റ്റര്‍ ചെയ്യാത്ത ഹാജര്‍, രേഖപ്പെടുത്താത്ത ജോലി, കാലതാമസം നേരിടുന്ന വേതനം എന്നിവ വ്യാപകമാണ്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാജ്യത്തുടനീളമുള്ള തൊഴിലുറപ്പു പ്രവര്‍ത്തകര്‍ ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. എട്ടു മാസങ്ങള്‍ക്ക് ശേഷവും ഇതേ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം എഴുതി. ദേശീയ മിനിമം വേതനമായി പ്രതിദിനം 400 രൂപ എന്ന ലക്ഷ്യത്തോടെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പു വേതന വര്‍ധന നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

Published

on

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്‌സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന്‍ ടി.എന്‍, ഗ്ലാഡിന്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

Continue Reading

india

സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്‌പെന്‍ഷനില്‍

വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.

Published

on

ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്‌സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോഡ്‌വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്‌പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്‌സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്‌സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്‌മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്‍. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്‌മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Published

on

ബെംഗളൂരു: അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Continue Reading

Trending