News
ലവ് യു പാരീസ്-13; ഹോസ്മാനിസം ചരിത്രമാണ്,പാരമ്പര്യമാണ്
ഒരേ ശൈലിയിൽ നിർമിക്കപ്പെട്ടവയാണ് എല്ലാം. നമ്മളെല്ലാം ചിലപ്പോൾ ചില കെട്ടിടങ്ങളെ അടയാളപ്പെടുത്തിയാണല്ലോ സ്ഥലങ്ങളെ ഓർമിച്ചെടുക്കാറ്.

സെൻ എന്ന നദി. അതിന് ചുറ്റും കുറ്റൻ നിർമിതികൾ. ഇതാണ് പാരീസ്. നിർമിതികളുടെ കാലപഴക്കം തേടുമ്പോൾ അൽഭുതപരതന്ത്രരാവും. നുറ്റാണ്ടുകളുടെ പഴക്കം. രാജഭരണകാലവും ഫ്രഞ്ച് വിപ്ലവകാലവും നെപ്പോളിയൻ കാലവുമെല്ലാം കഴിഞ്ഞ് ജനാധിപത്യ ലോകത്തെ പരിണയിച്ച് ആധുനിക പരമാധികാര രാജ്യങ്ങളിൽ മുൻനിരയിലുള്ളവരാണ് ഫ്രാൻസ്. അപ്പോഴും ഫ്രഞ്ച് പ്രസിഡണ്ടിൻറെ ആസ്ഥാനവും, പ്രധാനമന്ത്രിയുടെ ആസ്ഥാനവും പാർലമെൻറും പാരീസ് നഗരസഭാ കാര്യാലയവും ആശുപത്രികളും സ്കൂളുകളും ജയിലും എന്ന് വേണ്ട എല്ലാം പ്രവർത്തിരുന്നത് വർഷങ്ങളുടെ പഴക്കമുള്ള വലിയ കല്ല് നിർമിതികളിൽ. ഒരേ ശൈലിയിൽ നിർമിക്കപ്പെട്ടവയാണ് എല്ലാം. നമ്മളെല്ലാം ചിലപ്പോൾ ചില കെട്ടിടങ്ങളെ അടയാളപ്പെടുത്തിയാണല്ലോ സ്ഥലങ്ങളെ ഓർമിച്ചെടുക്കാറ്.
ആ സ്ഥലത്തിൻറെ ലാൻഡ്മാർക്ക് എന്താണ് എന്ന് ചോദിക്കാറില്ലേ..? പാരീസിൽ എത്തിയാൽ കെട്ടിടങ്ങളെ ഉദാഹരിച്ച് സ്ഥലനിർണയം അസാധ്യമാണ്-ആസുത്രിത കെട്ടിട നിർമാണം എന്ന് വിവക്ഷിക്കാവുന്ന തരത്തിലാണ് എല്ലാ കെട്ടിടങ്ങളും. പരന്ന് കിടക്കുന്ന നഗരം നിറയെ പത്തും ഇരുപതും നിലകളുള്ള വൻ കെട്ടിട സമുച്ചയങ്ങളാണ്. ഇതിൻറെ ചരിത്രം ചികഞ്ഞപ്പോൾ പാരീസുകാർക്ക് പറയാൻ ഒട്ടേറെ കാര്യങ്ങൾ. ചരിത്രത്തെയും പാരമ്പര്യത്തെയും തറവാട് മഹിമകളെയും ഉയർത്തിപിടിക്കാനാണ് എല്ലാവർക്കും താൽപര്യം. പത്തൊമ്പതാം നുറ്റാണ്ടിൽ നെപ്പോളിയൻ മൂന്നാമൻ രാജ്യം ഭരിച്ചിരുന്ന കാലത്ത് പാരീസ് നഗരം മലീമസവും വികൃതവുമായിരുന്നത്രെ..! രാജാവ് ഉദ്യോഗസ്ഥ ശ്രേഷ്ഠനായ ബാരോൺ ജോർജ് യൂജിൻ ഹോസ്മാനെ നഗര സൗന്ദര്യവത്ക്കരണത്തിന് നിയോഗിച്ചു. ഹോസ്മാൻ കെട്ടിടനിർമാണ വിദഗ്ദ്ധനായിരുന്നില്ല. പക്ഷേ രാജാവ് കൽപ്പിച്ചതിനാൽ അദ്ദേഹം നഗരത്തിലെ എഞ്ചിനിയർമാരുടെ യോഗം വിളിച്ചു. നഗരം സൗന്ദര്യവത്ക്കരിക്കാനുള്ള നിർദ്ദേശങ്ങൾ ക്ഷണിച്ചു.
കെട്ടിടങ്ങളെല്ലാം ഒരേ വലുപ്പത്തിലുള്ളതും അടിസ്ഥാന ഫ്രഞ്ച് വാസ്തുശിൽപ്പകലയുമായി ഒരുമിച്ച് നിൽക്കുന്നതുമാവണമെന്ന് നിഷ്കർഷിച്ചു. അങ്ങനെയാണ് 1853 ൽ ആധുനിക പാരീസ് നഗര നിർമാണം ആരംഭിച്ചത്. 1927 വരെ നിർമാണ പ്രവർത്തനങ്ങൾ തുടർന്നതായാണ് രേഖകൾ. ഈ നിർമാണത്തിന് ഹോസ്മാൻ നിർമിതി എന്ന പേരും നൽകി. നുറ്റാണ്ടുകളുടെ പഴക്കമുള്ള ആ നിർമിതിയാണ് ഇന്നും പാരീസ് എന്ന് പറയുമ്പോൾ ചിരിയോടെ ഓർമ വന്നത് നമ്മുടെ ബീഹാറിൽ ഈയിടെ കുറെ പാലങ്ങൾ തകർന്നതും കേന്ദ്ര സർക്കാർ നിർമിച്ച വിമാനത്താവള നിർമിതികൾ തകർന്നതെല്ലാമാണ്. നമ്മുടെ നിർമിതിയിലെ അടിത്തറ സ്വന്തം പോക്കറ്റാണെങ്കിൽ ഇവിടെ ഒരു കെട്ടിടം തകർന്നാൽ ആ എഞ്ചിനിയറുടെ ജീവിതം കട്ടപ്പൊകയാണ്. ഈഫൽ ടവർ എന്ന ലോകാൽഭുതത്തെ തന്നെ നോക്കുക-ഒളിംപിക്സ് വേദികളെലാം ഈഫൽ ടവറിനെ കേന്ദ്രീകരിച്ചാണ്. ടവറിന് തൊട്ട്താഴെയാണ് സെൻ നദി. ആ നദിയിലെ വെള്ളമോ, കാലാവസ്ഥാ മാറ്റങ്ങളോ ഈഫൽ ടവറിനെയോ,ഹോസ്മാനിസത്തിൽ നിർമിക്കപ്പെട്ട പാലങ്ങളെയോ,കെട്ടിടങ്ങളെയോ ബാധിക്കുന്നില്ല. കാരിരുമ്പിൻ കരുത്തിൽ അവ പാരമ്പര്യത്തെ തഴുകി തല ഉയർത്തി നിൽക്കുകയാണ്.
ഹോസ്മാൻ പാരീസ് നഗരത്തിലെ കോളനികളെല്ലാം പൊളിച്ചുമാറ്റി,12,000 ത്തിലധികം വരുന്ന മധ്യകാല നിർമിതികളും തകർത്തു. വിഖ്യാതമായ പാരീസ് ഒപേരയിൽ തുടങ്ങി അദ്ദേഹം 40,000 ഒരേ രൂപമുള്ള കെട്ടിടങ്ങൾ നിർമിച്ചു. ഹോസ്മാൻ സ്റ്റെലിന് ചില സവിശേഷതകളുണ്ടായിരുന്നു. ഓരോ കെട്ടിടവും 12 മുതൽ 20 മീറ്റർ വരെ വിസ്തൃതിയിലാവണം. ആറ് നിലകൾ നിർബന്ധമാണ്. ചെറിയ കോണിപടികൾ. താഴത്തെ നില മുഴുവൻ ബിസിനസ് ആവശ്യങ്ങൾക്കാണ്. ഒന്നാം നില വരേണ്യർക്കുള്ള താമസസ്ഥലം. രണ്ടാം നില മുതൽ സാധാരണക്കാർക്കും താമസസൗകര്യമുള്ള വാസസ്ഥലങ്ങൾ. ഇങ്ങനെയാണ് കെട്ടിട വിന്യാസം. കെട്ടിട നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പാരീസ് കോർപ്പറേഷൻ ( ഫ്രഞ്ചിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്-മേരി എന്നാണ് പറയാറ് ) മേൽനോട്ടത്തിലാണ്. ഒളിംപിക്സിനായി ലോകം പാരീസിലേക്ക് വരുമെന്നറിഞ്ഞ് കെട്ടിടങ്ങൾക്കൊന്നും പെയിൻറടിച്ച് മൊഞ്ചാക്കാൻ സർക്കാർ ശ്രമിച്ചില്ല. പഴമ നിലനിർത്തി കെട്ടിടങ്ങളെല്ലാം വാഷ് ചെയ്തു..ഹോസ്മാൻ കാലത്ത് കോണിപ്പടികളായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ കെട്ടിടങ്ങൾക്കും ലിഫ്റ്റുകളും എലവേറ്ററുകളുമുണ്ട്. അത് മാത്രമാണ് മാറ്റം. ഫർണിച്ചറുകളും അലങ്കാര വസ്തുക്കളുമെല്ലാം അതേ പടി നിലനിർത്തിയിരിക്കുന്നു.
kerala
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്‍കി.

പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന് യുവതി മൊഴി നല്‍കി. കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്‍കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പൊക്കിള്‍കൊടി യുവതി തന്നെ മുറിച്ച് നീക്കി. ശേഷം കുഞ്ഞിനെ ശുചിമുറിയില്‍ വെച്ചു. മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വെച്ചതും യുവതി തന്നെയാണ്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും.
News
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ് ആണെന്നും അദ്ദേഹം ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
‘ആയത്തുല്ല അലി ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഈസി ടാര്‍ഗറ്റാണ്. പക്ഷേ അവിടെ സുരക്ഷിതനാണ് ഞങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പോകുന്നില്ല, കുറഞ്ഞത് ഇപ്പോഴെങ്കിലും. പക്ഷേ സാധാരണക്കാര്‍ക്കോ അമേരിക്കന്‍ സൈനികര്‍ക്കോ നേരെ മിസൈലുകള്‍ തൊടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു.’- ട്രംപ് വ്യക്തമാക്കി.
തെഹ്‌റാനില്‍ നിന്ന് എല്ലാവരും ഒഴിയണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം യുഎസ് നേരിട്ട് യുദ്ധത്തില്‍ പങ്കാളിയാകുമോ എന്ന ആശങ്കയും ശക്തമായി. ഇറാനുമായി ഒരു കരാറിന് ഒരുങ്ങുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
kerala
കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി
കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.

കണ്ണൂരില്‍ നിരവധി പേരെ കടിച്ച് പരിക്കേല്‍പിച്ച തെരുവുനായ ചത്ത നിലയില്‍. ഇന്ന് കണ്ണൂര്‍ നഗരത്തില്‍ എട്ടു മണിക്കൂറോളം നേരം ഭീതി പരത്തിയ നായ 56 പേരെയാണ് കടിച്ചത്. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.
ഇന്ന് വൈകീട്ടാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എസ്.ബി.ഐ ജീവനക്കാരന്‍ രജീഷ് (39), എറണാകുളം സ്വദേശി രവികുമാര്‍ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാര്‍ (60), വാരം സ്വദേശി സുഷില്‍ (30), പ്ലസ് വണ്‍ വിദ്യാര്‍ഥി നീര്‍ക്കടവിലെ അവനീത് (16), ഫോര്‍ട്ട് റോഡ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ കൂത്തുപറമ്പിലെ സിബിന്‍(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുല്‍നാസര്‍(63), തളിപ്പറമ്പിലെ ഗണേഷ് കുമാര്‍ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്‌നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), കാഞ്ഞങ്ങാട്ടെ നന്ദന (21), മണിക്കടവിലെ ജിനോ (46) മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജില്‍ (19), കൂത്തുപറമ്പിലെ സഹദേവന്‍ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രന്‍ (71), കടമ്പൂരിലെ അശോകന്‍ (60), നായാട്ടുപാറ സ്വദേശി സീന (52)
കൂത്തുപറമ്പിലെ മനോഹരന്‍ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പരാക്രമം തുടങ്ങിയ നായ് ഉച്ചകഴിഞ്ഞും പലയിടങ്ങളിലായി സഞ്ചരിച്ച് യാത്രികരെ കടിച്ചു കീറുകയായിരുന്നു.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 5 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
kerala2 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
gulf17 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
kerala3 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന
-
News2 days ago
‘ശക്തമായ തെളിവുകളുണ്ട്’: ഇസ്രാഈലിന്റെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന് ഇറാന്