india
വഖ്ഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെ എതിർത്തുകൊണ്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സ്പീക്കർക്ക് നോട്ടീസ് നൽകി

വഖഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട വഖഫ് ബില്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണെന്ന് മുസ്‌ലിം ലീഗ് എം.പി അബ്ദുസമദ് സമദാനി എം.പി. വഖഫ് സ്വത്തുക്കള്‍ കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്‍ലിമെന്ററി നിയമനിര്‍മ്മാണത്തിന്റെ കീഴ്‌വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വഖ്ഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട വഖ്ഫ് ബില്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണ്. വഖ്ഫ് സ്വത്തുക്കള്‍ കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വഖ്ഫ് ബോര്‍ഡുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്‍ലിമെന്ററി നിയമനിര്‍മ്മാണത്തിന്റെ കീഴ് വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണ്. നന്നായി നടന്നുവരുന്ന വഖ്ഫ് ബോര്‍ഡുകളെ തകര്‍ത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്ര ഇടപെടലിന് അവസരമൊരുക്കുന്ന വിവിധ വകുപ്പുകള്‍ ബില്ലിലുണ്ട്.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടു കാലം വ്യവസ്ഥാപിതമായി നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വഖ്ഫ് സ്വത്തുക്കളെയും സ്ഥാപനങ്ങളെയും സ്വന്തക്കാര്‍ക്ക് കൈവശപ്പെടുത്താന്‍ സൗകര്യപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിലൂടെ ചെയ്യുന്നത്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിച്ചുരുക്കി, അതിനെ നോക്കുകുത്തിയാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് ഇടപെടാനും വഖ്ഫ് ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനും ഉന്നംവെക്കുന്ന വകുപ്പുകളും പുതിയ ബില്ലിലുണ്ട്. കഴിഞ്ഞകാലത്തെ മാറിവന്ന സര്‍ക്കാറുകള്‍ വഖ്ഫ് പരിരക്ഷിക്കാനും ഫലപ്രദമായി പ്രവര്‍ത്തിക്കാനുമാണ് നിയമപരമായ നടപടികള്‍ കൈക്കൊണ്ടതെങ്കില്‍ ഈ സര്‍ക്കാര്‍ അതിനെ സ്വന്തമാക്കാനും അന്യാധീനപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമാണ് ഇപ്പോള്‍ പുതിയ നിയമങ്ങളുമായി വന്നിരിക്കുന്നത്. ഭരണഘടനാപരമായി സ്ഥാപിതമായ, ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളോട് ബന്ധപ്പെട്ട ധാര്‍മ്മികവും പവിത്രവുമായ സ്ഥാപനങ്ങളിലാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ കൈവെക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളടക്കം രാജ്യത്തെ എല്ലാ മതേതരകക്ഷികളും പൊതുസമൂഹവും ഈ അന്യായമായ ബില്ലിനെ എതിര്‍ക്കും.
india
മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.
മരുമകളുമായുള്ള പൊരുത്തക്കേട് മൂലം 2021ല്‍ മകന്‍ ദമ്പതികളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തിരുന്നു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
india
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്‌ക്ക് സ്വർണം
തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രക്ക് സ്വർണം. തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്.
ആദ്യ ശ്രമം ഫൗളായിരുന്നെങ്കിലും, രണ്ടാം ശ്രമത്തിൽ 83.45 മീറ്റർ ദൂരം കണ്ടെത്തി നീരജ് ശക്തമായി തിരിച്ചെത്തി. മൂന്നാം റൗണ്ടിൽ 85.29 മീറ്റർ ദൂരം താണ്ടിയതോടെ മറ്റെല്ലാ എതിരാളികളെയും മറികടക്കാൻ നീരജിനായി. ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് 84.12 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 83.63 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
india
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്

ചെന്നൈ: ലഹരി ഇടപാട് കേസിൽ നടൻ ശ്രീകാന്തിനെതിരെ നർകോട്ടിക് നിയമത്തിലെ 3 വകുപ്പുകൾ പ്രകാരം നടപടി. നടൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കൾ വൈകിട്ടാണു ശ്രീകാന്തിനെ നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്നു ലഹരി പിടിച്ചെടുത്ത പൊലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു.
അതിനിടെ, പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ എഗ്‌മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്കു മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ അഭ്യർഥിച്ചു. ലഹരി ഇടപാടിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നടൻ കൃഷ്ണയെയും പൊലീസ് ചോദ്യം ചെയ്യും. കൃഷ്ണയ്ക്കു പൊലീസ് സമൻസ് അയച്ചു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടു കൃഷ്ണ കേരളത്തിലാണുള്ളത്.
ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 43 തവണയായി അഞ്ചു ലക്ഷം രൂപയ്ക്കു ശ്രികാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് വിലയിരുത്തൽ. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലുമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നത്. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായും വിവരമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കാനാണ് സാധ്യത.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala2 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന് ഷൗക്കത്ത്
-
News1 day ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി