kerala
ലോറിയിലെ തടികെട്ടിയ കയര്‍ കണ്ടെത്തി; അര്‍ജുനായി അവസാനവട്ട തിരച്ചില്‍; ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമം
നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു.

ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്ജുന് ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി ഇന്നവസാനിപ്പിക്കും. പത്തിലേറെ തവണ ഈശ്വര്‍ മാല്‍പേ പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയില്‍ ഇറങ്ങി പരിശോധന തുടരുകയാണ്. അടിത്തട്ടിലെ മണ്ണ് തിരച്ചിലില്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തിരച്ചിലില്‍ ഇതുവരെ ശുഭ സൂചനങ്ങള്‍ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ തിരച്ചില്‍ ഉണ്ടാവില്ല. തിരച്ചില്‍ മറ്റന്നാള്‍ പുനരാരംഭിക്കും.
പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു.
അതേസമയം, തിരച്ചിലില്‍ ലോറിയുടേതെന്ന് കരുതുന്ന കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാവിലെ 8.50 നു തുടങ്ങിയ തിരിച്ചിലില്‍ സ്ക്രൂ പിന് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് അര്ജുന് ഓടിച്ച ലോറിയുടേതായിരുന്നില്ല.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കട ഉടമ അടക്കം 10 പേര് മരിച്ച സ്ഥലത്താണ് ലോറിയുടെ ജിപിഎസ് ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. അര്ജുന് പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കാണാതായിട്ടുണ്ട്.
kerala
പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടം; പികെ കുഞ്ഞാലിക്കുട്ടി
അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘കേട്ട വാര്‍ത്തയുടെ നടുക്കം വിട്ടുമാറുന്നില്ല, അഹമ്മദാബാദില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുമായി എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നുയര്‍ന്ന ഇന്ത്യക്കാരും വിദേശ രാജ്യക്കാരുമായ ഇരുന്നൂറിലധികം മനുഷ്യര്‍ എരിഞ്ഞില്ലാതായിരിക്കുന്നു എന്നത് എത്ര സങ്കടകരമായ വാര്‍ത്തയാണ്’- പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വിമാനം തകര്‍ന്നു വീണ കെട്ടിടത്തിലുണ്ടായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജീവന് നഷ്ടമായിരിക്കുന്നു എന്നതും വേദനാജനകമായി. മരിച്ചവരില്‍ മലയാളിയായ രഞ്ജിതയും ഉണ്ടെന്നറിയുന്നു. വാക്കുകള്‍ക്കോ, മറ്റെന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ക്കോ ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് ഇന്നത്തെ സായാഹ്നം രാജ്യത്തിന് നല്‍കിയിരിക്കുന്നത്. വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളിയായ രഞ്ജിതയടക്കമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും അനുശോചനം നേരുന്നു.-കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
kerala
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 കടന്നു
നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 3 മരണങ്ങളും സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 7154 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങളും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിചെര്‍ത്തു.
ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ പൂര്‍വേഷിയന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എക്സ്.എഫ്.ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. കോവിഡ് വകഭേദം തിരിച്ചറിയാനായുള്ള ജിനോമിക് സീക്വന്‍സിങ് നടന്നുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
kerala
വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ; പൊലീസുകാരന് അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുക്കാരനാണ് പിടിയിലായത്.

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വനിത പൊലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിക്യാമറ വെച്ച പൊലീസുകാരന് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് പിടിയിലായത്.
വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്ത് പ്രതി ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനു ശേഷം ഒരു വനിത ഉദ്യോഗസ്ഥയെ ഇയാള്‍ ഭീഷണിപെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭീഷണിപ്പെടുത്തലിനിരയായ ഉദ്യോഗസ്ഥ വനിത സെല്ലിലും സൈബര്‍ ക്രൈമിലും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടിക്കൂടിയത്. പ്രതിയുടെ ഫോണില്‍ നിന്ന് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും
-
News2 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്