kerala
ദുബൈ വിമാനത്താവളത്തില്‍ ആദ്യആറുമാസം എത്തിയത് 61 ലക്ഷം ഇന്ത്യക്കാര്‍
യാത്രക്കാരുടെ ആധിക്യം ദുബൈയുടെ സമ്പത്വ്യവസ്ഥതന്നെ ഉയര്‍ത്തിയതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കി.

റസാഖ് ഒരുമനയൂര്‍
അബുദാബി: ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറുപത്തിയൊന്ന് ലക്ഷം ഇന്ത്യക്കാര്‍ യാത്ര ചെയ്തതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കു ന്നു. മൊത്തം 44.9 ദശലക്ഷം പേരാണ് 2024 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30വരെയുള്ള കാലയളവില്‍ ദു ബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 6.1 ദശലക്ഷം പേര് ഇന്ത്യയില്‍നിന്നുള്ളവരായിരുന്നു.
യാത്രക്കാരുടെ ആധിക്യം ദുബൈയുടെ സമ്പത്വ്യവസ്ഥതന്നെ ഉയര്‍ത്തിയതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കി. മുന്‍വര്‍ഷത്തേക്കാള്‍ എട്ടുശതമാനം വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. പ്രധാന അന്താരാഷ്ട്ര വിപണികളുമായുള്ള ശക്തമായ ബന്ധം കൂടുതല്‍ സുദൃഢമാക്കി ആഗോള ഗേറ്റ്വേ എന്ന ഖ്യാതി ദുബൈ ഇതിനകം നേടിയിട്ടുണ്ട്.
ദുബൈ സാമ്പത്തിക-ടൂറിസം വകുപ്പ് അടുത്തിടെ പുറത്തുവിട്ട ഈ കണക്കുകളനുസരിച്ചു ദുബൈ ജിഡിപി വളര്‍ച്ച വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 2024 ഒന്നാം പാദത്തില്‍ 115 ബില്യണ്‍ ദിര്‍ഹത്തിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 3.2% വര്‍ധനവാണുണ്ടായത്. ‘ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ റെക്കോര്‍ഡ് ഭേദിച്ച പ്രകടനം ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ തങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന തായി ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ് അഭിപ്രായപ്പെട്ടു, പ്രതിഭകളെയും ബിസിനസുക ളെയും ആകര്‍ഷിക്കുന്ന കാര്യത്തില്‍ ദുബായ് ആഗോള നഗരങ്ങളില്‍ മുന്‍പന്തിയിലാണ്.
ദുബൈ ലോകമെ മ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രവേശന കവാടമായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഇന്ത്യയെപ്പോലുള്ള പ്രധാന വിപണികളില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡും ചൈന പോലുള്ള വിപണികളും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. 2024ല്‍ 91.8 ദശല ക്ഷം യാത്രക്കാരുമായി റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള തയാറെടുപ്പിലാണ്. ദക്ഷിണേഷ്യ, പടിഞ്ഞാറന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളും വിമാനത്താവളത്തിന്റെ തുടര്‍ച്ചയായ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ചൈനയില്‍നിന്ന് ദശലക്ഷം പേരാണ് ദുബൈയിലെത്തിയത്.
സൗദി അറേബ്യ 3.7 ദശലക്ഷം, യുണൈറ്റഡ് കിംഗ്ഡം 2.9 ദശലക്ഷം, പാകിസ്ഥാന് 2.3 ദശലക്ഷം, യുണൈറ്റഡ് സ്റ്റേറ്റ്സ് 1.7 ദശലക്ഷം, റഷ്യ 1.3 ദശലക്ഷം, ജര്‍മ്മനി 1.3 ദശലക്ഷം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍നന്നുള്ള യാത്രക്കാരുടെ കണക്കുകള്‍. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്ന മൂന്ന് നഗരങ്ങളാണ് പട്ടികയിലുള്ളത്. ലണ്ടന്‍ 1.8 ദശലക്ഷം, റിയാദ് 1.6 ദശലക്ഷം, മുംബൈ 1.2 ദശലക്ഷം എന്നിവയാണ് ആദ്യ മൂന്ന് നഗര ലക്ഷ്യസ്ഥാനങ്ങള്‍.
106 രാജ്യങ്ങളിലെ 269 വിമാനത്താവളങ്ങളിലേക്ക് ദുബൈ വിമാനത്താവളത്തില്‍നിന്നും വ്യോമഗതാഗത സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട. 101 അന്താരാഷ്ട്ര എയര്‍ലൈനുകളാണ് ദുബൈയില്‍ വന്നുപോയിക്കൊണ്ടിരിക്കുന്നത്. മൊത്തം 216,000 ഫ്ളൈറ്റുകളാണ് ഈ കാലയളവില്‍ സര്‍വ്വീസ് നടത്തി യത്. കഴിഞ്ഞവര്‍ഷത്തെ ആദ്യ ആറ് മാസത്തെ അപേക്ഷിച്ച് 7.2% വര്‍ദ്ധനവുണ്ടായി.
7.9 ദശലക്ഷം യാത്ര ക്കാരുള്ള ജനുവരിയായിരുന്നു ഏറ്റവും തിരക്കേറിയ മാസം. ആദ്യആറുമാസത്തിനിടെ 39.7 ദശലക്ഷം ബാഗുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തു. 6.7% വര്‍ദ്ധനവുണ്ടായി. വിമാനം ലാന്റ് ചെയ്തു 45 മി നിറ്റിനുള്ളില്‍ 92% ബാഗേജുകളും എത്തിച്ചുകൊടുത്തു. ഓരോ വിമാനയാത്രയിലും ശരാശരി യാത്രക്കാ രുടെ എണ്ണം 213 ആയിരുന്നു. 2023നെ അപേക്ഷിച്ച് ലോഡ് 77% എന്ന നിലയില്‍ സ്ഥിരമായി തുടര്‍ന്നു.
kerala
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു.

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാ പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില്‍ അറബിയും മഹലും സിലബസില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു. സ്കൂളുകളില്‍ അറബി, മഹല്‍ ഭാഷകള്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു.
ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠി മെയ് 14ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
അറബിയും മഹലും എടുത്ത് കളഞ്ഞ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ നടപടി 70 വര്‍ഷത്തോേളമായി നിലനില്‍ക്കുന്ന സംവിധാനം ഇല്ലാതാക്കുമെന്നും ഇതില്‍ പഠനങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
kerala
കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി; ആലുവയില്‍ യുവാവ് ബസിന്റെ താക്കോല്‍ ഊരിയെറിഞ്ഞു
തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്ത കാറാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരോപിച്ചു.

ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോല്‍ ഊരിയെറിഞ്ഞ് യുവാവിന്റെ അധിക്രമം. സംഭവത്തില്‍ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു. തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്ത കാറാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരോപിച്ചു.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നും മാളയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ താക്കോലാണ് മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപത്ത് വെച്ച് യുവാവ് ഊരിയെറിഞ്ഞത്. സംഭവ ശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവാവ് മാള ഡിപ്പോയില്‍ എത്തിയെങ്കിലും ജീവനക്കാര്‍ മാപ്പ് നിഷേധിച്ചു.
kerala
മുന്‍ ജീവനക്കാര്‍ക്കെതിരെ തെളിവ്; കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ പരാതി കൗണ്ടര്‍ കേസാക്കി പരിഗണിക്കും
പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

ദിയാ കൃഷ്ണയുടെ ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഇതേതുടര്‍ന്ന്, നടന് കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കും. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.
-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india20 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍