Connect with us

kerala

ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചക്ക് ഉറ്റബന്ധുവിനെ വിട്ടത് കല്യാണം ആലോചിക്കാനാണോ? മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നത് മറുപടിയില്ലാത്തത് കൊണ്ട്: പി.എം.എ സലാം

തലശ്ശേരി കലാപവും കുഞ്ഞിരാമന്റെ മരണവുമൊക്കെ കേരളം പലതവണ ചർച്ച ചെയ്തതാണ്. പള്ളി സംരക്ഷിക്കുമ്പോഴാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് എന്നത് സി.പി.എമ്മുകാർ കാലങ്ങളായി പ്രചരിപ്പിക്കുന്ന ഗീബൽസിയൻ നുണയാണ്.

Published

on

കേരള രാഷ്ട്രീയവും മതേതര പൊതുസമൂഹവും നടുക്കത്തോടെ കേട്ട ആരോപണങ്ങൾക്ക് യാതൊരു മറുപടിയും പറയാനില്ലാത്തത് കൊണ്ടാണ് വിഷയം വഴിതിരിച്ചുവിട്ട് മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. തലശ്ശേരി കലാപവും കുഞ്ഞിരാമന്റെ മരണവുമൊക്കെ കേരളം പലതവണ ചർച്ച ചെയ്തതാണ്. പള്ളി സംരക്ഷിക്കുമ്പോഴാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് എന്നത് സി.പി.എമ്മുകാർ കാലങ്ങളായി പ്രചരിപ്പിക്കുന്ന ഗീബൽസിയൻ നുണയാണ്. പിണറായി ആ നുണ ആവർത്തിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ, കേരളത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെ തരംതാഴരുത്.

കുഞ്ഞിരാമൻ കൊല്ലപ്പെട്ടു എന്ന് പറയുന്നത് 1972 ജനുവരി 3ന് രാത്രിയാണ്. കലാപം അവസാനിച്ച് രണ്ട് നാൾ കഴിഞ്ഞ ശേഷം. കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്. കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത 51 കേസുകളിൽ കുഞ്ഞിരാമന്റെ മരണം തലശ്ശേരി കലാപത്തിന്റെ ഭാഗമായുള്ള അക്രമത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരായ കക്ഷികൾ ആകെ 41 സ്റ്റേറ്റ്മെന്റുകൾ ഫയൽ ചെയ്തിട്ടുണ്ടായിരുന്നു.

ഒന്നിൽ പോലും യു.കെ കുഞ്ഞിരാമന്റെ കൊലപാതകം പരാമർശിച്ചിട്ടില്ല. 110 പൊതുസാക്ഷികളും 28 കമ്മീഷൻ വരുത്തിയ സാക്ഷികളും ഉൾപ്പെടെ 138 സാക്ഷികളെ കമ്മീഷൻ വിസ്തരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾപോലും കുഞ്ഞിരാമന്റെ കൊലപാതകം കമ്മീഷൻ മുമ്പാകെ കൊണ്ടുവന്നിട്ടില്ല. കമ്മീഷൻ മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവിന്റെ ഭാഗമായി സ്വീകരിച്ച 288 രേഖകളിൽ ഒന്ന് പോലും കുഞ്ഞിരാമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല.

വസ്തുതകൾ ഇതായിരിക്കെ നുണക്കഥകൾ ആവർത്തിച്ച് വിഷയം മാറ്റാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല. ആർ.എസ്.എസ്സിന്റെ ഉന്നത നേതാവ് റാം മാധവുമായി എ.ഡി.ജി.പി കോവളത്ത് കൂടിക്കാഴ്ച നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവും കണ്ണൂരിലെ പ്രമുഖ ബിസിനസ്സുകാരനും കൂടെയുണ്ടായിരുന്നു.

രാഷ്ട്രീയമായ സെറ്റിൽമെന്റുകൾക്കല്ലാതെ കല്യാണാലോചനക്ക് വേണ്ടിയാണോ മുഖ്യമന്ത്രി ബന്ധുവിനെ പറഞ്ഞുവിട്ടത്? ഇതൊക്കെ നിസ്സാരമായി തള്ളിക്കളയാമെന്നാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സ്പീക്കറുമൊക്കെ കരുതുന്നതെങ്കിൽ അത് നടപ്പുള്ള കാര്യമല്ല. രാഷ്ട്രീയ ബോധവും മതേതര ചിന്തയും കൈമോശം വന്നിട്ടില്ലാത്ത കേരളം ഈ അവിശുദ്ധ ബാന്ധവത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങും. ആ പ്രതിഷേധത്തിന്റെ മുൻനിരയിൽത്തന്നെ മുസ്‌ലിംലീഗുണ്ടാകും.- പി.എം.എ സലാം പറഞ്ഞു. വാചക കസർത്ത് കൊണ്ട് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന്‍ സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന്‍ സൗബിന്‍ ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Published

on

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

Trending