Connect with us

kerala

ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചക്ക് ഉറ്റബന്ധുവിനെ വിട്ടത് കല്യാണം ആലോചിക്കാനാണോ? മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നത് മറുപടിയില്ലാത്തത് കൊണ്ട്: പി.എം.എ സലാം

തലശ്ശേരി കലാപവും കുഞ്ഞിരാമന്റെ മരണവുമൊക്കെ കേരളം പലതവണ ചർച്ച ചെയ്തതാണ്. പള്ളി സംരക്ഷിക്കുമ്പോഴാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് എന്നത് സി.പി.എമ്മുകാർ കാലങ്ങളായി പ്രചരിപ്പിക്കുന്ന ഗീബൽസിയൻ നുണയാണ്.

Published

on

കേരള രാഷ്ട്രീയവും മതേതര പൊതുസമൂഹവും നടുക്കത്തോടെ കേട്ട ആരോപണങ്ങൾക്ക് യാതൊരു മറുപടിയും പറയാനില്ലാത്തത് കൊണ്ടാണ് വിഷയം വഴിതിരിച്ചുവിട്ട് മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. തലശ്ശേരി കലാപവും കുഞ്ഞിരാമന്റെ മരണവുമൊക്കെ കേരളം പലതവണ ചർച്ച ചെയ്തതാണ്. പള്ളി സംരക്ഷിക്കുമ്പോഴാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് എന്നത് സി.പി.എമ്മുകാർ കാലങ്ങളായി പ്രചരിപ്പിക്കുന്ന ഗീബൽസിയൻ നുണയാണ്. പിണറായി ആ നുണ ആവർത്തിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ, കേരളത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെ തരംതാഴരുത്.

കുഞ്ഞിരാമൻ കൊല്ലപ്പെട്ടു എന്ന് പറയുന്നത് 1972 ജനുവരി 3ന് രാത്രിയാണ്. കലാപം അവസാനിച്ച് രണ്ട് നാൾ കഴിഞ്ഞ ശേഷം. കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്. കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത 51 കേസുകളിൽ കുഞ്ഞിരാമന്റെ മരണം തലശ്ശേരി കലാപത്തിന്റെ ഭാഗമായുള്ള അക്രമത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരായ കക്ഷികൾ ആകെ 41 സ്റ്റേറ്റ്മെന്റുകൾ ഫയൽ ചെയ്തിട്ടുണ്ടായിരുന്നു.

ഒന്നിൽ പോലും യു.കെ കുഞ്ഞിരാമന്റെ കൊലപാതകം പരാമർശിച്ചിട്ടില്ല. 110 പൊതുസാക്ഷികളും 28 കമ്മീഷൻ വരുത്തിയ സാക്ഷികളും ഉൾപ്പെടെ 138 സാക്ഷികളെ കമ്മീഷൻ വിസ്തരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾപോലും കുഞ്ഞിരാമന്റെ കൊലപാതകം കമ്മീഷൻ മുമ്പാകെ കൊണ്ടുവന്നിട്ടില്ല. കമ്മീഷൻ മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവിന്റെ ഭാഗമായി സ്വീകരിച്ച 288 രേഖകളിൽ ഒന്ന് പോലും കുഞ്ഞിരാമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല.

വസ്തുതകൾ ഇതായിരിക്കെ നുണക്കഥകൾ ആവർത്തിച്ച് വിഷയം മാറ്റാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല. ആർ.എസ്.എസ്സിന്റെ ഉന്നത നേതാവ് റാം മാധവുമായി എ.ഡി.ജി.പി കോവളത്ത് കൂടിക്കാഴ്ച നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവും കണ്ണൂരിലെ പ്രമുഖ ബിസിനസ്സുകാരനും കൂടെയുണ്ടായിരുന്നു.

രാഷ്ട്രീയമായ സെറ്റിൽമെന്റുകൾക്കല്ലാതെ കല്യാണാലോചനക്ക് വേണ്ടിയാണോ മുഖ്യമന്ത്രി ബന്ധുവിനെ പറഞ്ഞുവിട്ടത്? ഇതൊക്കെ നിസ്സാരമായി തള്ളിക്കളയാമെന്നാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സ്പീക്കറുമൊക്കെ കരുതുന്നതെങ്കിൽ അത് നടപ്പുള്ള കാര്യമല്ല. രാഷ്ട്രീയ ബോധവും മതേതര ചിന്തയും കൈമോശം വന്നിട്ടില്ലാത്ത കേരളം ഈ അവിശുദ്ധ ബാന്ധവത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങും. ആ പ്രതിഷേധത്തിന്റെ മുൻനിരയിൽത്തന്നെ മുസ്‌ലിംലീഗുണ്ടാകും.- പി.എം.എ സലാം പറഞ്ഞു. വാചക കസർത്ത് കൊണ്ട് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി

ഹരജി 26ന് വീണ്ടും പരിഗണിക്കും.

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്‌ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ ഇന്ന് ഹാജരായില്ല. കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം

കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

Published

on

കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.

കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്‌റ്റോപ്പിലാണ് അപകടം ഉണ്ടായത്.

കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.

Continue Reading

Trending