Connect with us

india

എന്‍ഡിഎ സര്‍ക്കാര്‍ വീഴുമോ? ഹരിയാന,ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പുകള്‍ മോദിയുടെ ചങ്കിടിപ്പേറ്റുന്നു

മുതിര്‍ന്ന വനിതാ നേതാവ് കുമാരി ഷെല്‍ജ ഭൂപീന്ദര്‍ ഹുഡയ്‌ക്കൊപ്പം ശക്തമായി രംഗത്തിറങ്ങിയത് ബിജെപിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി.

Published

on

ഹരിയാനയും, ജമ്മുകശ്മീരും നിര്‍ണയിക്കും എന്‍ഡിഎ സര്‍ക്കാരിന്റെ ഭാവി, എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എല്ലാ അഭിപ്രായ സര്‍വ്വേകളും പ്രവചിച്ചു കഴിഞ്ഞു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിയെഴുതാന്‍ പോകുന്ന ജമ്മു കാശ്മീരും മറിച്ച് ചിന്തിക്കുന്നതേ ഇല്ല.

ഗുസ്തി താരങ്ങളുടെയും കര്‍ഷക പ്രതിഷേധങ്ങളുടെയും കടുത്ത എതിര്‍പ്പ് ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ ചെറുതായൊന്നുമല്ല അലട്ടുന്നത്. ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 10 ല്‍ 5 സീറ്റും പിടിച്ചെടുത്ത് കോണ്‍ഗ്രസ് ഡ്രൈവിങ് സീറ്റില്‍ തന്നെയാണ്. മുതിര്‍ന്ന വനിതാ നേതാവ് കുമാരി ഷെല്‍ജ ഭൂപീന്ദര്‍ ഹുഡയ്‌ക്കൊപ്പം ശക്തമായി രംഗത്തിറങ്ങിയത് ബിജെപിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി.

ഹരിയാനയില്‍ ജാട്ട് വിഭാഗവും കര്‍ഷകരും രജപുത്രരും വ്യത്യസ്ത കാരണങ്ങളാല്‍ ബിജെപിക്കെതിരാണ്. ജാട്ട് വിഭാഗത്തിന്റെ പാര്‍ട്ടിയും മുന്‍ സഖ്യകക്ഷിയുമായ ജെജെപി ശക്തമായ ബിജെപി വിമര്‍ശനത്തിലൂടെ കോട്ടകള്‍ കാത്തുരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്ന സാഹചര്യമില്ല.

നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള സഖ്യത്തിലൂടെ ജമ്മു കാശ്മീരിലും കോണ്‍ഗ്രസ് ഡ്രൈവിംഗ് സീറ്റിലാണ് എന്നത് ബിജെപിയെ ചെറുതായൊന്നുമല്ല സമ്മര്‍ദത്തിലാഴ്ത്തിയിട്ടുള്ളത്. ജമ്മു കാശ്മീരിലെ ആകെ സീറ്റുകളില്‍ ബിജെപി ശ്രദ്ധിക്കുന്നത് ജമ്മു മേഖലയില്‍ മാത്രമാണ്. ഇവിടെ നിന്ന് പരമാവധി സീറ്റ് നേടി മുഖ്യ പ്രതിപക്ഷമാകാനാണ് ബിജെപി ശ്രമം. പതിവില്‍ നിന്ന് വ്യത്യസ്തമായി മോദിയല്ല ഇക്കുറി ഈ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. മോദി പ്രഭാവം മങ്ങുന്നു എന്ന് ഇതില്‍ നിന്നുതന്നെ വ്യക്തം. പരാജയത്തിന്റെ ഉത്തരവാദിത്തം മോദിയുടെ തലയില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ഈ വര്‍ഷമൊടുവില്‍ മഹാരാഷ്ട്രയും തുടര്‍ന്ന് ഝാര്‍ഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപി ഇവിടങ്ങളിലെല്ലാം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കരുത്തരായ പ്രാദേശിക നേതാക്കളുടെ അഭാവമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇതിനൊപ്പം മോദിയുടെ തട്ടകമായ ഗുജറാത്തും തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തന്നെ മുന്നോട്ടുപോകുമെന്ന സൂചനകള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇവിടങ്ങളിലാകെ തെരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടായാല്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അവതാളത്തിലാകും.

india

നൈജീരിയയിലെ സ്‌കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

Published

on

അബുജ: നൈജീരിയ വീണ്ടും  സ്‌കൂള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ നടുവില്‍. നൈഗര്‍ നോര്‍ത്ത് സെന്‍ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ വെള്ളിയാഴ്ച ആയുധധാരികള്‍ അതിക്രമിച്ചുകയറി 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന്‍ ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

CAN നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്‌കൂള്‍ സന്ദര്‍ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 88 കുട്ടികളെയും പ്രതികള്‍ വീണ്ടും പിടികൂടിയതായി വിവരമുണ്ട്.

സംഭവത്തിനു 170 കിലോമീറ്റര്‍ അകലെയുള്ള അയല്‍ സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്‌ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.

സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

india

ജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു

സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.

Published

on

ജമ്മുകശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന്‍ വീരമൃത്യുവിന് കീഴടങ്ങി. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയും സൈന്യത്തില്‍ 27 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയുമായ സബ്േദാര്‍ സജീഷ് കെ (47) നാണ് മരണം സംഭവിച്ചത്. സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.

ഇന്നലെ നടന്ന അപകടത്തെ തുടര്‍ന്ന് സജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈന്യം ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു.

നാളെ രാവിലെ നാട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരകര്‍മ്മങ്ങള്‍ നടക്കും.

 

Continue Reading

india

ഡല്‍ഹിയില്‍ വന്‍ ആയുധക്കടത്ത് സംഘം പിടിയില്‍

ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Published

on

ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ബന്ധം സംഘത്തിനുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.

സംഘത്തിലെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ കൊടുംകുറ്റവാളി മന്‍ദീപ്, സംഘാംഗങ്ങളായ ഉത്തര്‍പ്രദേശ് സ്വദേശി രോഹന്‍, മോനു എന്നിവരാണ് പിടിയിലായത്. 10 വിദേശ തോക്കുകളും 92 വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലക്കേസുകളില്‍ പ്രതിയായ സോനു ഖത്രിയുടെ കൂട്ടാളിയാണ് മന്‍ദീപ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ അതിര്‍ത്തിക്ക് സമീപമുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിവെക്കുകയും തുടര്‍ന്ന് സംഘം അത് ശേഖരിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിടിയിലാകാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിന്റെ മുഖ്യപ്രതിയായി ജസ്പ്രീത് അഥവാ ‘ജസ്സ’യെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പാകിസ്താനുമായി നേരിട്ട് ബന്ധപ്പെടുകയും അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണു സംശയം. പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Trending