Connect with us

kerala

ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല

Published

on

140 KM ൽ കൂടുതൽ ദൈർഘ്യമുള്ള ബസ്റൂട്ടുകളും ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് പെർമിറ്റുകളും സ്വകാര്യ ബസുടമകൾക്ക് നൽകേണ്ടതില്ല എന്ന സർക്കാർ നോട്ടിഫിക്കേഷൻ ബഹു: കേരള ഹൈക്കോടതി റദ്ദാക്കിയിട്ടും വർഷങ്ങളായി സർവിസ് നടത്തിക്കൊണ്ടിരുന്ന ബസുകളുടെ പെർമിറ്റുകൾ പുതുക്കിനൽകാത്തത് പ്രതിഷേധാർഹവും ഹൈക്കോടതി വിധിയുടെ ലംഘനവുമാണ് മേൽ കാറ്റഗറിയിലുള്ള പെർമിറ്റുകൾ സ്വകാര്യബസുകൾക്ക് നൽകേണ്ടതില്ല എന്ന സർക്കാർ നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ എന്ന സംഘടനയും ഏതാനും ചില ബസുടമകളും നൽകിയ കേസിലാണ് ബഹു കേരള ഹൈക്കോടതി 2024 നവമ്പർ ആറാം തിയ്യതി മേൽ നോട്ടിഫിക്കേഷൻ റദ്ദാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.

എന്നാൽ മേൽ പെർമിറ്റുകൾ അനുവദിച്ചാൽ KSRTC ക്ക് വലിയ സാമ്പത്തിക നഷ്ട മുണ്ടാവുമെന്ന തെറ്റായ കാരണം പറഞ്ഞാണ് ഗതാഗതവകുപ്പ് പെർമിറ്റുകൾ പുതുക്കി നൽകാതിരിക്കുന്നത്. KSRTC യുടെ ഇതുവരെയുള്ള നഷ്ടക്കണക്കുകൾ പരിശോധിച്ചാൽ തന്നെ ഇതിലെ വിരോധാഭാസം ബോദ്ധ്യപ്പെടുന്നതാണ്. 2013 മുതൽക്കാണ് ദീർഘ ദൂര സർവീസ് നടത്തുന്ന 243 സ്വകാര്യ ബസുകൾ ഏറ്റെടുത്തത് മേൽ ബസ് റൂട്ടുകൾ ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന നഷ്ടത്തേക്കാൾ എത്രയോ ഇരട്ടിയാണ് KSRTC യുടെ നിലവിലെ നഷ്ടക്കണക്ക്.

ദീർഘ ദൂര പെർമിറ്റുകൾ KSRTC ഏറ്റെടുക്കുന്നതിന് മുമ്പ് 5000 KSRTC ബസുകൾ സർവിസ് നടത്തിയിരുന്നുവെങ്കിൽ ഇന്ന് നാലായിരത്തിൽ താഴെ മാത്രമേ സർവിസ് നടത്തി വരുന്നുള്ളു. അതുപോലെ ആ സമയത്ത് മൂന്നു റോ നാനൂറോ കോടിയാണ് KSRTC ക്ക് വേണ്ടി ബഡ്ജറ്റിൽ വകയിരുത്തിയിരുന്നുള്ളു. എങ്കിൽ 2024 – 2025 ബഡ്ജറ്റിൽ തൊള്ളായിരം കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ അറുനൂറു കോടി രൂപ ഇതിനകം തന്നെ സർക്കാർ KSRTC ക്ക് നൽകിക്കഴിഞ്ഞു. 243 ബസ് റൂട്ടുകളിൽ ഭൂരിഭാഗവും സറണ്ടർ ചെയ്യുകയോ പെർമിറ്റ് പുതുക്കാൻ കഴിയാതെ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്.

100 ൽ താഴെ മാത്രം ബാക്കി വരുന്ന ദീർഘ ദൂര ബസ് പെർമിറ്റുകൾ സ്വകാര്യ ബസുകൾക്ക് നൽകിയാൽ KSRTC നശിച്ചു പോവുമെന്ന വാദം അംഗികരിക്കാൻ കഴിയില്ല. അതു പോലെ ലിമിറ്റഡ് സ്‌റ്റോപ്പായി സർവിസ് നടത്തിയിരുന്ന ബസുകൾ ഓർഡിനറിയാക്കണമെന്ന സർക്കാർ വാദവും കോടതി അoഗീകരിച്ചിട്ടില്ല.
ഇത് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്രാസൗകര്യം നഷ്പ്പെടുത്തുന്നു എന്ന് മാത്രമല്ല മേൽ ബസുകളിലെ തൊഴിലാളികൾക്ക് ലഭ്യമായി കൊണ്ടിരുന്ന തൊഴിലും നഷ്ടപ്പെടുത്തുന്നതാണ്. കൂടാതെ കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി ബസ് സർവീസ് നടത്തുന്ന ബസ് ഉടമകൾ കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്.

ആയതിനാൽ ദീർഘകാലം ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനും സർക്കാരും KSRTC യുo തമ്മിലുണ്ടായ കേസിലെ ബഹു കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലും പൊതു ഗതാഗതമേഖലയിലെ യാത്രാ സൗകര്യവും ബസ് തൊഴിലാളികളുടെയും ബസ് ഉടമകളുടെയും ജീവിതോപാധിയാണെന്നതും കണക്കിലെടുത്ത് ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തി മേൽ ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകാനുള്ള നിർദ്ദേശങ്ങൾ ഗതാഗത വകുപ്പിലെ RTO മാർക്ക് നൽകേണ്ടതാണ്. അല്ലാത്തപക്ഷം ബസ്‌സർവീസു കൾ നിർത്തി വെക്കുന്നതുൾപ്പെടെയുള്ള പ്രക്ഷോഭസമരങ്ങൾക്ക് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ നിർബന്ധിതമാകുന്നതാണെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ എരിക്കുന്നൻ പറഞ്ഞു.

kerala

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍

പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

Published

on

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.

Continue Reading

kerala

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

Published

on

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.

പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.

Continue Reading

kerala

കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബുവിനെയാണ് കൈക്കൂലി വാങ്ങിയതില്‍ കോട്ടയം വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്.

Published

on

കൈകൂലിക്കേസില്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബുവിനെയാണ് അധ്യാപക പുനര്‍നിയമനത്തിനായി കൈക്കൂലി വാങ്ങിയതില്‍ കോട്ടയം വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്.

ഫയലുകള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പരാതിക്കാരില്‍ നിന്നും പ്രതികള്‍ ഒന്നര ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് കേസ്. വടകര സ്വദേശിയായ മുന്‍ അധ്യാപകന്‍ വിജയന്‍ നേരത്തെ പിടിയിലായിരുന്നു.

Continue Reading

Trending