Connect with us

kerala

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ക്രൂരത വിവരിച്ച് മുന്‍ ആയ

കുട്ടികളെ ഉപദ്രവിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവര്‍ അതുപോലെ തിരിച്ചുകയറും

Published

on

തിരുവനന്തപുരം: മാതാപിതാക്കള്‍ ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്തതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതിയില്‍ അഭയം തേടിയെത്തുന്ന കുഞ്ഞുമക്കളോട് ആയമാര്‍ ചെയ്യുന്ന ക്രൂരത വിവരിച്ച് ശിശുക്ഷേമ സമിതിയിലെ മുന്‍ ആയ. മൂന്ന്, നാല് വയസ്സുകാരായ കുട്ടികളെ വരെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നുണ്ട്. കുഞ്ഞുമക്കളുടെ ജനനേന്ദ്രിയത്തിലടക്കം ഉപദ്രവിക്കുന്നതായും സി.സി.ടി.വി നിരീക്ഷണം ഇല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് മര്‍ദിക്കുന്നതായും ഇവര്‍ പറഞ്ഞു.

കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ആയമാര്‍ ഉള്ളംകാലില്‍ നുള്ളി വേദനിപ്പിക്കും. ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കും. ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നതടക്കം പതിവ് കാഴ്ചയാണ്.എപ്പോഴും വയറിളക്കമുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തിനോട് ചേര്‍ന്ന് ചീര്‍പ്പ് കൊണ്ട് തുടര്‍ച്ചയായി അടിച്ചു. ഈ കുഞ്ഞ് തന്നോട് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. അടികിട്ടിയ ഭാഗത്ത് ചീര്‍പ്പിന്റെ പാട് കാണാമായിരുന്നു. അന്ധരായ കുട്ടികളെ മാനസികമായി പീഡിപ്പിക്കുമായിരുന്നു.

കുട്ടികളെ ഉപദ്രവിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവര്‍ അതുപോലെ തിരിച്ചുകയറും. കുട്ടികളെ ഉപദ്രവിക്കുന്നതിനെ കുറിച്ച് പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു. ഇപ്പോള്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികള്‍ ആയവര്‍ നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞാല്‍ താത്കാലികമായി ഇവരെ പുറത്താക്കും. പാര്‍ട്ടി ഇടപെട്ട് പിന്നീട് വീണ്ടും നിയമനം നല്‍കുമെന്നും മുന്‍ ആയ പറഞ്ഞു.

അതേസമയം, കുട്ടിയെ ഉപദ്രവിച്ച മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ച കാര്യം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയാണ് ആയമാര്‍ മറച്ച് വെച്ചത്. ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ മറ്റൊരു ആയയാണ് വിവരം പുറത്തറിയിച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയില്‍ ആയമാര്‍ ഇതേക്കുറിച്ച് പരസ്പരം പറഞ്ഞിരുന്നു.

ഈ കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തതായി പ്രധാന പ്രതി അജിത കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയില്‍ വെച്ച് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. ഇത്‌കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ ആയയാണ് മര്‍ദനത്തിനിരയായ കുഞ്ഞിന്‍ന്റെ സ്വകാര്യ ഭാഗത്തെ മുറിവുകള്‍ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. സ്വകാര്യഭാഗത്തും പിന്‍ഭാഗത്തും കൈക്കും മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്.

ക്രൂരമായി മുറിവേറ്റുവെന്ന് ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്നുപേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കേസില്‍ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി

പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു

Published

on

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി. നാല് ദിവസം മുന്‍പാണ് നെയ്യാറ്റിന്‍കര സ്വദേശിയായ രഞ്ജുവിനെ കാണാതായത്. ഈ മാസം നാലിന് ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെയാണ് കാണാതായത്. സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്‌നങ്ങളും ഇല്ലെന്ന് രഞ്ജുവിന്റെ കുടുംബംവ്യക്തമാക്കിയിരുന്നു. പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു.

നെയ്യാറ്റിന്‍കര പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. അവസാനം പരിപാടി ആലപ്പുഴയിലായതിനാല്‍ കേസ് അന്വേഷണം ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്‌

Continue Reading

kerala

ഓപ്പറേഷന്‍ ഡി ഹണ്ട്; 92 കേസുകള്‍, 103 പേര്‍ അറസ്റ്റില്‍

മയക്കുമരുന്ന് വില്‍പ്പന സംശയിക്കുന്ന 1866 പേരെ പരിശോധനക്ക് വിധേയമാക്കി.

Published

on

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 103 പേര്‍ അറസ്റ്റില്‍. 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പന സംശയിക്കുന്ന 1866 പേരെ പരിശോധനക്ക് വിധേയമാക്കി. ഈ കേസുകളില്‍ എല്ലാം കൂടി എംഡിഎംഎ (8.96 ഗ്രാം), കഞ്ചാവ് (8171 ഗ്രാം), കഞ്ചാവ് ബീഡി (65 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. ഈ നമ്പറിൽ (9497927797) ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ വിവരം രഹസ്യമായിരിക്കും.

Continue Reading

kerala

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.

Continue Reading

Trending