Connect with us

kerala

കുറ്റവാളികള്‍ക്കൊപ്പം ശയനം നടത്തുന്ന സി.പി.എം

കണ്ണൂരില്‍ വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് സി.പി.എം നേതാക്കള്‍ കുറ്റകൃത്യത്തോട് രാജിയായത്.

Published

on

ക്രിമിനലുകള്‍ക്കൊപ്പമാണ് എന്നും കേരളത്തിലെ സി.പി.എമ്മിന്റെ സഹവാസം. സംസ്ഥാനത്ത് ഏതൊരു കുറ്റകൃത്യം നടന്നാലും അതില്‍ ഒരു വശത്ത് സി.പി.എമ്മായിരിക്കുമെന്നത് ആലങ്കാരിക വാക്കല്ല. പ്രത്യേകിച്ച് രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍. പ്രതികളെ ഒളിപ്പിക്കുന്നതിലും അവരെ രക്ഷപെടു ത്തിയെടുക്കുന്നതിലും ആ പാര്‍ട്ടി വളരെ മിടുക്കുകാണിക്കാറുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കോടതികളില്‍ കേസ് പരാജയപ്പെടുത്താന്‍ യഥാര്‍ത്ഥ പ്രതികളെ മാറ്റി പകരം നിരപരാധികളെ പ്രതിഷ്ഠിക്കുകയും തന്മൂലം കേസ് തോറ്റുപോകുന്ന അവസരങ്ങളും സി.പി.എം സൃഷ്ടിച്ചെടുക്കാറുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും അവര്‍ യാതൊരു തെറ്റും കാണുന്നില്ലെന്നു മാത്രമല്ല, എന്തോ വീര്യ കൃത്യമായാണ് കണക്കാക്കപ്പെടുന്നതും. നാട്ടിലെ നിയമവ്യവസ്ഥക്ക് പാര്‍ട്ടി ഇത്രയൊക്കെയേ വില കല്‍പ്പിക്കുന്നുള്ളുവെന്ന് സാരം. എന്തുതന്നെ വന്നാലും തങ്ങളുടെ പാര്‍ട്ടിയും സഖാക്കളും രക്ഷപ്പെടണം എന്ന ചിന്ത മാത്രമേ സി.പി.എമ്മിനുള്ളു. ക്രിമിനലുകള്‍ക്കൊപ്പം ശയനം നടത്തുന്നതില്‍ തെറ്റൊന്നും കാണാത്തതും അതുകൊണ്ടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം സി.പി.എമ്മും അതിന്റെ നേതാക്കളും ക്രിമിനല്‍ പ്രതികളെ വെള്ളപൂശാനും അവര്‍ക്കൊപ്പം നില്‍ക്കാനും നടത്തിയ ശ്രമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം എളുപ്പം മനസ്സിലാകും.

കണ്ണൂരില്‍ വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് സി.പി.എം നേതാക്കള്‍ കുറ്റകൃത്യത്തോട് രാജിയായത്. വടക്കുമ്പാട് നിഖില്‍ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ കൂട്ടത്തോടെയെത്തിയത്. സംസ്ഥാന സമിതി അംഗം പി ജയരാ ജന്‍, ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കാരായി രാജന്‍, ക ണ്ണൂര്‍ മുന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്. ടി.പി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന നിഖിലിനെ 2008 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. നിഖിലിനെ ലോറിയില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതേതുടര്‍ന്ന് ജയിലില്‍ കഴിയുകയാണ് ശ്രീജിത്ത്. പരോളിലിറങ്ങിയ സമയത്തെ ഗൃഹപ്രവേശ ചടങ്ങിലാണ് സി.പി.എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ കുട്ടത്തോടെയെത്തിയത്.

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ മൂന്നാം പ്രതി കൊടി സുനിക്ക് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പരോള്‍ അനുവദിച്ചത് മാത്രമല്ല അതിനെ ന്യായീകരിക്കാനും സി.പി.എം തയ്യാറായി എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത. സി.പി.എം നേതാവ് പി ജയരാജനാണ് പരോളിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. പരോള്‍ അനുവദിച്ചതില്‍ എന്ത് മഹാപരാധമാണുള്ളതെന്നും മാനുഷിക പരിഗണന വച്ചാണ് ജയില്‍ മേധാവി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പി ജയരാജന്‍ പറഞ്ഞു. തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്. ഈ അടിസ്ഥാനത്തില്‍ പ്രമാദമായ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ അവധി അനുവദിച്ചുവരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാനുഷിക പരിഗണയില്‍ പരോള്‍ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടത്. അത് പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവായതെന്നും കുറിപ്പില്‍ പറയുന്നു. ഇത്തരം മാനുഷിക അവകാശങ്ങള്‍ കൊല്ലപ്പെട്ട ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനുമുണ്ടെന്ന് ജയരാജന്‍ എന്താണ് ഓര്‍ക്കാത്തത്.

ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബു തോമസിനെ മരണാനന്തരവും അപമാനിക്കുന്ന നിലപാടാണ് സി.പി.എമ്മില്‍ നിന്നുണ്ടാകുന്നത്. സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്ന വിവാദ പ്രസ്താവനയുമായി രംഗ ത്തെത്തിയത് എന്നും വിവാദങ്ങള്‍ മാത്രം പുറപ്പെടുവിക്കുന്ന സി.പി.എം നേതാവ് എം.എം മണി എം.എല്‍.എയാണ്. ആളുകളെ കൊന്നൊടുക്കുന്നതിനെ വണ്‍, ടു, ത്രീ.. എന്നു പരിഹസിക്കുന്ന ഈ നേതാവില്‍നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും സാമാന്യ മര്യാദയെങ്കിലും മരിച്ച ആ വ്യ ക്തിയോട് കാണിക്കാമായിരുന്നു. ആത്മഹത്യയുടെ പാപഭാരം സി.പി.എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടന്നു പറഞ്ഞു കുറ്റകൃത്യത്തില്‍ നിന്ന് സി.പി.എമ്മിനെ രക്ഷിക്കാനാണ് മണി ശ്രമിക്കുന്നത്. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നു തങ്ങള്‍ക്കറിയില്ല. അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും വഴിയേ പോയ വയ്യാവേലി തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ടെന്നും എം.എം മണി പറഞ്ഞു.

കുറ്റവാളികളാണ് സി.പി.എമ്മിന്റെ ബലം. അവര്‍ക്കൊപ്പം കിടക്കാനാണ് സി.പി.എമ്മിനിഷ്ടം. അവരില്ലെങ്കില്‍ പാര്‍ട്ടിയില്ല. പാര്‍ട്ടിക്കുവേണ്ടി കത്തിയെടുക്കുന്നവരെ കൈവിട്ടുകളയാന്‍ സി.പി.എമ്മിനാകില്ല. അതിനുള്ള ബദ്ധപ്പാടുകളാണിതെല്ലാം. കുറ്റവാളികളോടൊപ്പമുള്ള സി.പി.എമ്മിന്റെ ഈ സഹവാസം എന്ന് അവസാനിക്കുന്നുവോ അന്നേ കേരളത്തില്‍ കൊലക്കത്തി രാഷ്ട്രീയത്തിന് അല്‍പമെങ്കിലും ശമനമുണ്ടാകുകയുള്ളു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോളേജ് ബസ് നന്നാക്കുന്നതിനിടെ സ്‌ഫോടനം; വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ചെങ്ങന്നൂരില്‍ കോളേജ് ബസ് നന്നാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ വര്‍ക്‌ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വര്‍ക്‌ഷോപ്പ് ജീവനക്കാരനായ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങള്‍ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Continue Reading

kerala

തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ 5000 രൂപ ആവശ്യപ്പെട്ടു

ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം.

Published

on

തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്‍കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ഗണേഷ് തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

 

ഇന്നു രാവിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മീറ്റര്‍ റീഡിങ് എടുക്കാനായി വീട്ടില്‍ എത്തി. ഭാര്യയുടെ മാതാപിതാക്കള്‍ മാത്രമേ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റീഡിങ് നോക്കിയതിനു ശേഷം മീറ്റര്‍ റീഡിങ് ഇപ്പോള്‍ 512 ആണെന്നും കഴിഞ്ഞ തവണ 347 ആയിരുന്നെന്നും അതു മേയ് മാസത്തെ റീഡിങ്ങ് ആണെന്നും ബില്‍ തുക 15000 ആകുമെന്നും അദ്ദേഹം അറിയിച്ചു. മെഷീനില്‍ ആ ബില്‍ അടിച്ച് കാണിക്കുകയും ചെയ്തു.

അച്ഛന്‍ എന്നെ വിളിച്ച്, റീഡിങ് എടുക്കാന്‍ വന്ന ആളിന് ഫോണ്‍ കൊടുത്തു. കാര്യമായ ലീക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഫോണിലൂടെ പറയാന്‍ കഴിയില്ല, നേരിട്ട് കാണാം എന്നും അദ്ദേഹം പറഞ്ഞു. മീറ്റര്‍ റീഡിങ്ങിനെ കുറിച്ചും, ലീക്ക് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അത്യാവശ്യം ധാരണ ഉള്ളതിനാല്‍, എന്താണ് ഉദ്ദേശ്യം എന്നറിയാന്‍ ഞാന്‍ ഉച്ചയോടെ അദ്ദേഹത്തെ എന്റെ റസിഡന്റ്സ് കോളനിയില്‍ വച്ചു തന്നെ കണ്ടു.

ഒരു 5000 തന്നാല്‍ മീറ്റര്‍ റീസെറ്റ് ചെയ്യാമെന്നും അവസാന രണ്ടു മാസം ഡോര്‍ ലോക്ക് ആയിരുന്നു എന്ന് കാണിച്ച്, മീറ്റര്‍ റീഡിങ് 360 ആയി റീസെറ്റ് ചെയ്താല്‍ കഴിഞ്ഞ രണ്ടു മാസം അടച്ച ബില്ലില്‍ നിന്നും 1200 മൈനസ് ചെയ്ത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 347 മേയ് മാസത്തെ റീഡിങ് ആണ്. 41 കിലോ ലീറ്റര്‍ ജൂണ്‍ ജൂലൈയിലെയും 58 കിലോ ലീറ്റര്‍ ഓഗസ്റ്റ്, സെപ്റ്റംബറിനും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് എനിക്കറിയവുന്നതിനാലും, രണ്ടായിരത്തിൽ താഴെ മാത്രം ബില്‍ വരികയുള്ളൂ എന്നുറപ്പുള്ളതിനാലും ഞാന്‍ അസിസ്റ്റന്റ് എൻജിനീയറെ കാണാന്‍ പോയി.

ഉണ്ടായ കാര്യവും പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയര്‍ ആദ്യം എന്നെ ലീക്ക് ആണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കാര്യം അറിയാം എന്നു മനസ്സിലായപ്പോള്‍ മിണ്ടാതെ ഇരുന്നു. ഏതായാലും ഈ മീറ്റര്‍ റിവേഴ്സല്‍ കൊണ്ട് ഉണ്ടാവുന്ന റവന്യൂ ലോസ് അന്വേഷിക്കപ്പെടണം എന്ന ആവശ്യം ഉന്നയിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

Continue Reading

kerala

ലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍

മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: പിഎം ശ്രീ പോലെ ലേബര്‍ കോഡും എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ മാറ്റിവച്ച പിഎം ശ്രീയിലാണ് ഒപ്പിട്ടത്. മുഖ്യമന്ത്രി ബിജെപിയെ പേടിച്ചാണ് ഭരിക്കുന്നത്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അതുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മരുന്ന് എന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍ ഉണ്ട്, അതിനെ കാര്‍ക്കശ്യം നിറഞ്ഞ മതേതര നിലപാട് കൊണ്ട് മറികടക്കും. യുഡിഎഫ് എങ്ങനെയെങ്കിലും ജയിക്കണമെന്നാണ് നിഷ്പക്ഷരായ ജനങ്ങള്‍ പോലും ആഗ്രഹിക്കുന്നത്.- വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending