Connect with us

gulf

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല വനിത വിങ് രൂപവത്കരിച്ചു

ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു.

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ പ്രഥമ ജില്ല വനിതാ വിങ് രൂപവത്കരിച്ചു. കെ.എം.സി.സി ആസ്ഥാനത്ത് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഹരിതം’ വനിത സംഗമത്തിൽ പ്രഥമ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയായി ശംസുന്നീസ ശംസുദ്ദീൻ, ഉപദേശക സമിതി അംഗങ്ങളായി സഫിയ മൊയ്തീൻ, സജ്ന അൻവർ നഹ, ഹവ്വാവുമ്മ അബ്ദുസ്സമദ്, മിന്നത്ത് അൻവർ അമീൻ, നസീമ അസ്‍ലം, മുംതാസ് യാഹുമോൻ, റെജുല ബാബു എടക്കുളം, സക്കീന മൊയ്തീൻ, ഷീജാബി അസൈനാർ, റസീന റഷീദ്, കുഞ്ഞിബീവി കെ.പി.പി തങ്ങൾ, സഫാന ഷംന എന്നിവരെ തെരഞ്ഞെടുത്തു.

കമ്മിറ്റി ഭാരവാഹികളായി ഹസ്ന സലാഹ് (പ്രസി.), ബി.കെ. സീനത്ത് (ജന. സെക്ര.), മുബഷിറ മുസ്തഫ (ട്രഷ.), വൈസ് പ്രസിഡന്‍റുമാരായി ജുമാന ജസീർ, ബാസില ബാവക്കുട്ടി, സലീന മുഹമ്മദ്, സബീല നൗഷാദ്, റംഷീദ താജുദ്ദീൻ, ഷബ്നം, ദിൽഷാന, ഫാത്തിമ റഈസ, മുബഷിറ കല്ലായി, സെക്രട്ടറിമാരായി ഷഹല റാഷിദ്, റിൻഷി ഷമീർ, വി.പി. ഷറീന, ഷഹാന പെരുമ്പള്ളി, ജംഷി സലീം, ജുമാന ഹസീൻ, ടി.കെ. ബുഷ്റ, ആയിഷ ഷിബ്ന, ആയിഷ ഷമീന എന്നിവരെയും തെരഞ്ഞെടുത്തു.

ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു.

അഡ്വ. റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഫാത്തിമ ശുക്കൂർ, സഫിയ മൊയ്തീൻ, റീന ടീച്ചർ, നജ്മ സാജിദ്, ഷഫാന, ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ചെമ്മുക്കൻ യാഹുമോൻ, കെ.പി.എ. സലാം, പി.വി. നാസർ, ബാബു എടക്കുളം എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി വനിത വിങ് സംസ്ഥാന ഭാരവാഹികൾ സംബന്ധിച്ചു.ജില്ല ഭാരവാഹികളായ കരീം കാലടി, സക്കീര്‍ പാലത്തിങ്ങൽ, ഷിഹാബ് ഏറനാട്, മുജീബ് കോട്ടക്കൽ, മൊയ്തീൻ പൊന്നാനി, ലത്തീഫ് തെക്കഞ്ചേരി, നാസർ എടപ്പറ്റ, നജ്മുദ്ദീൻ മലപ്പുറം, മുസ്തഫ ആട്ടീരി, ഇക്ബാൽ എന്നിവർ നേതൃത്വം നല്‍കി.

സംഗമത്തോടനുബന്ധിച്ച് നടത്തിയ കിഡ്സ് കോർണർ ജില്ല സെക്രട്ടറി ഷരീഫ് മലബാറിന്‍റെ നേതൃത്വത്തില്‍ ജാഫർ പുൽപറ്റ, നിഷാദ് പുൽപാടൻ എന്നിവര്‍ നിയന്ത്രിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.പി. നൗഫൽ സ്വാഗതവും ട്രഷറർ സി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.

gulf

ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്‌ട്രേഷന്‍ ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍

ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും. 

Published

on

റസാഖ് ഒരുമനയൂര്‍
ദുബൈ: അടുത്ത വര്‍ഷം നടക്കുന്ന 28-ാമത് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് റജിസ്റ്റേഷനില്‍ റെക്കോഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞകാലങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ പേര്‍ മാറ്റുരക്കുന്ന മത്സരമാണ്  അടുത്തവര്‍ഷം നടക്കുക. ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും.
ജൂലൈ 31 വരെ പ്രാഥമിക വിധിനിര്‍ ണ്ണയ ഘട്ടവും തുടര്‍ന്ന് സെപ്റ്റംബര്‍ 1 മുതല്‍ 30വരെ വിദൂര വിധിനിര്‍ണ്ണയവും നടക്കും. അവസാനഘട്ട മത്സരവും സമാപന ചടങ്ങും വിശുദ്ധ റമദാന്‍ മാസം രണ്ടാംവാരം നടക്കും. കൂടുതല്‍ ആഗോള പങ്കാളിത്തം ഉണ്ടാക്കാനുള്ള അവാര്‍ഡ് സമിതിയുടെ ശ്രമങ്ങള്‍ക്കുള്ള മികച്ച പിന്തുണയും അവാര്‍ഡിന്റെ പ്രശസ്തിയും പങ്കെടുക്കാനുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരുടെ താല്‍പ്പര്യവുമാണ് റജിസ്‌ട്രേഷന്‍ വര്‍ധനവ് വ്യക്ത മാക്കുന്നതെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗം ഡയറക്ടര്‍ ജനറലും അവാര്‍ഡ് ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാനുമായ അഹമദ് ദര്‍വീഷ് അല്‍മു ഹൈരി വ്യക്തമാക്കി.
മൊത്തം 12 ദശലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുക. പുരുഷ-വനിതാ വിഭാഗ ങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളറാണ് ലഭിക്കുക. ഇസ്ലാമിക് പേഴ്‌സ ണാലിറ്റി ഓഫ് ദി ഇയര്‍ വിഭാഗത്തിനുള്ള സമ്മാനവും ഒരു മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തി. ഇ താദ്യമായി ഇത്തവണ സ്ത്രീകള്‍ക്ക് കൂടി പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്ന രാജ്യ ത്തിന്റെയോ അംഗീകൃത ഇസ്ലാമിക കേന്ദ്രത്തിന്റെയോ ശിപാര്‍ശ കൂടാതെത്തന്നെ വ്യക്തികള്‍ക്ക് നേരിട്ടു റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നത് ശ്രദ്ധേയമാണ്.
സര്‍വ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വവും പിന്തുണയും ഉപയോഗിച്ച് ഖുര്‍ആന്‍ മനഃപാഠമാക്കുന്നവരെ ആദരി ക്കുന്ന ഏറ്റവും വലുതും അഭിമാനകരവുമായ അവാര്‍ഡ് എന്ന പദവി ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് ഖുര്‍ആന്‍ മത്സരാര്‍ത്ഥികളുടെ അപേക്ഷകള്‍ അവലോകനം ചെയ്യുകയും അംഗീകരിക്കു കയും ചെയ്തശേഷം മൂല്യനിര്‍ണ്ണയ ഘട്ടങ്ങള്‍ ആരംഭിക്കുമെന്ന് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആ ന്‍ അവാര്‍ഡിന്റെ ആക്ടിംഗ് ഡയറക്ടര്‍ ഇബ്രാഹിം ജാസിം അല്‍മന്‍സൂരി പറഞ്ഞു. ആദ്യഘട്ടത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പാരായണം ഗുണനിലവാരത്തോടെയും ശബ്ദമിശ്രമല്ലാതതെയും റെക്കോര്‍ഡുചെയ്യുന്നത് ഉള്‍പ്പെടെയാണ് പരിശോധനക്ക് വിധേയമാക്കുക.
തജ്വീദ് നിയമങ്ങ ളെയും പ്രകടനത്തിന്റെ ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയായിരിക്കും പ്രാരംഭ മൂല്യനിര്‍ണ്ണയം.
രണ്ടാം ഘട്ടത്തില്‍, യോഗ്യത നേടുന്നവര്‍ക്ക് റിമോട്ട് ടെസ്റ്റിംഗ് നടത്തും. മനഃപാഠം, തജ്വീദ്, പാരായണ പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ നടത്തും. മൂന്നാം ഘട്ടത്തില്‍, രണ്ടാം ഘട്ട ത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ മികച്ച മത്സരാര്‍ത്ഥികളെ തത്സമയ പരിശോധനക്കായി ദുബൈ എമിറേറ്റില്‍ നേരിട്ട് ആതിഥേയത്വം വഹിക്കും. പുരുഷ, സ്ത്രീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെ  സ മാപന ചടങ്ങില്‍ ആദരിക്കും.
മൂല്യനിര്‍ണ്ണയത്തിലും മത്സരത്തിലും നീതി ഉറപ്പാക്കുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കനു സൃതമായാണ് ജഡ്ജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനഃപാഠം, തജ്വീദ്, പ്ര കടനം എന്നിവക്ക് നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങളും സംവിധാനങ്ങളും അടിസ്ഥാനമാക്കിയാണ് കമ്മിറ്റി മത്സരാര്‍ത്ഥികളെ വിലയിരുത്തുന്നത്.
Continue Reading

gulf

ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ

അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.

Published

on

ജിദ്ദ; ഒരു ഭാഗത്ത് ഫാസിസ്റ്റ് സംഘ് പരിവാർ ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ രക്ഷകരാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം സമുദായം തിരിച്ചറിയേണ്ടതുണ്ടെന്ന് റഷ്യൻ വിപ്ലവത്തിലെ ചരിത്ര യാഥാർഥ്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് വേദികളിലെ നിറ സാന്നിധ്യമായ സിദ്ദിഖ്‌അലി രാങ്ങാട്ടൂർ അഭിപ്രായപ്പെട്ടു. ഖലീഫ ഉസ്മാൻ (റ) വിന്റെ രക്തകറ പുരണ്ട ഖുർആൻ വീണ്ടെടുക്കാനാണന്ന് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു റഷ്യൻ വിപ്ലവത്തിൽ കൂടെ നിർത്തി, അധികാരത്തിലേറിയ ശേഷം ഇസ്ലാമിനെയും മുസ്ലിം സമൂഹത്തിനെതിരിലും കമ്മ്യൂണിസം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിലെ പാഠമാണ് . മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ ശ്രഷ്ഠിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്ക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്. അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.

നേതൃത്വത്തെ അംഗീകരിച്ചു, സംഘടനാ ഗ്രൂപുകളിൽ മതപരമായ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയാക്കാതെ, ഭിന്നിക്കാതെ ഉലമ ഉമറാ ബന്ധം ശിഥിലമാകാതെ സൂക്ഷിക്കേണ്ടതിന് കെഎംസിസി മുസ്ലിം ലീഗ് പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് പ്രവർത്തകരെ ഉണർത്തി.

ആരോടും നോ പറയാതെ , സൗമ്യതയോടെയും , സ്നേഹത്തോടെയും സംസാരം കുറച്ചും കൂടുതൽ ശ്രവിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന പാണക്കാട് നേതൃത്വ സ്വാഭാവം പ്രവാചക ചര്യയുടെ ഭാഗമാണെന്ന് ചരിത്ര സംഭവങ്ങൾ ഉദ്ധരിച്ചു പ്രമുഖ ഗ്രന്ധകാരനും ,ചിന്തകനും വാഗ്മിയുമായ സി. ഹംസ സാഹിബ് അഭിപ്രായപ്പെട്ടു . അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു നേതൃത്വത്തെ അംഗീകരിച്ചും സംഘടനാ പ്രവർത്തനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയും സമുദായത്തിന്റെ ഐക്യത്തിന് പ്രാധാന്യവും സമകാലിക വിഷയങ്ങളെ സൂചിപ്പിച്ചു അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ രാഷ്ട്രീയ ചരിത്ര വിശദീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു ഇരുവരും. കെ കെ ഹംസക്കുട്ടി (തൃശ്ശൂർ ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറി), എസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ്), പി വി മുഹമ്മദലി (പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), റഷീദ് (മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രെട്ടറി), സയ്യിദ് ഉബൈദുള്ള തങ്ങൾ (സൗദി എസ്. ഐ, സി. പ്രസിഡണ്ട്), യൂസഫ് ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.

അധികൃതരുടെ കർശന നിബന്ധനകൾക്കിടയിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മിനായിൽ മലയാളി ഉമ്മമാരുടെ ഇഷ്ട വിഭവമായ കഞ്ഞി വിളമ്പിയും പ്രായാധിക്യം ചെന്ന ഹാജിമാർക്ക് വേണ്ട മറ്റു സഹായം ചെയ്‌തും സേവനമനുഷ്ഠിച്ച ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ ഹജ്ജിനെത്തിയ മുസ്ലിം ലീഗ് നേതാക്കൾ മുക്തകണ്ഠം പ്രശംസിച്ചു .

ജിദ്ദ കെഎംസിസിയുടെ സൗത്ത് സോൺ ഘടകം സ്ഥാപക നേതാവും, ഈരാറ്റുപേട്ട മുസ്ലിം ലീഗ് സെക്രെട്ടറിയുമായിരുന്ന പി.പി. ഇസ്മായിൽ സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്റ പേരിൽ പ്രാർത്ഥനയും അനുസ്മരണവും നടത്തി. നാഷണൽ കെഎംസിസി സെക്രട്ടറി നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.

അരിമ്പ്ര അബൂബക്കർ അധ്യക്ഷം വഹിച്ച യോഗം നിസാം മമ്പാട് ഉത്ഘാടനം ചെയ്തു, വിപി മുസ്തഫ സ്വാഗതവും അബ്ദുൽ റഹ്മാൻ വെള്ളിമാടകുന്ന് നന്ദിയും പറഞ്ഞു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാക്ക് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട് ഹുസൈൻ കരിങ്കറ ലത്തീഫ് വെള്ളമുണ്ട എന്നിവർ യോഗം നിയന്ത്രിച്ചു.

Continue Reading

gulf

ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി

Published

on

മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു.

ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു കാരണം എന്ന് വിദഗ്ധർ പറഞ്ഞു. 12.8 നോട്ട് വേഗത്തിൽ നേർദിശയിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. തൊട്ടുമുന്നിലെത്തിയ ശേഷമാണ് അഡലിനിലെ നാവികർ ഭീമൻ ടാങ്കർ കണ്ടത്.

അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്രായിൽ – ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

Continue Reading

Trending